കുന്നംകുളം: നടി കാവ്യാ മാധവനു തന്നെ നന്നായി അറിയാമെന്നും തന്നെ അറിയില്ലെന്നു കാവ്യ പറഞ്ഞതു പൂർണമായും തെറ്റാണെന്നും പൾസർ സുനി. ഇന്നലെ രാവിലെ രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണു സുനി കാവ്യയ്ക്കു തന്നെ നന്നായി അറിയാമെന്നു പറഞ്ഞത്.
കുറ്റകൃത്യത്തിൽ മാഡത്തിനു നേരിട്ടു പങ്കില്ലെന്നും എന്നാൽ മാഡം പലപ്പോഴായി തനിക്കു പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു.
ഈ മാഡം കാവ്യയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ചിരിയായിരുന്നു മറുപടി. ഈ കേസിൽ ഒരു ബ്ലാക്ക് മെയിലിംഗിനു താൻ ശ്രമിക്കുന്നില്ലെന്നും സുനി പറഞ്ഞു. ബൈക്ക് മോഷണക്കേസിൽ കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സുനിയെ ഇന്നലെ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം ഇവിടെ ഹാജരാക്കിയപ്പോൾ "മാഡം' ഭാവനാസൃഷ്ടിയല്ലെന്നും മാഡത്തെക്കുറിച്ച് ഓഗസ്റ്റ് 16നു ശേഷം വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.
എന്നാൽ ഇതു പ്രതിഭാഗവുമായുള്ള ഒരു ഒത്തുതീർപ്പിന്റെ ഭാഗമായുള്ള വിലപേശലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അന്നു സൂചന നൽകിയത്. ഇന്നലെയും സുനി മാഡം ആരെന്നു വെളിപ്പെടുത്താതെ ഉരുണ്ടുകളിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11 ഒാടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നടപടി പൂർത്തിയാക്കി വിയ്യൂർ ജയിലിലേക്കു മാറ്റി.
കുറ്റകൃത്യത്തിൽ മാഡത്തിനു നേരിട്ടു പങ്കില്ലെന്നും എന്നാൽ മാഡം പലപ്പോഴായി തനിക്കു പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു.
ഈ മാഡം കാവ്യയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ചിരിയായിരുന്നു മറുപടി. ഈ കേസിൽ ഒരു ബ്ലാക്ക് മെയിലിംഗിനു താൻ ശ്രമിക്കുന്നില്ലെന്നും സുനി പറഞ്ഞു. ബൈക്ക് മോഷണക്കേസിൽ കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സുനിയെ ഇന്നലെ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം ഇവിടെ ഹാജരാക്കിയപ്പോൾ "മാഡം' ഭാവനാസൃഷ്ടിയല്ലെന്നും മാഡത്തെക്കുറിച്ച് ഓഗസ്റ്റ് 16നു ശേഷം വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.
എന്നാൽ ഇതു പ്രതിഭാഗവുമായുള്ള ഒരു ഒത്തുതീർപ്പിന്റെ ഭാഗമായുള്ള വിലപേശലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അന്നു സൂചന നൽകിയത്. ഇന്നലെയും സുനി മാഡം ആരെന്നു വെളിപ്പെടുത്താതെ ഉരുണ്ടുകളിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11 ഒാടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നടപടി പൂർത്തിയാക്കി വിയ്യൂർ ജയിലിലേക്കു മാറ്റി.