തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനത്തിനായുള്ള അപേക്ഷത്തീയതി നീട്ടിയതിന്റെ കാരണം ബോധ്യപ്പെടുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സാമൂഹ്യക്ഷേമമന്ത്രി കെ.കെ. ശൈലജ.
നിയമനത്തിൽ സ്വജനപക്ഷപാതമോ ദുരുദ്ദേശ്യപരമായ ഏതെങ്കിലും നടപടികളോ നടന്നിട്ടില്ല. ആരെയും ഉൾക്കൊള്ളിക്കാനല്ല നിയമനം കുറ്റമറ്റതാക്കാൻ കൂടുതൽ പേരുടെ അപേക്ഷ ലഭിക്കാനാണു സമയം ദീർഘിപ്പിച്ചത്. കോടതി പരാമർശത്തെ നിസാരവത്കരിക്കുന്നില്ല. തനിക്കു പറയാനുള്ളതുകൂടി കോടതി കേൾക്കുമെന്നാണു കരുതുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ എല്ലാ മാനദണ്ഡവും പാലിച്ചാണ് വയനാട് സ്വദേശി സുരേഷിനെ കമ്മീഷൻ അംഗമായി നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആറു പേരെ തെരഞ്ഞെടുക്കാൻ 18 പേരുടെ പട്ടിക തയാറാക്കണം. ഇതിനു കൂടുതൽ അപേക്ഷകർ വേണമെന്ന ശരിയായ കാഴ്ചപ്പാട് മാത്രമേ സർക്കാരിനുണ്ടായിരുന്നുള്ളൂ. അതിനാലാണ് അപേക്ഷാത്തീയതി നീട്ടിയത്. തുടർന്ന് അഭിമുഖം നടത്തിയ ശേഷം നിയമപ്രകാരമാണ് 18 പേരുടെ പട്ടിക തയാറാക്കിയത്. ഇതിൽ ആറു പേർക്കാണ് നിയമപരമായ പരിശോധനയുടെ അടിസ്ഥാനത്തിൽ നിയമനം നൽകിയത്.
വിജിലൻസ് ക്ലിയറൻസ് വാങ്ങിയശേഷം ആഭ്യന്തര വകുപ്പിൽനിന്ന് ഫയൽ നിയമ വകുപ്പിനു കൈമാറി. അവിടെനിന്ന് എൻഒസി ലഭിച്ചശേഷമാണ് ആറുപേരെയും നിയമിച്ചത്. വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായിരുന്നയാളുടെ പേരിൽ കൊട്ടിയൂർ കേസുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉയർന്നിട്ടില്ല. മറ്റു രണ്ടു പേർ കേസിൽ പ്രതികളായതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗങ്ങൾ ഇനി ചേരേണ്ടതില്ലെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഇന്റർവ്യൂ കോടതി തള്ളിയെന്നതും അടിസ്ഥാനരഹിതമാണ്. സമയം നീട്ടിനൽകിയതു മാത്രമാണു തെറ്റാണെന്നു പറഞ്ഞത്. മതിയായ കാരണം ബോധിപ്പിക്കാത്തതിനാലായിരിക്കാം കോടതി അങ്ങനെ പറഞ്ഞത്. അതു ബോധ്യപ്പെടുത്തുന്നതിനായാണ് കോടതിയെ സമീപിക്കുന്നത്. ഇത് എത്തരത്തിലായിരിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കെതിരേയുള്ള പരാമർശം: സർക്കാർ അപ്പീൽ നല്കി
കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷനംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കാൻ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ബാലാവകാശ കമ്മിഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി നീട്ടി വീണ്ടും സർക്കാർ വിജ്ഞാപനം ഇറക്കിയതിനെ ചോദ്യം ചെയ്തു കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്സ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് മന്ത്രിക്കെതിരേ വിമർശനമുന്നയിച്ചത്.
2016 നവംബർ 30 വരെയാണ് ആദ്യം തീയതി നിശ്ചയിച്ചത്. മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് തീയതി 2017 ജനുവരി 20 വരെ നീട്ടിയെന്നും ഇതു സദുദ്ദേശ്യപരമാണെന്നു കരുതുന്നില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. തീയതി നീട്ടിയശേഷം അപേക്ഷ നൽകിയ ടി.ബി. സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർഗോഡ്) എന്നിവർക്കു നിയമനം ലഭിച്ചു.
