കൊച്ചി: ലൈസൻസ് റദ്ദാക്കുന്ന അധികാരം നൽകുന്ന ഉത്തരവ് പ്രകാരം നടത്തുന്ന നിയമവിരുദ്ധ പ്രവണതകൾ മോട്ടോർ വാഹന വകുപ്പ് അവസാനിപ്പിക്കണമെന്ന് കേരള ടോറസ് ടിപ്പർ അസോസിയേഷൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മോട്ടോർ വാഹന റൂളിനു വിരുദ്ധമായാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ എഴുതുന്ന ചെക്ക് റിപ്പോട്ടുകൾക്കു പണം അടയ്ക്കാതെ സേവനങ്ങൾ ലഭ്യമാക്കുകയില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് ഹൈക്കോടതി വിധി വന്നിരുന്നു.
എന്നാൽ, ചില ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരം ഉത്തരവുകൾ ഇറക്കുന്ന രീതിയാണ് മോട്ടോർ വാഹന വകുപ്പിൽ ഇപ്പോൾ നടക്കുന്നത്. അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതും ഇത്തരത്തിൽ നീതി നിഷേധിക്കുന്ന ഉത്തരവാണ്. ഇതിനു പുറമെ പണവും ഈടാക്കുന്നുണ്ട്. ഇതുവരെ ഏകദേശം 2000 ഡ്രൈവർമാരുടെ ലൈസൻസാണ് റദ്ദാക്കിയിരിക്കുന്നത്. ഈ നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ ടോറസ് ടിപ്പർ അസോസിയേഷൻ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലേക്കു മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
കേരള ടോറസ് ടിപ്പർ അസോസിയേഷൻ പ്രസിഡന്റ് എൻ.ഡി. ജോസഫ്, ജോണ്സണ് പടമാടൻ, പി.എ. ജെനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എന്നാൽ, ചില ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരം ഉത്തരവുകൾ ഇറക്കുന്ന രീതിയാണ് മോട്ടോർ വാഹന വകുപ്പിൽ ഇപ്പോൾ നടക്കുന്നത്. അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതും ഇത്തരത്തിൽ നീതി നിഷേധിക്കുന്ന ഉത്തരവാണ്. ഇതിനു പുറമെ പണവും ഈടാക്കുന്നുണ്ട്. ഇതുവരെ ഏകദേശം 2000 ഡ്രൈവർമാരുടെ ലൈസൻസാണ് റദ്ദാക്കിയിരിക്കുന്നത്. ഈ നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ ടോറസ് ടിപ്പർ അസോസിയേഷൻ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലേക്കു മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
കേരള ടോറസ് ടിപ്പർ അസോസിയേഷൻ പ്രസിഡന്റ് എൻ.ഡി. ജോസഫ്, ജോണ്സണ് പടമാടൻ, പി.എ. ജെനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.