തിരുവനന്തപുരം: സഹകരണസംഘങ്ങളിലെ കമ്മിറ്റികളിലേക്കു സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്ന 2017 ലെ കേരള സഹകരണസംഘം ഭേദഗതി ബിൽ നിയമസഭ വോട്ടിനിട്ടു പാസാക്കി.
ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുന്നതിനായി കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണു ബിൽ.
സഹകരണ സംഘത്തിലെ അംഗത്തിന് തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുന്നതിനു വിലക്കേർപ്പെടുത്തിയിരുന്ന ഓർഡിനൻസിലെ വ്യവസ്ഥ നീക്കം ചെയ്താണ് ബിൽ പാസാക്കിയത്.
നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കോ നിയമസഭാതെരഞ്ഞെടുപ്പിലോ ഇല്ലാത്ത പുതിയ നിബന്ധന കൊണ്ടുവന്നത് നിക്ഷിപ്ത താത്പര്യം മുൻനിർത്തിയാണെന്നു പ്രതിപക്ഷം ആരോപിച്ചു. ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഈ വ്യവസ്ഥ നീക്കാൻ മന്ത്രി തയാറായത്.
1969 ലെ കേരള സഹകരണസംഘം നിയമത്തിലെ ചില വ്യവസ്ഥകൾ നീതിയുക്തമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതിയെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പുതിയ ഭേദഗതി പ്രകാരം, ഒരാൾ തുടർച്ചയായി രണ്ടു വർഷം സംഘത്തിന്റെ സേവനം ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുകയോ സംഘത്തിലെ മൂന്നു വാർഷിക ജനറൽ ബോഡി യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ അയാളുടെ അംഗത്വം റദ്ദാക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിനായി 1969 ലെ നിയമത്തിലെ 16-എ, 19-എ വ്യവസ്ഥകൾ ഒഴിവാക്കി. ജില്ലാ സഹകരണബാങ്കിന്റെ ഒൗദ്യോഗിക സ്ഥാനത്തുള്ള കമ്മിറ്റി നിലവിലില്ലാതിരുന്നാൽ രജിസ്ട്രാർക്കു പുതിയ കമ്മിറ്റിയെയോ ഒന്നോ അതിലധികമോ ഭരണാധിപരെയോ, അവർ സംഘത്തിൽ അംഗമല്ലെങ്കിൽ കൂടി നിയമിക്കാനുള്ള അധികാരവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ സഹകരണബാങ്കുകളിലെ വോട്ടവകാശം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും മാത്രമാക്കുന്ന ഭേദഗതിയും ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. 32-ാം വകുപ്പിലെ ഭേദഗതി പ്രകാരം ധനസഹായം സ്വീകരിക്കുന്നതിലെ വ്യവസ്ഥകളിലും ഇളവു വരുത്തിയിട്ടുണ്ട്.കാർഷിക സംഘങ്ങളുടെ അപ്പെക്സ് ബോഡിയായി പ്രവർത്തിക്കേണ്ട ജില്ലാ ബാങ്കുകളുടെ നയം രൂപീകരിക്കേണ്ടതു മറ്റ് കടലാസു സംഘങ്ങളല്ലെന്നും കാർഷിക വായ്പാസംഘങ്ങൾക്ക് പ്രാധാന്യം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി മറുപടിചർച്ചയിൽ പറഞ്ഞു. ജില്ലാ ബാങ്കുകളുടെ ഭരണം പിടിക്കൽ സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബില്ലിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തിയ പി. അബ്ദുൾ ഹമീദ്, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.
കേരളബാങ്ക് ഉടൻ യാഥാർഥ്യമാകുമെന്നു മന്ത്രി
തിരുവനന്തപുരം: കേരളബാങ്ക് ഉടൻ യാഥാർഥ്യമാകുമെന്നും അതിനായുള്ള നടപടികൾ നടന്നുവരികയാണെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
ഇക്കാര്യത്തിൽ സഹകരണബാങ്ക് ജീവനക്കാരെ ദ്രോഹിക്കുന്ന ഒരു നിലപാടുമുണ്ടാകില്ല. ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ അത് അടിസ്ഥാനരഹിതമാണെന്നും ഒരു ബ്രാഞ്ചും വെട്ടിക്കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള സഹകരണ സംഘ ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളബാങ്ക് സംബന്ധിച്ച ശ്രീറാം കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രമുഖരായ സഹകാരികളെ പങ്കെടുപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. സഹകാരികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കലാണ് യോഗത്തിന്റെ ലക്ഷ്യം. പൊതുജനാഭിപ്രായം കൂടി സ്വീകരിച്ചാവും നിർദേശങ്ങൾ ശ്രീറാം കമ്മിറ്റി നടപ്പിലാക്കുക.
പ്രാഥമിക സഹകരണ സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. സഹകാരികളും പൊതുസമൂഹവും കേരളബാങ്കിനെ സ്വാഗതം ചെയ്യുകയാണ്. ആധുനിക ബാങ്കിംഗ് സാധ്യതകൾ താഴേത്തട്ടുവരെയെത്തിക്കുക എന്നതാണ് കേരള ബാങ്കിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുന്നതിനായി കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണു ബിൽ.
