ആലക്കോട്(കണ്ണൂർ): കഞ്ചാവ് കൈവശംവച്ചുവെന്ന കേസിൽ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത യുവാവ് മരിക്കാനിടയായതു ഹൃദയാഘാതം മൂലമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നടുവിൽ ടൗണിൽനിന്ന് ആലക്കോട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത ചക്കന്റകത്ത് മുത്തലിബ് (35) ആണു മരിച്ചത്.
മുത്തലിബിന്റെ വാഹന സർവീസ് സെന്ററിൽനിന്നായിരുന്നു ഇദ്ദേഹത്തെ ചൊവ്വാഴ്ച വൈകുന്നേരം ആറോടെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മുത്തലിബിനെ കുറച്ചുസമയത്തിനു ശേഷം ഒടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച ശേഷം എക്സൈസ് സംഘം സ്ഥലംവിട്ടുവെന്നായിരുന്നു ആക്ഷേപം. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പരിശോധന നടത്തിയപ്പോഴാണു മരിച്ചതായി കണ്ടെത്തിയത്.
തളിപ്പറന്പ് തഹസിൽദാർ എം. മുരളിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലാണു പോസ്റ്റ്മോർട്ടം നടത്തിയത്.
മുത്തലിബിന്റെ വാഹന സർവീസ് സെന്ററിൽനിന്നായിരുന്നു ഇദ്ദേഹത്തെ ചൊവ്വാഴ്ച വൈകുന്നേരം ആറോടെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മുത്തലിബിനെ കുറച്ചുസമയത്തിനു ശേഷം ഒടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച ശേഷം എക്സൈസ് സംഘം സ്ഥലംവിട്ടുവെന്നായിരുന്നു ആക്ഷേപം. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പരിശോധന നടത്തിയപ്പോഴാണു മരിച്ചതായി കണ്ടെത്തിയത്.
തളിപ്പറന്പ് തഹസിൽദാർ എം. മുരളിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലാണു പോസ്റ്റ്മോർട്ടം നടത്തിയത്.