കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വധഭീഷണി മുഴക്കി പലർക്കായി കാഴ്ചവച്ചതുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത വരാപ്പുഴ പീഡനക്കേസിലെ മുഖ്യപ്രതിക്കു 18 വർഷം കഠിനതടവ്. ഒന്നാം പ്രതി തിരുവനന്തപുരം തിരുമല എംഎസ്പി നഗർ ബഥേൽ ഹൗസിൽ ശോഭാ ജോണിനെ (43) യാണു വിവിധ വകുപ്പുകളിലായി 18 വർഷം കഠിനതടവിനും 1.11 ലക്ഷം രൂപ പിഴയടയ്ക്കാനും എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
എട്ടാം പ്രതിയും മുൻആർമി ഓഫീസറുമായ തിരുവനന്തപുരം ഉളിയഴന്തറ ദിവ്യശ്രീയിൽ ജയരാജൻ നായരെ (72) 11 വർഷം തടവിനും 1.01 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. എന്നാൽ, ഇരുവരും ശിക്ഷ ഒരുമിച്ച് എട്ട് വർഷം മാത്രം അനുഭവിച്ചാൽ മതിയാവും. പിഴ സംഖ്യ അടച്ചാൽ ഇത് പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നൽകാനാണ് കോടതിയുടെ നിർദേശം. പീഡനം, അന്യായമായി തടഞ്ഞുവയ്ക്കൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. രോഗിയായ പത്താം ക്ലാസുകാരനായ തന്റെ മകനെ സംരക്ഷിക്കാൻ ആരുമില്ലെന്നും ശിക്ഷയിൽ ഇളവു വേണമെന്നും ശോഭാ ജോണും ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും പട്ടാളക്കാരനായി രാജ്യത്തെ ദീർഘകാലം സേവിച്ച തനിക്കു ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും ജയരാജൻ നായരും ശിക്ഷയിൽ ഇളവ് ലഭിക്കാനായി കോടതിയിൽ പറഞ്ഞു.
എന്നാൽ, കോടതി ഇരുവർക്കും ശിക്ഷ വിധിക്കുകയായിരുന്നു. 2011 ഓഗസ്റ്റ് എട്ടിനാണ് വരാപ്പുഴ ഒളനാട്ടെ വാടകവീട്ടിൽവച്ച് എട്ടാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശോഭാ ജോണിന് 10,000 രൂപ നൽകിയാണ് ജയരാജൻ നായർ പെണ്‍കുട്ടിയെ വാങ്ങിയത്.
കേസിലെ രണ്ട് മുതൽ ഏഴു വരെ പ്രതികളായ തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരന്പാറ അരുതക്കുഴി തച്ചങ്കേരി അനിൽ കുമാർ എന്ന കേപ് അനി (38), ഇടനിലക്കാരി കാസർഗോഡ് പട്ട മധൂർ അർജുനഗുളി പുഷ്പവതി (34), കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാർ (43), തൃക്കാക്കര കടപ്പുരക്കൽ ജിൻസണ് ജോസ് (33), തൃശൂർ അയ്യന്തോൾ പാരപ്പുള്ളി ബൈജു പി. വർഗീസ് (39) എന്നിവരെ കോടതി കഴിഞ്ഞ ദിവസം വെറുതേവിട്ടിരുന്നു. മറ്റൊരു പ്രതിയായിരുന്ന ബിനിൽകുമാർ വിചാരണ നടപടികൾക്കിടെ മരണമടഞ്ഞു.
എട്ടാം പ്രതിയും മുൻആർമി ഓഫീസറുമായ തിരുവനന്തപുരം ഉളിയഴന്തറ ദിവ്യശ്രീയിൽ ജയരാജൻ നായരെ (72) 11 വർഷം തടവിനും 1.01 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. എന്നാൽ, ഇരുവരും ശിക്ഷ ഒരുമിച്ച് എട്ട് വർഷം മാത്രം അനുഭവിച്ചാൽ മതിയാവും. പിഴ സംഖ്യ അടച്ചാൽ ഇത് പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നൽകാനാണ് കോടതിയുടെ നിർദേശം. പീഡനം, അന്യായമായി തടഞ്ഞുവയ്ക്കൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. രോഗിയായ പത്താം ക്ലാസുകാരനായ തന്റെ മകനെ സംരക്ഷിക്കാൻ ആരുമില്ലെന്നും ശിക്ഷയിൽ ഇളവു വേണമെന്നും ശോഭാ ജോണും ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും പട്ടാളക്കാരനായി രാജ്യത്തെ ദീർഘകാലം സേവിച്ച തനിക്കു ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും ജയരാജൻ നായരും ശിക്ഷയിൽ ഇളവ് ലഭിക്കാനായി കോടതിയിൽ പറഞ്ഞു.
എന്നാൽ, കോടതി ഇരുവർക്കും ശിക്ഷ വിധിക്കുകയായിരുന്നു. 2011 ഓഗസ്റ്റ് എട്ടിനാണ് വരാപ്പുഴ ഒളനാട്ടെ വാടകവീട്ടിൽവച്ച് എട്ടാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശോഭാ ജോണിന് 10,000 രൂപ നൽകിയാണ് ജയരാജൻ നായർ പെണ്‍കുട്ടിയെ വാങ്ങിയത്.
കേസിലെ രണ്ട് മുതൽ ഏഴു വരെ പ്രതികളായ തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരന്പാറ അരുതക്കുഴി തച്ചങ്കേരി അനിൽ കുമാർ എന്ന കേപ് അനി (38), ഇടനിലക്കാരി കാസർഗോഡ് പട്ട മധൂർ അർജുനഗുളി പുഷ്പവതി (34), കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാർ (43), തൃക്കാക്കര കടപ്പുരക്കൽ ജിൻസണ് ജോസ് (33), തൃശൂർ അയ്യന്തോൾ പാരപ്പുള്ളി ബൈജു പി. വർഗീസ് (39) എന്നിവരെ കോടതി കഴിഞ്ഞ ദിവസം വെറുതേവിട്ടിരുന്നു. മറ്റൊരു പ്രതിയായിരുന്ന ബിനിൽകുമാർ വിചാരണ നടപടികൾക്കിടെ മരണമടഞ്ഞു.