കണ്ണൂർ: സംസ്ഥാന ബാലാവകാശ കമ്മീഷനിൽ രണ്ട് അംഗങ്ങളെ നിയമിച്ചത് ക്രമവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ബിജെപി ദേശീയസമിതി അംഗം വി. മുരളീധരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ അപേക്ഷ ക്ഷണിച്ചശേഷം മന്ത്രിയുടെ താത്പര്യത്തിനനുസരിച്ച് അപേക്ഷിക്കാനുള്ള തീയതി പിന്നീട് നീട്ടി നൽകി പാർട്ടിക്കാരെയും മന്ത്രിയുടെ താത്പര്യക്കാരെയും എത്തിച്ചത് ഭരണഘടനാപരമായ ലംഘനവും നഗ്നമായ സ്വജനപക്ഷപാതവുമാണെന്ന് ഹൈക്കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. വളരെ ഗുരുതരമായ ആക്ഷേപമാണ് വിധി ന്യായത്തിലൂടെ കോടതി പറഞ്ഞിരിക്കുന്നത്. തോമസ് ചാണ്ടിയുടെ കാര്യത്തിലും അൻവർ എംഎൽഎയുടെ കാര്യത്തിലും ഇതേ നയം തന്നെ സ്വീകരിക്കണം. സ്വാശ്രയ മാനേജ്മെന്റിന്റെ താളത്തിനു തുള്ളുന്ന സർക്കാരാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം ആരോപിച്ചു.
ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ അപേക്ഷ ക്ഷണിച്ചശേഷം മന്ത്രിയുടെ താത്പര്യത്തിനനുസരിച്ച് അപേക്ഷിക്കാനുള്ള തീയതി പിന്നീട് നീട്ടി നൽകി പാർട്ടിക്കാരെയും മന്ത്രിയുടെ താത്പര്യക്കാരെയും എത്തിച്ചത് ഭരണഘടനാപരമായ ലംഘനവും നഗ്നമായ സ്വജനപക്ഷപാതവുമാണെന്ന് ഹൈക്കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. വളരെ ഗുരുതരമായ ആക്ഷേപമാണ് വിധി ന്യായത്തിലൂടെ കോടതി പറഞ്ഞിരിക്കുന്നത്. തോമസ് ചാണ്ടിയുടെ കാര്യത്തിലും അൻവർ എംഎൽഎയുടെ കാര്യത്തിലും ഇതേ നയം തന്നെ സ്വീകരിക്കണം. സ്വാശ്രയ മാനേജ്മെന്റിന്റെ താളത്തിനു തുള്ളുന്ന സർക്കാരാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം ആരോപിച്ചു.