തിരുവനന്തപുരം: ലാവ്ലിൻ കേസിൽ തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ഊർജം പകരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഈ ദിവസത്തിനായി കാത്തിരുന്നവർ പലരുമുണ്ട്. പോസിറ്റീവായി കണ്ടവരുമുണ്ട്. നിഗൂഢശക്തികൾ എല്ലാക്കാലവും വേട്ടയാടുന്നതിനു വേണ്ടി എപ്പോഴും ഉണ്ടായിരുന്നു. അവർക്കു ഹൈക്കോടതി വിധി നിരാശയുണ്ടാക്കി.
വികസനപദ്ധതികൾ കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ വിധി ഊർജം പകരും. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കൂടെനിന്ന പാർട്ടിക്കും സഖാക്കൾക്കും നന്ദി: പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സഹോദര സ്നേഹത്തോടെ കേസിന്റെ തുടക്കം മുതൽ ആത്മസമർപ്പണത്തോടെ മുന്നിലുണ്ടായിരുന്ന അഡ്വക്കറ്റ് എം.കെ. ദാമോദരനെ ഓർക്കാതെ ഈ സന്തോഷാവസ്ഥയിലും തനിക്ക് ഒന്നും പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലാവ്ലിൻ കേസിൽ തന്റെ നിരപരാധിത്വം കേരളത്തിലെ ജനങ്ങൾ നേരത്തേ തിരിച്ചറിഞ്ഞതാണ്. ജനവിധിക്കായി പിന്തുണ തേടിയിറങ്ങിയപ്പോൾ ജനവിധിയും അനുകൂലമായി. കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു ഹൈക്കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ട്. കേസിന്റെ തുടക്കം മുതൽ സത്യം തെളിയുന്ന നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയി.
സിബിഐക്കു മേൽ രാഷ്ട്രീയ സമ്മർദം ഉണ്ടായതുമൂലമാണു കേസ് ഉദയം ചെയ്തതതെന്നും ഒടുവിൽ ഹൈക്കോടതി തന്നെ കേസിൽ നിന്നു കുറ്റവിമുക്തനാക്കിയതോടെ സത്യം ജയിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.
വികസനപദ്ധതികൾ കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ വിധി ഊർജം പകരും. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കൂടെനിന്ന പാർട്ടിക്കും സഖാക്കൾക്കും നന്ദി: പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സഹോദര സ്നേഹത്തോടെ കേസിന്റെ തുടക്കം മുതൽ ആത്മസമർപ്പണത്തോടെ മുന്നിലുണ്ടായിരുന്ന അഡ്വക്കറ്റ് എം.കെ. ദാമോദരനെ ഓർക്കാതെ ഈ സന്തോഷാവസ്ഥയിലും തനിക്ക് ഒന്നും പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലാവ്ലിൻ കേസിൽ തന്റെ നിരപരാധിത്വം കേരളത്തിലെ ജനങ്ങൾ നേരത്തേ തിരിച്ചറിഞ്ഞതാണ്. ജനവിധിക്കായി പിന്തുണ തേടിയിറങ്ങിയപ്പോൾ ജനവിധിയും അനുകൂലമായി. കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു ഹൈക്കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ട്. കേസിന്റെ തുടക്കം മുതൽ സത്യം തെളിയുന്ന നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയി.
സിബിഐക്കു മേൽ രാഷ്ട്രീയ സമ്മർദം ഉണ്ടായതുമൂലമാണു കേസ് ഉദയം ചെയ്തതതെന്നും ഒടുവിൽ ഹൈക്കോടതി തന്നെ കേസിൽ നിന്നു കുറ്റവിമുക്തനാക്കിയതോടെ സത്യം ജയിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.