വയനാട്ടിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ സുരേഷ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന ഡിജിപിയുടെ റിപ്പോർട്ടുണ്ടായിട്ടും ഇയാൾക്കു നിയമനം നൽകിയതാണ് കോടതിയുടെ വിമർശനത്തിനിടയാക്കിയത്. അപ്പീൽ ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
നിയമനത്തിൽ സ്വജനപക്ഷപാതമോ ദുരുദ്ദേശ്യപരമായ ഏതെങ്കിലും നടപടികളോ നടന്നിട്ടില്ല. ആരെയും ഉൾക്കൊള്ളിക്കാനല്ല നിയമനം കുറ്റമറ്റതാക്കാൻ കൂടുതൽ പേരുടെ അപേക്ഷ ലഭിക്കാനാണു സമയം ദീർഘിപ്പിച്ചത്. കോടതി പരാമർശത്തെ നിസാരവത്കരിക്കുന്നില്ല. തനിക്കു പറയാനുള്ളതുകൂടി കോടതി കേൾക്കുമെന്നാണു കരുതുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ എല്ലാ മാനദണ്ഡവും പാലിച്ചാണ് വയനാട് സ്വദേശി സുരേഷിനെ കമ്മീഷൻ അംഗമായി നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആറു പേരെ തെരഞ്ഞെടുക്കാൻ 18 പേരുടെ പട്ടിക തയാറാക്കണം. ഇതിനു കൂടുതൽ അപേക്ഷകർ വേണമെന്ന ശരിയായ കാഴ്ചപ്പാട് മാത്രമേ സർക്കാരിനുണ്ടായിരുന്നുള്ളൂ. അതിനാലാണ് അപേക്ഷാത്തീയതി നീട്ടിയത്. തുടർന്ന് അഭിമുഖം നടത്തിയ ശേഷം നിയമപ്രകാരമാണ് 18 പേരുടെ പട്ടിക തയാറാക്കിയത്. ഇതിൽ ആറു പേർക്കാണ് നിയമപരമായ പരിശോധനയുടെ അടിസ്ഥാനത്തിൽ നിയമനം നൽകിയത്.
വിജിലൻസ് ക്ലിയറൻസ് വാങ്ങിയശേഷം ആഭ്യന്തര വകുപ്പിൽനിന്ന് ഫയൽ നിയമ വകുപ്പിനു കൈമാറി. അവിടെനിന്ന് എൻഒസി ലഭിച്ചശേഷമാണ് ആറുപേരെയും നിയമിച്ചത്. വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായിരുന്നയാളുടെ പേരിൽ കൊട്ടിയൂർ കേസുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉയർന്നിട്ടില്ല. മറ്റു രണ്ടു പേർ കേസിൽ പ്രതികളായതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗങ്ങൾ ഇനി ചേരേണ്ടതില്ലെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഇന്റർവ്യൂ കോടതി തള്ളിയെന്നതും അടിസ്ഥാനരഹിതമാണ്. സമയം നീട്ടിനൽകിയതു മാത്രമാണു തെറ്റാണെന്നു പറഞ്ഞത്. മതിയായ കാരണം ബോധിപ്പിക്കാത്തതിനാലായിരിക്കാം കോടതി അങ്ങനെ പറഞ്ഞത്. അതു ബോധ്യപ്പെടുത്തുന്നതിനായാണ് കോടതിയെ സമീപിക്കുന്നത്. ഇത് എത്തരത്തിലായിരിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കെതിരേയുള്ള പരാമർശം: സർക്കാർ അപ്പീൽ നല്കി
കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷനംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കാൻ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ബാലാവകാശ കമ്മിഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി നീട്ടി വീണ്ടും സർക്കാർ വിജ്ഞാപനം ഇറക്കിയതിനെ ചോദ്യം ചെയ്തു കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്സ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് മന്ത്രിക്കെതിരേ വിമർശനമുന്നയിച്ചത്.
2016 നവംബർ 30 വരെയാണ് ആദ്യം തീയതി നിശ്ചയിച്ചത്. മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് തീയതി 2017 ജനുവരി 20 വരെ നീട്ടിയെന്നും ഇതു സദുദ്ദേശ്യപരമാണെന്നു കരുതുന്നില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. തീയതി നീട്ടിയശേഷം അപേക്ഷ നൽകിയ ടി.ബി. സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർഗോഡ്) എന്നിവർക്കു നിയമനം ലഭിച്ചു.
വയനാട്ടിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ സുരേഷ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന ഡിജിപിയുടെ റിപ്പോർട്ടുണ്ടായിട്ടും ഇയാൾക്കു നിയമനം നൽകിയതാണ് കോടതിയുടെ വിമർശനത്തിനിടയാക്കിയത്. അപ്പീൽ ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.