തിരുവനന്തപുരം: മദ്യശാലകൾക്ക് അനുമതി നൽകാനുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരം എടുത്തുമാറ്റിയ സർക്കാർ നടപടിക്കെതിരേ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി പ്രവർത്തകർ സെക്രട്ടേറിയേറ്റിനു മുന്നിൽ പഞ്ചായത്തിരാജ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു. മദ്യരാജാക്കന്മാരിൽ നിന്നു കോഴ വാങ്ങി മദ്യം വ്യാപിപ്പിക്കുകയാണു സർക്കാർ ചെയ്യുന്നതെന്നു പി. ഉബൈദുള്ള എംഎൽഎ പറഞ്ഞു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന അനിശ്ചിതകാല സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ ഭരണകൂടങ്ങളുടെ അധികാരം റദ്ദു ചെയ്തതു മദ്യലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണ്. ഇതുവഴി ജനങ്ങളുടെ സ്വൈരവിഹാരം തടസപ്പെടുത്തുകയാണു സർക്കാർ ചെയ്തിരിക്കുന്നത്. ബിൽ അവതരണത്തിൽ നിന്നു ഒളിച്ചോടിയതു കൊണ്ട് മന്ത്രിസ്ഥാനത്തു തുടരാൻ സാധിക്കുമെന്നു കെ.ടി. ജലീൽ കരുതണ്ട എന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക നഷ്ടമല്ല ജനങ്ങളുടെ ജീവനാണു പ്രധാനം. ഈ അവസ്ഥയിൽ മുന്നോട്ടു പോയാൽ അതിശക്തമായ പ്രക്ഷോഭം സർക്കാരിനു നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനക്ഷേമമോ വികസനമോ വിദ്യാഭ്യാസമോ അല്ല, മറിച്ചു പണം മാത്രമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി വർക്കിംഗ് ചെയർമാൻ ഫാ. വർഗീസ് മുഴുത്തേറ്റ് പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കണ്‍വീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ തുടങ്ങിയവർ പ്രസംഗി ച്ചു.
തദ്ദേശ ഭരണകൂടങ്ങളുടെ അധികാരം റദ്ദു ചെയ്തതു മദ്യലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണ്. ഇതുവഴി ജനങ്ങളുടെ സ്വൈരവിഹാരം തടസപ്പെടുത്തുകയാണു സർക്കാർ ചെയ്തിരിക്കുന്നത്. ബിൽ അവതരണത്തിൽ നിന്നു ഒളിച്ചോടിയതു കൊണ്ട് മന്ത്രിസ്ഥാനത്തു തുടരാൻ സാധിക്കുമെന്നു കെ.ടി. ജലീൽ കരുതണ്ട എന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക നഷ്ടമല്ല ജനങ്ങളുടെ ജീവനാണു പ്രധാനം. ഈ അവസ്ഥയിൽ മുന്നോട്ടു പോയാൽ അതിശക്തമായ പ്രക്ഷോഭം സർക്കാരിനു നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനക്ഷേമമോ വികസനമോ വിദ്യാഭ്യാസമോ അല്ല, മറിച്ചു പണം മാത്രമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി വർക്കിംഗ് ചെയർമാൻ ഫാ. വർഗീസ് മുഴുത്തേറ്റ് പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കണ്‍വീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റർ തുടങ്ങിയവർ പ്രസംഗി ച്ചു.