കൊച്ചി: കേരളം കണ്ട ശക്തരായ നേതാക്കൾക്കു രാഷ് ട്രീയഭാവി തുറന്നുകൊടുത്ത മഹാരാജാസ് കോളജ് യൂണിയനെ നയിക്കാൻ ഇനി പെണ്‍പോരാളി.
മഹാരാജാസിന്റെ രാജവീഥിയിൽ വിജയക്കൊടി പാറിച്ച അനിയത്തി മേനോന്റെ പിന്തുടർച്ചക്കാരിയെ കണ്ടെത്താൻ വേണ്ടിവന്നത് ഏഴു പതിറ്റാണ്ടുകൾ. ഇന്നലെ നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ് ഐയുടെ മൃദുല ഗോപി ചെയർപേഴ്സണായി. മഹാരാജാസിലെ ആദ്യ ദളിത് വനിതാ ചെയർപേഴ്സണ്‍ എന്ന ചരിത്രവും മൃദുല സ്വന്തമാക്കി. അവസാന വർഷ ബികോം വിദ്യാർഥിനിയായ മൃദുല, പെണ്‍കുട്ടികൾക്കുള്ള അടിസ്ഥാന ആവശ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുമെന്ന ഉറപ്പാണു നൽകുന്നത്.
മഹാരാജാസിന്റെ രാജവീഥിയിൽ വിജയക്കൊടി പാറിച്ച അനിയത്തി മേനോന്റെ പിന്തുടർച്ചക്കാരിയെ കണ്ടെത്താൻ വേണ്ടിവന്നത് ഏഴു പതിറ്റാണ്ടുകൾ. ഇന്നലെ നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ് ഐയുടെ മൃദുല ഗോപി ചെയർപേഴ്സണായി. മഹാരാജാസിലെ ആദ്യ ദളിത് വനിതാ ചെയർപേഴ്സണ്‍ എന്ന ചരിത്രവും മൃദുല സ്വന്തമാക്കി. അവസാന വർഷ ബികോം വിദ്യാർഥിനിയായ മൃദുല, പെണ്‍കുട്ടികൾക്കുള്ള അടിസ്ഥാന ആവശ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുമെന്ന ഉറപ്പാണു നൽകുന്നത്.