കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടികൾ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ സ്വാശ്രയ മാനേജ്മെന്റുകളുടെ കൈയിലെ കളിപ്പാവയായി മാറിയെന്നും ഹൈക്കോടതി. കമ്യൂണിസ്റ്റ് ഭരണം നിലവിലുള്ള സംസ്ഥാനത്ത് ജന്മിത്വ സംവിധാനത്തിലാണോ കാര്യങ്ങൾ നടക്കുന്നതെന്നു ചോദിച്ച ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, അർഹരായ വിദ്യാർഥികൾക്ക് അവകാശങ്ങൾ നിഷേധിക്കരുതെന്നും വാക്കാൽ പറഞ്ഞു.
സർക്കാരിനു പുറമെ സ്വാശ്രയ കോളജുകളിലെ പ്രവേശന നടപടികൾ വിശദീകരിക്കാൻ ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരായ എൻട്രൻസ് കമ്മീഷണർ ഡോ. എം.ടി. റെജുവും കോടതിയുടെ വിമർശനത്തിനിരയായി. മറ്റൊരു സംസ്ഥാനത്തും മെഡിക്കൽ പ്രവേശനം ഇത്രയും അലങ്കോലമായിട്ടില്ലെന്നു കോടതി പറഞ്ഞു.
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളിൽനിന്നു വ്യതിചലിച്ചു നടപടികൾ സ്വീകരിച്ച എൻട്രൻസ് കമ്മീഷണർ നിലവിലുള്ള സംവിധാനമെല്ലാം തകർത്തു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം വളരെ മുന്നിലാണെന്നു പുറത്തുനിന്നു നോക്കുന്പോൾ തോന്നുമെങ്കിലും ഇവിടെ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞ മട്ടാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
മെഡിക്കൽ പ്രവേശനം 31നകം
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനം ഓഗസ്റ്റ് 31 നകം പൂർത്തിയാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനും മാനേജ്മെന്റുകൾക്കും നിർദേശം നൽകി. പ്രവേശനം സുഗമമാക്കുന്നതിനായി കൗണ്‍സലിംഗ്, അലോട്ട്മെന്റ് എന്നിവയ്ക്കുള്ള തീയതികൾ നിശ്ചയിച്ചു പ്രത്യേക ഷെഡ്യൂളും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോളജുകളിലെ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപയുടെ ഡിഡിക്കു പുറമേ എൻട്രൻസ് കമ്മീഷണറുടെ പേരിലെടുത്ത ആറു ലക്ഷം രൂപയുടെ ബോണ്ടോ ബാങ്ക് ഗാരണ്ടിയോ ഹാജരാക്കണം.
സർക്കാരിനു പുറമെ സ്വാശ്രയ കോളജുകളിലെ പ്രവേശന നടപടികൾ വിശദീകരിക്കാൻ ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരായ എൻട്രൻസ് കമ്മീഷണർ ഡോ. എം.ടി. റെജുവും കോടതിയുടെ വിമർശനത്തിനിരയായി. മറ്റൊരു സംസ്ഥാനത്തും മെഡിക്കൽ പ്രവേശനം ഇത്രയും അലങ്കോലമായിട്ടില്ലെന്നു കോടതി പറഞ്ഞു.
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളിൽനിന്നു വ്യതിചലിച്ചു നടപടികൾ സ്വീകരിച്ച എൻട്രൻസ് കമ്മീഷണർ നിലവിലുള്ള സംവിധാനമെല്ലാം തകർത്തു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം വളരെ മുന്നിലാണെന്നു പുറത്തുനിന്നു നോക്കുന്പോൾ തോന്നുമെങ്കിലും ഇവിടെ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞ മട്ടാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
മെഡിക്കൽ പ്രവേശനം 31നകം
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനം ഓഗസ്റ്റ് 31 നകം പൂർത്തിയാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനും മാനേജ്മെന്റുകൾക്കും നിർദേശം നൽകി. പ്രവേശനം സുഗമമാക്കുന്നതിനായി കൗണ്‍സലിംഗ്, അലോട്ട്മെന്റ് എന്നിവയ്ക്കുള്ള തീയതികൾ നിശ്ചയിച്ചു പ്രത്യേക ഷെഡ്യൂളും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോളജുകളിലെ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപയുടെ ഡിഡിക്കു പുറമേ എൻട്രൻസ് കമ്മീഷണറുടെ പേരിലെടുത്ത ആറു ലക്ഷം രൂപയുടെ ബോണ്ടോ ബാങ്ക് ഗാരണ്ടിയോ ഹാജരാക്കണം.