കൊച്ചി: സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളിൽനിന്നു വ്യതിചലിച്ചു നടപടികൾ സ്വീകരിച്ച എൻട്രൻസ് കമ്മീഷണർ നിലവിലുള്ള സംവിധാനമെല്ലാം തകർത്തെന്നു ഹൈക്കോടതി. പ്രവേശന നടപടികൾ നന്നായി പുരോഗമിക്കുന്നുണ്ടെന്നായിരുന്നു എൻട്രൻസ് കമ്മീഷണറുടെ വാദം. ഫീസിന്റെ കാര്യത്തിൽ വ്യക്തതയില്ലാതെ പോയതാണു ചില പ്രശ്നങ്ങൾക്കു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ ഘട്ടത്തിൽ ഡിവിഷൻ ബെഞ്ച് വീണ്ടും ഇടപെട്ടു. വ്യക്തതയില്ലെങ്കിൽ ഇതിനായി കോടതിയെ നിങ്ങൾ സമീപിച്ചിരുന്നോ? എൻട്രൻസ് കമ്മീഷണർക്കെതിരേ കോടതിയലക്ഷ്യ നടപടിക്കായി സുപ്രീംകോടതിക്കു വിടണമേ ാ? ഡിവിഷൻ ബെഞ്ച് ചോദിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടികൾ സർക്കാർ കൂടുതൽ സങ്കീർണമാക്കി. ഉദ്യോഗസ്ഥ മേധാവിത്വമാണ് ഇതിനു കാരണം. നിങ്ങൾ അർഹരായ കുട്ടികളുടെ അവസരം ഇല്ലാതാക്കിയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസിനെയും ഫീസ് നിർണയ സമിതിയുടെ രൂപീകരണത്തെയും ചോദ്യം ചെയ്തു പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജ്, എസ് യുടി മെഡിക്കൽ കോളജ്, മലബാർ മെഡിക്കൽ കോളജ് എന്നിവ നൽകിയ ഹർജികളടക്കം പരിഗണിച്ചാണു ഡിവിഷൻ ബെഞ്ച് സർക്കാരിനെയും എൻട്രൻസ് കമ്മീഷണറെയും വാക്കാൽ വിമർശിച്ചത്.
ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാത്തതിനാൽ ഈ കോളജുകൾക്ക് അലോട്ട്മെന്റിൽ പങ്കെടുക്കാനാവുന്നില്ലെന്നായിരുന്നു സർക്കാർ വാദം. ഹർജിക്കാരുടെ കോളജുകളിലായി 450 സീറ്റുകളുണ്ട്. തങ്ങൾക്കു താല്കാലിക അനുമതിയുണ്ടെന്നു മലബാർ മെഡിക്കൽ കോളജിന്റെ അഭിഭാഷക വ്യക്തമാക്കി. മറ്റുള്ളവയിൽ ആർക്കൊക്കെ പ്രവേശന നടപടിയിൽ പങ്കെടുക്കാനാവുമെന്ന് എൻട്രൻസ് കമ്മീഷണറെ സർവകലാശാല വിസി അറിയിക്കണം. ഈ കോളജുകളെ പ്രവേശന നടപടികളിൽ പങ്കെടുപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മാഞ്ഞാലി എസ്എൻ മെഡിക്കൽ കോളജ്, കോഴിക്കോട് കെഎംസിടി എന്നീ മെഡിക്കൽ കോളജുകളിൽ അഞ്ച് ലക്ഷം രൂപയുടെ ഡിഡിയും ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരണ്ടിയും ഹാജരാക്കണം.
സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടികൾ സർക്കാർ കൂടുതൽ സങ്കീർണമാക്കി. ഉദ്യോഗസ്ഥ മേധാവിത്വമാണ് ഇതിനു കാരണം. നിങ്ങൾ അർഹരായ കുട്ടികളുടെ അവസരം ഇല്ലാതാക്കിയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസിനെയും ഫീസ് നിർണയ സമിതിയുടെ രൂപീകരണത്തെയും ചോദ്യം ചെയ്തു പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജ്, എസ് യുടി മെഡിക്കൽ കോളജ്, മലബാർ മെഡിക്കൽ കോളജ് എന്നിവ നൽകിയ ഹർജികളടക്കം പരിഗണിച്ചാണു ഡിവിഷൻ ബെഞ്ച് സർക്കാരിനെയും എൻട്രൻസ് കമ്മീഷണറെയും വാക്കാൽ വിമർശിച്ചത്.
ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാത്തതിനാൽ ഈ കോളജുകൾക്ക് അലോട്ട്മെന്റിൽ പങ്കെടുക്കാനാവുന്നില്ലെന്നായിരുന്നു സർക്കാർ വാദം. ഹർജിക്കാരുടെ കോളജുകളിലായി 450 സീറ്റുകളുണ്ട്. തങ്ങൾക്കു താല്കാലിക അനുമതിയുണ്ടെന്നു മലബാർ മെഡിക്കൽ കോളജിന്റെ അഭിഭാഷക വ്യക്തമാക്കി. മറ്റുള്ളവയിൽ ആർക്കൊക്കെ പ്രവേശന നടപടിയിൽ പങ്കെടുക്കാനാവുമെന്ന് എൻട്രൻസ് കമ്മീഷണറെ സർവകലാശാല വിസി അറിയിക്കണം. ഈ കോളജുകളെ പ്രവേശന നടപടികളിൽ പങ്കെടുപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മാഞ്ഞാലി എസ്എൻ മെഡിക്കൽ കോളജ്, കോഴിക്കോട് കെഎംസിടി എന്നീ മെഡിക്കൽ കോളജുകളിൽ അഞ്ച് ലക്ഷം രൂപയുടെ ഡിഡിയും ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരണ്ടിയും ഹാജരാക്കണം.