തിരുവനന്തപുരം: വേമ്പനാട്ടുകായലും ശാസ്താംകോട്ട തടാകവും ഉൾപ്പെടെ കേരളത്തിലെ നാലു തടാകങ്ങളുടെ സംരക്ഷണത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി കേന്ദ്രസർക്കാരിനു സമർപ്പിക്കാൻ സംസ്ഥാന തണ്ണീർത്തട അഥോറിറ്റിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട കായലുകൾ, കണ്ണൂർ കാട്ടാമ്പള്ളി തടാകം എന്നിവയുടെ പദ്ധതി രേഖയാണു സമർപ്പിക്കുന്നത്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായ വേമ്പനാട്ടുകായൽ മേഖലയിലെ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനങ്ങൾ കടുത്ത നടപടി നേരിടുന്നവയാണ്. കായൽത്തീരത്തുനിന്ന് 50 മീറ്റർ വരെ കരയിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ലെന്നാണു തണ്ണീർത്തട സംരക്ഷണ ചട്ടം. ബോട്ട്ജെട്ടി നിർമിക്കാൻ മാത്രമാണ് അനുവാദം. കായൽ തീരത്തു ഭൂഘടന മാറ്റാൻ അനുമതി വേണം.
കായലിനോടു ചേർന്ന കരഭാഗത്തു നികത്തൽ അടക്കമുള്ള പ്രവർത്തനങ്ങളും പാടില്ല. ഭൂമിയുടെ ഘടനമാറ്റം ഉൾപ്പെടുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ മുൻകൂർ അനുമതി വേണം. തണ്ണീർത്തടങ്ങളുടെ ഭൂപടം രേഖപ്പെടുത്തുന്നതിനുമുള്ള പദ്ധതി നടപ്പാക്കും.
തണ്ണീർത്തടങ്ങൾക്കു ഭീഷണിയാകുന്ന അനധികൃത നിർമാണങ്ങൾ സർക്കാർ തടയണം. അനിയന്ത്രിതമായ ചൂഷണവും അശാസ്ത്രീയമായ ഇടപെടലുകളും കാരണം തണ്ണീർത്തടങ്ങൾ നശിച്ചതാണു ജലദൗർലഭ്യത്തിനു കാരണമായതെനു നേരത്തെ വിലയിരുത്തിയിരുന്നു. വരാനിരിക്കുന്ന കടുത്ത വരൾച്ചയെ നേരിടാനാണു കായലുകൾ സംരക്ഷിക്കാൻ തീരുമാനിച്ചത്. വകുപ്പുകളുടെ ഏകോപനത്തിലൂടെയാകും പദ്ധതി നടപ്പാക്കേണ്ടത്.
റംസാർ മേഖലകളിൽ പരിസ്ഥിതി പുനഃസ്ഥാപനം പൂർത്തിയാകുന്നതുവരെ ഹൈക്കോടതി നിരീക്ഷിക്കണമെന്നാണു സുപ്രീംകോടതി വിധി. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു ചർച്ച ചെയ്തത്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായ വേമ്പനാട്ടുകായൽ മേഖലയിലെ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനങ്ങൾ കടുത്ത നടപടി നേരിടുന്നവയാണ്. കായൽത്തീരത്തുനിന്ന് 50 മീറ്റർ വരെ കരയിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ലെന്നാണു തണ്ണീർത്തട സംരക്ഷണ ചട്ടം. ബോട്ട്ജെട്ടി നിർമിക്കാൻ മാത്രമാണ് അനുവാദം. കായൽ തീരത്തു ഭൂഘടന മാറ്റാൻ അനുമതി വേണം.
കായലിനോടു ചേർന്ന കരഭാഗത്തു നികത്തൽ അടക്കമുള്ള പ്രവർത്തനങ്ങളും പാടില്ല. ഭൂമിയുടെ ഘടനമാറ്റം ഉൾപ്പെടുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ മുൻകൂർ അനുമതി വേണം. തണ്ണീർത്തടങ്ങളുടെ ഭൂപടം രേഖപ്പെടുത്തുന്നതിനുമുള്ള പദ്ധതി നടപ്പാക്കും.
തണ്ണീർത്തടങ്ങൾക്കു ഭീഷണിയാകുന്ന അനധികൃത നിർമാണങ്ങൾ സർക്കാർ തടയണം. അനിയന്ത്രിതമായ ചൂഷണവും അശാസ്ത്രീയമായ ഇടപെടലുകളും കാരണം തണ്ണീർത്തടങ്ങൾ നശിച്ചതാണു ജലദൗർലഭ്യത്തിനു കാരണമായതെനു നേരത്തെ വിലയിരുത്തിയിരുന്നു. വരാനിരിക്കുന്ന കടുത്ത വരൾച്ചയെ നേരിടാനാണു കായലുകൾ സംരക്ഷിക്കാൻ തീരുമാനിച്ചത്. വകുപ്പുകളുടെ ഏകോപനത്തിലൂടെയാകും പദ്ധതി നടപ്പാക്കേണ്ടത്.
റംസാർ മേഖലകളിൽ പരിസ്ഥിതി പുനഃസ്ഥാപനം പൂർത്തിയാകുന്നതുവരെ ഹൈക്കോടതി നിരീക്ഷിക്കണമെന്നാണു സുപ്രീംകോടതി വിധി. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു ചർച്ച ചെയ്തത്.