കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളിൽ വിശദീകരണം നൽകാൻ നേരത്തേ കോടതി പോലീസിനോട് നിർദേശിച്ചിരുന്നു. 17ന് ഇവ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരുന്നതെങ്കിലും കൂടുതൽ സമയം അനുവദിക്കണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ഇന്നു പ്രോസിക്യൂഷൻ സമർപ്പിക്കുന്ന വിശദീകരണത്തിൽ ദിലീപിനെതിരേയുള്ള എല്ലാ തെളിവുകളും പോലീസ് ഉൾപ്പെടുത്തുമെന്നാണ് വിവരം.നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ ദിലീപിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്. എന്നാൽ, ഗൂഢാലോചനാക്കേസ് തെളിയിക്കാൻ ബുദ്ധിമുട്ടായതിനാൽ പോലീസിന്റെ കൈവശമുള്ള തെളിവുകൾ എത്രത്തേളം ശക്തമാണെന്നുള്ള കാര്യം ഇന്നു നൽകുന്ന വിശദീകരണത്തിൽനിന്നേ വ്യക്തമാകൂ.
ദിലീപും കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും തമ്മിൽ കണ്ടതിന്റെ തെളിവായി ഇവർ ഒരേ സ്ഥലത്തുള്ളതിന്റെ ശാസ്ത്രീയ തെളിവായ ടവർ ലൊക്കേഷൻ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. കൂടാതെ, ചില സാക്ഷിമൊഴികളും ഇതിനെ സാധൂകരിക്കുന്ന രീതിയിൽ പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. ദിലീപിനെതിരേ ശക്തമായ തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.പോലീസ് തലപ്പത്തെയും സിനിമാ മേഖലയിലെയും ചില ഉന്നതർക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയിൽ രണ്ടാംവട്ടം ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പൾസർ സുനിയെ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ദിലീപ് പറയുന്നു. രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ഏറെ സ്വാധീനമുള്ള ചിലർ തനിക്കെതിരേ ഗൂഢാലോചന നടത്തിയതായും ദിലീപ് ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന നടത്തിയതിന് ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. തുടർന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യഹർജി നൽകിയിരുന്നെങ്കിലും ഇരു കോടതികളും തള്ളുകയായിരുന്നു.
കേസിൽ അനുബന്ധ കുറ്റപത്രം തയാറാക്കുന്നതിന്റെ പണിപ്പുരയിലാണ് അന്വേഷണസംഘം.
ഇന്നു പ്രോസിക്യൂഷൻ സമർപ്പിക്കുന്ന വിശദീകരണത്തിൽ ദിലീപിനെതിരേയുള്ള എല്ലാ തെളിവുകളും പോലീസ് ഉൾപ്പെടുത്തുമെന്നാണ് വിവരം.നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ ദിലീപിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്. എന്നാൽ, ഗൂഢാലോചനാക്കേസ് തെളിയിക്കാൻ ബുദ്ധിമുട്ടായതിനാൽ പോലീസിന്റെ കൈവശമുള്ള തെളിവുകൾ എത്രത്തേളം ശക്തമാണെന്നുള്ള കാര്യം ഇന്നു നൽകുന്ന വിശദീകരണത്തിൽനിന്നേ വ്യക്തമാകൂ.
ദിലീപും കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും തമ്മിൽ കണ്ടതിന്റെ തെളിവായി ഇവർ ഒരേ സ്ഥലത്തുള്ളതിന്റെ ശാസ്ത്രീയ തെളിവായ ടവർ ലൊക്കേഷൻ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. കൂടാതെ, ചില സാക്ഷിമൊഴികളും ഇതിനെ സാധൂകരിക്കുന്ന രീതിയിൽ പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. ദിലീപിനെതിരേ ശക്തമായ തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.പോലീസ് തലപ്പത്തെയും സിനിമാ മേഖലയിലെയും ചില ഉന്നതർക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയിൽ രണ്ടാംവട്ടം ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പൾസർ സുനിയെ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും ദിലീപ് പറയുന്നു. രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ഏറെ സ്വാധീനമുള്ള ചിലർ തനിക്കെതിരേ ഗൂഢാലോചന നടത്തിയതായും ദിലീപ് ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന നടത്തിയതിന് ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. തുടർന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യഹർജി നൽകിയിരുന്നെങ്കിലും ഇരു കോടതികളും തള്ളുകയായിരുന്നു.
കേസിൽ അനുബന്ധ കുറ്റപത്രം തയാറാക്കുന്നതിന്റെ പണിപ്പുരയിലാണ് അന്വേഷണസംഘം.