തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങൾ പിഎസ്സി വഴിയാക്കണമെന്നു നിഷ്കർഷിക്കുന്ന 2017-ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ നിയമസഭ പാസാക്കി.
നിലവിൽ ഡെപ്യൂട്ടേഷൻ വഴിയോ താത്കാലിക വ്യവസ്ഥയിലോ ആണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്.
താത്കാലികക്കാരുടെ കാലാവധി അവസാനിക്കുമ്പോഴും ഡെപ്യൂട്ടേഷൻ ജീവനക്കാർ മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങുമ്പോഴും ട്രൈബ്യൂണലിന്റെ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇവിടേക്കാവശ്യമായ ജീവനക്കാരെ നേരിട്ട് നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ തസ്തികകളിൽ ഉദ്യോഗാർഥികളുടെ യോഗ്യതയും സംവരണവും കർശനമായി പാലിക്കണമെന്നതിനാലാണ് നിയമനം പിഎസ്സിക്കു തന്നെ വിടാൻ തീരുമാനിച്ചത്.
നിയമനത്തിനാവശ്യമായ ചട്ടങ്ങൾ സർക്കാരും പിഎസ്സിയും ട്രൈബ്യൂണലും കൂടിയാലോചിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയനാണ് ബിൽ അവതരിപ്പിച്ചത്. പി. മുഹമ്മദ് മുഹ്സിൻ, വീണാ ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നിലവിൽ ഡെപ്യൂട്ടേഷൻ വഴിയോ താത്കാലിക വ്യവസ്ഥയിലോ ആണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്.
താത്കാലികക്കാരുടെ കാലാവധി അവസാനിക്കുമ്പോഴും ഡെപ്യൂട്ടേഷൻ ജീവനക്കാർ മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങുമ്പോഴും ട്രൈബ്യൂണലിന്റെ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇവിടേക്കാവശ്യമായ ജീവനക്കാരെ നേരിട്ട് നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ തസ്തികകളിൽ ഉദ്യോഗാർഥികളുടെ യോഗ്യതയും സംവരണവും കർശനമായി പാലിക്കണമെന്നതിനാലാണ് നിയമനം പിഎസ്സിക്കു തന്നെ വിടാൻ തീരുമാനിച്ചത്.
നിയമനത്തിനാവശ്യമായ ചട്ടങ്ങൾ സർക്കാരും പിഎസ്സിയും ട്രൈബ്യൂണലും കൂടിയാലോചിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയനാണ് ബിൽ അവതരിപ്പിച്ചത്. പി. മുഹമ്മദ് മുഹ്സിൻ, വീണാ ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.