സഹകരണ സംഘത്തിലെ അംഗത്തിന് തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുന്നതിനു വിലക്കേർപ്പെടുത്തിയിരുന്ന ഓർഡിനൻസിലെ വ്യവസ്ഥ നീക്കം ചെയ്താണ് ബിൽ പാസാക്കിയത്.
നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കോ നിയമസഭാതെരഞ്ഞെടുപ്പിലോ ഇല്ലാത്ത പുതിയ നിബന്ധന കൊണ്ടുവന്നത് നിക്ഷിപ്ത താത്പര്യം മുൻനിർത്തിയാണെന്നു പ്രതിപക്ഷം ആരോപിച്ചു. ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഈ വ്യവസ്ഥ നീക്കാൻ മന്ത്രി തയാറായത്.
1969 ലെ കേരള സഹകരണസംഘം നിയമത്തിലെ ചില വ്യവസ്ഥകൾ നീതിയുക്തമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതിയെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പുതിയ ഭേദഗതി പ്രകാരം, ഒരാൾ തുടർച്ചയായി രണ്ടു വർഷം സംഘത്തിന്റെ സേവനം ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുകയോ സംഘത്തിലെ മൂന്നു വാർഷിക ജനറൽ ബോഡി യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ അയാളുടെ അംഗത്വം റദ്ദാക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിനായി 1969 ലെ നിയമത്തിലെ 16-എ, 19-എ വ്യവസ്ഥകൾ ഒഴിവാക്കി. ജില്ലാ സഹകരണബാങ്കിന്റെ ഒൗദ്യോഗിക സ്ഥാനത്തുള്ള കമ്മിറ്റി നിലവിലില്ലാതിരുന്നാൽ രജിസ്ട്രാർക്കു പുതിയ കമ്മിറ്റിയെയോ ഒന്നോ അതിലധികമോ ഭരണാധിപരെയോ, അവർ സംഘത്തിൽ അംഗമല്ലെങ്കിൽ കൂടി നിയമിക്കാനുള്ള അധികാരവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ സഹകരണബാങ്കുകളിലെ വോട്ടവകാശം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും മാത്രമാക്കുന്ന ഭേദഗതിയും ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. 32-ാം വകുപ്പിലെ ഭേദഗതി പ്രകാരം ധനസഹായം സ്വീകരിക്കുന്നതിലെ വ്യവസ്ഥകളിലും ഇളവു വരുത്തിയിട്ടുണ്ട്.കാർഷിക സംഘങ്ങളുടെ അപ്പെക്സ് ബോഡിയായി പ്രവർത്തിക്കേണ്ട ജില്ലാ ബാങ്കുകളുടെ നയം രൂപീകരിക്കേണ്ടതു മറ്റ് കടലാസു സംഘങ്ങളല്ലെന്നും കാർഷിക വായ്പാസംഘങ്ങൾക്ക് പ്രാധാന്യം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി മറുപടിചർച്ചയിൽ പറഞ്ഞു. ജില്ലാ ബാങ്കുകളുടെ ഭരണം പിടിക്കൽ സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബില്ലിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തിയ പി. അബ്ദുൾ ഹമീദ്, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.
കേരളബാങ്ക് ഉടൻ യാഥാർഥ്യമാകുമെന്നു മന്ത്രി
തിരുവനന്തപുരം: കേരളബാങ്ക് ഉടൻ യാഥാർഥ്യമാകുമെന്നും അതിനായുള്ള നടപടികൾ നടന്നുവരികയാണെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
ഇക്കാര്യത്തിൽ സഹകരണബാങ്ക് ജീവനക്കാരെ ദ്രോഹിക്കുന്ന ഒരു നിലപാടുമുണ്ടാകില്ല. ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ അത് അടിസ്ഥാനരഹിതമാണെന്നും ഒരു ബ്രാഞ്ചും വെട്ടിക്കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള സഹകരണ സംഘ ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളബാങ്ക് സംബന്ധിച്ച ശ്രീറാം കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രമുഖരായ സഹകാരികളെ പങ്കെടുപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. സഹകാരികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കലാണ് യോഗത്തിന്റെ ലക്ഷ്യം. പൊതുജനാഭിപ്രായം കൂടി സ്വീകരിച്ചാവും നിർദേശങ്ങൾ ശ്രീറാം കമ്മിറ്റി നടപ്പിലാക്കുക.
പ്രാഥമിക സഹകരണ സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. സഹകാരികളും പൊതുസമൂഹവും കേരളബാങ്കിനെ സ്വാഗതം ചെയ്യുകയാണ്. ആധുനിക ബാങ്കിംഗ് സാധ്യതകൾ താഴേത്തട്ടുവരെയെത്തിക്കുക എന്നതാണ് കേരള ബാങ്കിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.