തലശേരി: മുനിസിപ്പൽ, കോർപറേഷൻ പരിധികളിലെ ദേശീയ -സംസ്ഥാനപാതകളിൽ മദ്യശാലകൾ സ്ഥാപിക്കാനായി ഈ പാതകൾ ഡീ-നോട്ടിഫൈ ചെയ്യാനുള്ള സർക്കാർ നീക്കം ജനങ്ങളുടെ ജീവന്റെ മേലുള്ള സർക്കാരിന്റെ ധിക്കാരപരമായ നടപടിയാണെന്നു കേരള മദ്യനിരോധനസമിതി പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം.
2016 ഡിസംബർ 15ന്റെ സുപ്രീംകോടതി വിധിയിന്മേലുള്ള ക്രൂരമായ കൈയേറ്റമാണിത്. മദ്യപാനികൾ ഉണ്ടാക്കുന്ന ഗതാഗത തടസങ്ങളും അതിക്രമങ്ങളും മൂലം ഉണ്ടാകുന്ന അപകടങ്ങളിൽനിന്നും മനുഷ്യജീവനുകളെ രക്ഷിക്കാൻ വേണ്ടി ദേശീയ, സംസ്ഥാനപാതയോരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ 500 മീറ്റർ ദൂരപരിധിക്കു പുറത്തേക്കു മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ ഉദ്ദേശശുദ്ധിയെയും അന്തഃസത്തയെയും അട്ടിമറിക്കുന്നതാണു സർക്കാരിന്റെ നീക്കം.
ദേശീയ, സംസ്ഥാനപാതകളെ നഗരപാതകളാക്കി അവിടെ മദ്യശാലകൾ സ്ഥാപിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ഡിസംബർ 15ന്റെ സുപ്രീംകോടതി വിധിയിന്മേലുള്ള ക്രൂരമായ കൈയേറ്റമാണിത്. മദ്യപാനികൾ ഉണ്ടാക്കുന്ന ഗതാഗത തടസങ്ങളും അതിക്രമങ്ങളും മൂലം ഉണ്ടാകുന്ന അപകടങ്ങളിൽനിന്നും മനുഷ്യജീവനുകളെ രക്ഷിക്കാൻ വേണ്ടി ദേശീയ, സംസ്ഥാനപാതയോരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ 500 മീറ്റർ ദൂരപരിധിക്കു പുറത്തേക്കു മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ ഉദ്ദേശശുദ്ധിയെയും അന്തഃസത്തയെയും അട്ടിമറിക്കുന്നതാണു സർക്കാരിന്റെ നീക്കം.
ദേശീയ, സംസ്ഥാനപാതകളെ നഗരപാതകളാക്കി അവിടെ മദ്യശാലകൾ സ്ഥാപിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.