എടത്വാ: ആഴമേറിയ തോട്ടിലെ കയത്തിൽ മുങ്ങിത്താഴ്ന്ന ആദർശിനെയും രക്ഷകനായി ചാടിയ എ. കണ്ണനെയും കരയ്ക്കെത്തിച്ച സെന്റ് മേരീസ് എൽപി സ്കൂൾ നഴ്സറി വിഭാഗം അധ്യാപിക വിനീത സിനു രക്ഷകയായതു തന്റെ അവശതകൾ പോലും മറന്ന്.
നട്ടെല്ലിലെ ഒരു അസ്ഥി നീക്കി പകരം കൃത്രിമ സംവിധാനം ഘടിപ്പിച്ച ടീച്ചറിനു കഴുത്തു തിരിക്കാനും ഭാരം ഉയർത്താനും സാധിക്കാത്ത അവസ്ഥയിലാണ്.
വെള്ളത്തിൽ മുങ്ങിത്താണ ആദർശിനെ തോളിലേറ്റി കരയ് ക്കെത്തിക്കുന്നതിനിടെ കണ്ണന്റെ കൈകാലുകൾ തളർന്നിരുന്നു. നദിയിലെ സംരക്ഷണ ഭിത്തി തടസമായതോടെ മുന്നോട്ടുപോ കാനാകാതെ കണ്ണൻ അലറിവിളിച്ചു. കണ്ണന്റെ നിലവിളികേട്ടാണ് ടീച്ചർ ഓടിയെത്തിയത്. ആദർശും കണ്ണനും വീണ്ടും താഴ്ന്നു പോകുന്നതു കണ്ട ടീച്ചർ തന്റെ അസുഖം പോലും മറന്നു ഇവരെ കരയ്ക്കെത്തിച്ചു.
കുട്ടികളെ കരയിലെത്തിക്കാ ൻ ബലംപ്രയോഗിച്ചതിനെത്തുടർന്നു ടീച്ചറുടെ കഴുത്തിനു വീണ്ടും പ്രശ്നമായിട്ടുണ്ട്.
സെന്റ് മേരീസ് എൽപി സ്കൂളിൽ വിനീതയെയും കണ്ണനെയും അഭിനന്ദിക്കാനായി പ്രധാനാധ്യാപിക ബീനാ തോമസ് കളങ്ങരയുടെ നേതൃത്വത്തിൽ ഇന്നലെ സ്കൂളിൽ അനുമോദനയോഗം നടത്തി.
എടത്വാ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷതവഹിച്ചു. അധ്യാപകരായ ജിജോ തോമസ്, അരുണ്‍, ജസി മാത്യു, അഞ്ജലി, പ്രീമി, ജിസ് റോസ്, നിഷ ആൻസി, അന്പിളി, അനു റോബിൻ, സിജിമോൾ എന്നിവർ പ്രസംഗിച്ചു.
നട്ടെല്ലിലെ ഒരു അസ്ഥി നീക്കി പകരം കൃത്രിമ സംവിധാനം ഘടിപ്പിച്ച ടീച്ചറിനു കഴുത്തു തിരിക്കാനും ഭാരം ഉയർത്താനും സാധിക്കാത്ത അവസ്ഥയിലാണ്.
വെള്ളത്തിൽ മുങ്ങിത്താണ ആദർശിനെ തോളിലേറ്റി കരയ് ക്കെത്തിക്കുന്നതിനിടെ കണ്ണന്റെ കൈകാലുകൾ തളർന്നിരുന്നു. നദിയിലെ സംരക്ഷണ ഭിത്തി തടസമായതോടെ മുന്നോട്ടുപോ കാനാകാതെ കണ്ണൻ അലറിവിളിച്ചു. കണ്ണന്റെ നിലവിളികേട്ടാണ് ടീച്ചർ ഓടിയെത്തിയത്. ആദർശും കണ്ണനും വീണ്ടും താഴ്ന്നു പോകുന്നതു കണ്ട ടീച്ചർ തന്റെ അസുഖം പോലും മറന്നു ഇവരെ കരയ്ക്കെത്തിച്ചു.
കുട്ടികളെ കരയിലെത്തിക്കാ ൻ ബലംപ്രയോഗിച്ചതിനെത്തുടർന്നു ടീച്ചറുടെ കഴുത്തിനു വീണ്ടും പ്രശ്നമായിട്ടുണ്ട്.
സെന്റ് മേരീസ് എൽപി സ്കൂളിൽ വിനീതയെയും കണ്ണനെയും അഭിനന്ദിക്കാനായി പ്രധാനാധ്യാപിക ബീനാ തോമസ് കളങ്ങരയുടെ നേതൃത്വത്തിൽ ഇന്നലെ സ്കൂളിൽ അനുമോദനയോഗം നടത്തി.
എടത്വാ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷതവഹിച്ചു. അധ്യാപകരായ ജിജോ തോമസ്, അരുണ്‍, ജസി മാത്യു, അഞ്ജലി, പ്രീമി, ജിസ് റോസ്, നിഷ ആൻസി, അന്പിളി, അനു റോബിൻ, സിജിമോൾ എന്നിവർ പ്രസംഗിച്ചു.