കൊച്ചി: സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളിൽ ജനങ്ങൾ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പ്രാർഥനാമനസോടെ അവധാനപൂർവം ഒരുങ്ങണമെന്ന് ആഹ്വാനം ചെയ്തു സീറോ മലബാർ സഭ സിനഡിനു തുടക്കം. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് ഉദ്ഘാടനം ചെയ്തു.
സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാനകാര്യാലയത്തിൽ ആരംഭിച്ചത്. സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനഡിൽ സഭയിലെ 49 മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്. രാജ്യം നേരിടുന്ന മത, സാമൂഹ്യ പ്രതിസന്ധികളെക്കുറിച്ചു ചർച്ച ചെയ്യാൻ സിനഡ് പ്രതിജ്ഞാബദ്ധമാണെന്നു മേജർ ആർച്ച്ബിഷപ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. വിശ്വാസജീവിതം അർഥപൂർണമാക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ പൊതുവിഷയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്താനും സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കഴിഞ്ഞ സിനഡിനു ശേഷം ദിവംഗതനായ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിക്കു സിനഡ് ആദരാഞ്ജലികൾ അർപ്പിച്ചു. സഭയുടെ വീരപുത്രനെയാണു മാർ കുന്നശേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു സിനഡ് അനുസ്മരിച്ചു. ദീർഘകാലം കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റായിരുന്ന എം.ഡി. ജോസഫ് മണ്ണിപ്പറന്പിലിന്റെ നിര്യാണത്തിലും സിനഡ് അനുശോചനം രേഖപ്പെടുത്തി. സമുദായ മുന്നേറ്റത്തിനായി നിസ്വാർഥസേവനം ചെയ്ത സഭാസ്നേഹിയായിരുന്നു അദ്ദേഹമെന്നു സിനഡ് അനുസ്മരിച്ചു. മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്തിനും മാർ സൈമണ് സ്റ്റോക് പാലാത്തറയ്ക്കും സിനഡ് ആശംസകൾ നേർന്നു.
ഇന്നലെ രാവിലെ സാഗർ ബിഷപ് മാർ ആന്റണി ചിറയത്തിന്റെ നേതൃത്വത്തിലുള്ള പ്രാരംഭധ്യാനത്തോടെയായിരുന്നു സിനഡിനു തുടക്കമായത്. തുടർന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ മെത്രാന്മാർ ദിവ്യബലിയർപ്പിച്ചു.
ജന്മശതാബ്ദി ആഘോഷിക്കുന്ന മാർത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ സ്വീകരണം നൽകും. സഭയിലെ വിവിധ സന്യാസസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുമായി സിനഡിലെ മെത്രാന്മാർ സമർപ്പിതജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. 27നു കോട്ടയം വടവാതൂർ സെമിനാരിയിൽ ആരംഭിക്കുന്ന കാനൻ നിയമ ഫാക്കൽട്ടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സിനഡിലെ മെത്രാന്മാർ പങ്കെടുക്കും. സെപ്റ്റംബർ ഒന്നിനു സിനഡ് സമാപിക്കും.
സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാനകാര്യാലയത്തിൽ ആരംഭിച്ചത്. സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനഡിൽ സഭയിലെ 49 മെത്രാന്മാർ പങ്കെടുക്കുന്നുണ്ട്. രാജ്യം നേരിടുന്ന മത, സാമൂഹ്യ പ്രതിസന്ധികളെക്കുറിച്ചു ചർച്ച ചെയ്യാൻ സിനഡ് പ്രതിജ്ഞാബദ്ധമാണെന്നു മേജർ ആർച്ച്ബിഷപ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. വിശ്വാസജീവിതം അർഥപൂർണമാക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ പൊതുവിഷയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്താനും സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കഴിഞ്ഞ സിനഡിനു ശേഷം ദിവംഗതനായ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിക്കു സിനഡ് ആദരാഞ്ജലികൾ അർപ്പിച്ചു. സഭയുടെ വീരപുത്രനെയാണു മാർ കുന്നശേരിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു സിനഡ് അനുസ്മരിച്ചു. ദീർഘകാലം കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റായിരുന്ന എം.ഡി. ജോസഫ് മണ്ണിപ്പറന്പിലിന്റെ നിര്യാണത്തിലും സിനഡ് അനുശോചനം രേഖപ്പെടുത്തി. സമുദായ മുന്നേറ്റത്തിനായി നിസ്വാർഥസേവനം ചെയ്ത സഭാസ്നേഹിയായിരുന്നു അദ്ദേഹമെന്നു സിനഡ് അനുസ്മരിച്ചു. മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്തിനും മാർ സൈമണ് സ്റ്റോക് പാലാത്തറയ്ക്കും സിനഡ് ആശംസകൾ നേർന്നു.
ഇന്നലെ രാവിലെ സാഗർ ബിഷപ് മാർ ആന്റണി ചിറയത്തിന്റെ നേതൃത്വത്തിലുള്ള പ്രാരംഭധ്യാനത്തോടെയായിരുന്നു സിനഡിനു തുടക്കമായത്. തുടർന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ മെത്രാന്മാർ ദിവ്യബലിയർപ്പിച്ചു.
ജന്മശതാബ്ദി ആഘോഷിക്കുന്ന മാർത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ സ്വീകരണം നൽകും. സഭയിലെ വിവിധ സന്യാസസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുമായി സിനഡിലെ മെത്രാന്മാർ സമർപ്പിതജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. 27നു കോട്ടയം വടവാതൂർ സെമിനാരിയിൽ ആരംഭിക്കുന്ന കാനൻ നിയമ ഫാക്കൽട്ടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സിനഡിലെ മെത്രാന്മാർ പങ്കെടുക്കും. സെപ്റ്റംബർ ഒന്നിനു സിനഡ് സമാപിക്കും.