തിരുവനന്തപുരം: ഇക്കൊല്ലം ജൂണ് ഒന്നു മുതൽ ഈ മാസം 16 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ കാലവർഷത്തിൽ 29.1 ശതമാനം കുറവാണു രേഖപ്പെടുത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേരളത്തിലെ പ്രധാന ജലസംഭരണികളിൽ ഇപ്പോൾ 35 ശതമാനം ജലമേയുള്ളൂവെന്നും ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കി ജില്ലയിൽ 36 ശതമാനവും വയനാട്ടിൽ 59 ശതമാനവും തിരുവനന്തപുരത്ത് 35 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയതായാണ് കണക്ക്.
ഓഗസ്റ്റിൽ സാധാരണയായി ഉണ്ടാകേണ്ടതിലും ശരാശരി 20 മുതൽ 30 ശതമാനം വരെ കുറവാണ്. സെപ്റ്റംബർ വരെയുള്ള കാലവർഷ സമയത്തു നല്ല മഴ കിട്ടിയില്ലെങ്കിൽ നിലവിലെ പ്രതിസന്ധി അതീവ രൂക്ഷമാകും.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, ഏഴു വർഷവും കാലവർഷം ശരാശരിയിലും കുറവായിരുന്നു. ഇതേ കാലയളവിൽ ആറു തുലാവർഷങ്ങളിലും മഴ കുറവായിരുന്നു. കഴിഞ്ഞ വർഷം അനുഭവിച്ച അതിരൂക്ഷമായ മഴക്കുറവിന്റെ ആഘാതം നമ്മെ വിട്ടൊഴിയുന്നതിനു മുൻപുതന്നെയാണ് വെള്ളിടി പോലെ ഈ വർഷവും കാലവർഷം ദുർബലമായത്. തുടർച്ചയായ മഴക്കുറവ് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്താനുഭവങ്ങൾ കേരളത്തിലും രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി എന്നാണ് സൂചിപ്പിക്കുന്നത്.
ഹരിത കേരളം മിഷന്റെ ഭാഗമായി നിലവിലുള്ള ജലസ്രോതസുകളുടെ നവീകരണവും ശുചീകരണവും നടത്തി ജലസുരക്ഷ പരമാവധി ഉറപ്പാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചു വരികയാണ്. മഴക്കുറവു സംബന്ധിച്ച അവലോകനത്തിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും കൃഷി, ജലവിഭവം, ഭൂഗർഭജലം എന്നീ വകുപ്പുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിരുന്നു.
ഈ മാസം തന്നെ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗങ്ങൾ വിളിച്ചുചേർത്ത് മഴക്കുറവ്, ജലലഭ്യത, ഭൂജല സ്ഥിതി, കൃഷി എന്നിവ സംബന്ധിച്ച് അവലോകനം നടത്തി സംസ്ഥാന അഥോറിറ്റിയെ അറിയിക്കാൻ നിർദേശിച്ചു.
തൃശൂരിൽ വിജയകരമായി നടപ്പിലാക്കിയ ’മഴപ്പൊലിമ’യുടെ മാതൃകയിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ള സംഭരണം സംസ്ഥാന വ്യാപകമായി നടത്തും. വനത്തിനുള്ളിൽ പടുതാ കുളങ്ങളും താത്കാലിക തടയണകളും മറ്റും നിർമിച്ചു വന്യ മൃഗങ്ങൾക്കു ജലലഭ്യത ഉറപ്പുവരുത്താൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. സർക്കാർ ഓഫീസുകളിൽ പൈപ്പുകൾ ചോർന്നു ജലം പാഴാകുന്നത് തടയാൻ അടിയന്തര നടപടി അതതു വകുപ്പുകൾ സ്വീകരിക്കുന്നതാണ്. സർക്കാർ ഓഫീസുകളിലെ മഴവെള്ള സംഭരണികൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ജലസംരക്ഷണത്തിൽ ഊന്നിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കി ജില്ലയിൽ 36 ശതമാനവും വയനാട്ടിൽ 59 ശതമാനവും തിരുവനന്തപുരത്ത് 35 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയതായാണ് കണക്ക്.
ഓഗസ്റ്റിൽ സാധാരണയായി ഉണ്ടാകേണ്ടതിലും ശരാശരി 20 മുതൽ 30 ശതമാനം വരെ കുറവാണ്. സെപ്റ്റംബർ വരെയുള്ള കാലവർഷ സമയത്തു നല്ല മഴ കിട്ടിയില്ലെങ്കിൽ നിലവിലെ പ്രതിസന്ധി അതീവ രൂക്ഷമാകും.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, ഏഴു വർഷവും കാലവർഷം ശരാശരിയിലും കുറവായിരുന്നു. ഇതേ കാലയളവിൽ ആറു തുലാവർഷങ്ങളിലും മഴ കുറവായിരുന്നു. കഴിഞ്ഞ വർഷം അനുഭവിച്ച അതിരൂക്ഷമായ മഴക്കുറവിന്റെ ആഘാതം നമ്മെ വിട്ടൊഴിയുന്നതിനു മുൻപുതന്നെയാണ് വെള്ളിടി പോലെ ഈ വർഷവും കാലവർഷം ദുർബലമായത്. തുടർച്ചയായ മഴക്കുറവ് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്താനുഭവങ്ങൾ കേരളത്തിലും രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി എന്നാണ് സൂചിപ്പിക്കുന്നത്.
ഹരിത കേരളം മിഷന്റെ ഭാഗമായി നിലവിലുള്ള ജലസ്രോതസുകളുടെ നവീകരണവും ശുചീകരണവും നടത്തി ജലസുരക്ഷ പരമാവധി ഉറപ്പാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചു വരികയാണ്. മഴക്കുറവു സംബന്ധിച്ച അവലോകനത്തിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും കൃഷി, ജലവിഭവം, ഭൂഗർഭജലം എന്നീ വകുപ്പുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിരുന്നു.
ഈ മാസം തന്നെ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗങ്ങൾ വിളിച്ചുചേർത്ത് മഴക്കുറവ്, ജലലഭ്യത, ഭൂജല സ്ഥിതി, കൃഷി എന്നിവ സംബന്ധിച്ച് അവലോകനം നടത്തി സംസ്ഥാന അഥോറിറ്റിയെ അറിയിക്കാൻ നിർദേശിച്ചു.
തൃശൂരിൽ വിജയകരമായി നടപ്പിലാക്കിയ ’മഴപ്പൊലിമ’യുടെ മാതൃകയിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ള സംഭരണം സംസ്ഥാന വ്യാപകമായി നടത്തും. വനത്തിനുള്ളിൽ പടുതാ കുളങ്ങളും താത്കാലിക തടയണകളും മറ്റും നിർമിച്ചു വന്യ മൃഗങ്ങൾക്കു ജലലഭ്യത ഉറപ്പുവരുത്താൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. സർക്കാർ ഓഫീസുകളിൽ പൈപ്പുകൾ ചോർന്നു ജലം പാഴാകുന്നത് തടയാൻ അടിയന്തര നടപടി അതതു വകുപ്പുകൾ സ്വീകരിക്കുന്നതാണ്. സർക്കാർ ഓഫീസുകളിലെ മഴവെള്ള സംഭരണികൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ജലസംരക്ഷണത്തിൽ ഊന്നിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.