കൊടകര: സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തതിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കി.
കൊടുങ്ങ കീഴ്വാട്ടിൽ പ്രഭാകരനാണ് (68) വിഷം കഴിച്ചു ജീവനൊടുക്കിയത്. കോടാലിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പ്രഭാകരൻ നിക്ഷേപിച്ചിരുന്ന അഞ്ചരലക്ഷം രൂപ തിരികെ കിട്ടാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു.
കർഷകനായ പ്രഭാകരൻ തന്റെ സമ്പാദ്യമായ പണം കോടാലിയിലുള്ള സ്വകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം ഈ സ്ഥാപനം പൊളിഞ്ഞതിനെതുടർന്ന് പ്രഭാകരനടക്കമുള്ള നിക്ഷേപകർ പണം തിരികെ ലഭിക്കുന്നതിനായി നിയമനടപടി സ്വീകരിച്ചുവരുകയായിരുന്നു. സ്ഥാപനം പൊളിഞ്ഞതിനെ തുടർന്ന് കടുത്ത നിരാശയിലായിരുന്നു പ്രഭാകരൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കൗസല്യ. മക്കൾ: രമേഷ്, രാജി. മരുമക്കൾ: അമ്പിളി, രവി.
കൊടുങ്ങ കീഴ്വാട്ടിൽ പ്രഭാകരനാണ് (68) വിഷം കഴിച്ചു ജീവനൊടുക്കിയത്. കോടാലിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പ്രഭാകരൻ നിക്ഷേപിച്ചിരുന്ന അഞ്ചരലക്ഷം രൂപ തിരികെ കിട്ടാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു.
കർഷകനായ പ്രഭാകരൻ തന്റെ സമ്പാദ്യമായ പണം കോടാലിയിലുള്ള സ്വകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം ഈ സ്ഥാപനം പൊളിഞ്ഞതിനെതുടർന്ന് പ്രഭാകരനടക്കമുള്ള നിക്ഷേപകർ പണം തിരികെ ലഭിക്കുന്നതിനായി നിയമനടപടി സ്വീകരിച്ചുവരുകയായിരുന്നു. സ്ഥാപനം പൊളിഞ്ഞതിനെ തുടർന്ന് കടുത്ത നിരാശയിലായിരുന്നു പ്രഭാകരൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കൗസല്യ. മക്കൾ: രമേഷ്, രാജി. മരുമക്കൾ: അമ്പിളി, രവി.