തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പൽ- കോർപറേഷൻ നഗരപരിധികളിലെ സംസ്ഥാന പാതകളുടെ പദവി മാറ്റി മദ്യശാലകൾ തുറന്നു കൊടുക്കാനുള്ള നിർദേശം ഇന്നു ചേരുന്ന മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും.
നഗര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഭാഗത്തെ സംസ്ഥാന പാതകളുടെ ചുമതല നഗരസഭകൾക്കു നൽകിക്കൊണ്ടുള്ള പദവി മാറ്റൽ ഫയലാണ് പൊതുമരാമത്ത് വകുപ്പു തയാറാക്കിയിട്ടുള്ളത്.
ഈ തീരുമാനമെടുത്താൽ 130 മദ്യശാലകളെങ്കിലും കൂടുതലായി തുറന്നു പ്രവർത്തിക്കുമെന്നാണ് എക്സൈസ് വകുപ്പ് അധികൃതർ നൽകുന്ന വിവരം.
പാതകളുടെ പദവി മാറ്റുന്നതിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഇടപെടില്ലെന്ന സുപ്രീംകോടതി നിലപാടിന്റെ അടിസ്ഥാനത്തിലാണു സർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്.
നഗര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഭാഗത്തെ സംസ്ഥാന പാതകളുടെ ചുമതല നഗരസഭകൾക്കു നൽകിക്കൊണ്ടുള്ള പദവി മാറ്റൽ ഫയലാണ് പൊതുമരാമത്ത് വകുപ്പു തയാറാക്കിയിട്ടുള്ളത്.
ഈ തീരുമാനമെടുത്താൽ 130 മദ്യശാലകളെങ്കിലും കൂടുതലായി തുറന്നു പ്രവർത്തിക്കുമെന്നാണ് എക്സൈസ് വകുപ്പ് അധികൃതർ നൽകുന്ന വിവരം.
പാതകളുടെ പദവി മാറ്റുന്നതിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഇടപെടില്ലെന്ന സുപ്രീംകോടതി നിലപാടിന്റെ അടിസ്ഥാനത്തിലാണു സർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്.