കൊച്ചി: ലാവ്ലിൻ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയശേഷം തനിക്ക് ഊമക്കത്തുകൾ ലഭിച്ചിരുന്നെന്നു ഹൈക്കോടതി സിംഗിൾബെഞ്ച് ജഡ്ജി കേസിന്റെ വിധി പ്രസ്താവത്തിനിടെ വെളിപ്പെടുത്തി.
തന്റെ മനസിൽ ചില മുൻവിധികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ എഴുതിയ കത്തുകളായിരുന്നു ഇവയെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
ചില കത്തുകൾ വർഗീയവത്കരിക്കപ്പെട്ട രാഷ്ട്രീയ താത്പര്യമുള്ളവയും ചില കത്തുകൾ രാഷ്ട്രീയവത്കരിക്കപ്പെട്ട വർഗീയ താത്പര്യമുള്ളവയും ആയിരുന്നു. പൊതുസമൂഹത്തിൽനിന്നുള്ള ഇത്തരം നടപടികൾ അപലപനീയമാണ്. ലാവ്ലിൻ കേസിൽ രാഷ്ട്രീയ-സാമുദായിക നേട്ടങ്ങളാണ് ചിലർ ലക്ഷ്യമിട്ടത്.
തികച്ചും ജനാധിപത്യപരവും വിദ്യാസന്പന്നവും പരിഷ്കൃതവുമായ ഒരു സമൂഹത്തിന് ഇതൊട്ടും ചേർന്ന നിലപാടല്ല. സർക്കാർ താഴെ വീഴുമോയെന്ന ആകാംക്ഷയോടെയാണ് പൊതുസമൂഹവും മാധ്യമങ്ങളും ലാവ് ലിൻ കേസിന്റെ വിധിന്യായത്തെ പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
തന്റെ മനസിൽ ചില മുൻവിധികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ എഴുതിയ കത്തുകളായിരുന്നു ഇവയെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
ചില കത്തുകൾ വർഗീയവത്കരിക്കപ്പെട്ട രാഷ്ട്രീയ താത്പര്യമുള്ളവയും ചില കത്തുകൾ രാഷ്ട്രീയവത്കരിക്കപ്പെട്ട വർഗീയ താത്പര്യമുള്ളവയും ആയിരുന്നു. പൊതുസമൂഹത്തിൽനിന്നുള്ള ഇത്തരം നടപടികൾ അപലപനീയമാണ്. ലാവ്ലിൻ കേസിൽ രാഷ്ട്രീയ-സാമുദായിക നേട്ടങ്ങളാണ് ചിലർ ലക്ഷ്യമിട്ടത്.
തികച്ചും ജനാധിപത്യപരവും വിദ്യാസന്പന്നവും പരിഷ്കൃതവുമായ ഒരു സമൂഹത്തിന് ഇതൊട്ടും ചേർന്ന നിലപാടല്ല. സർക്കാർ താഴെ വീഴുമോയെന്ന ആകാംക്ഷയോടെയാണ് പൊതുസമൂഹവും മാധ്യമങ്ങളും ലാവ് ലിൻ കേസിന്റെ വിധിന്യായത്തെ പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.