കൊച്ചി: കോണ്‍ഗ്രസിലെ വനിതാ പ്രാതിനിധ്യത്തിന്റെ കുറവിനെ വിമർശിച്ച് എ.കെ. ആന്റണി. എറണാകുളം ഡിസിസി ഓഫീസിൽ നടന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണെന്നും ഇതിനു മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളുടെ എണ്ണം നാമമാത്രമായിരുന്നു. ഈ സാഹചര്യത്തിൽ രാജീവ് ഗാന്ധിയുടെ സ്ത്രീശാക്തീകരണ നടപടികളെ പരാമർശിച്ചാണ് അദ്ദേഹം വിമർശനം നടത്തിയത്.
ഇന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 32 ലക്ഷത്തോളം ജനപ്രതിനിധികളുള്ളതിൽ 11 ലക്ഷവും സ്ത്രീകളാണ്. ഒരു ലക്ഷം വനിതകൾ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർപേഴ്സണ്‍, കോർപറേഷൻ മേയർ സ്ഥാനങ്ങളിലുണ്ട്. ഇതെല്ലാം രാജീവ് ഗാന്ധിയുടെ ഭരണമികവിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണെന്നും ഇതിനു മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളുടെ എണ്ണം നാമമാത്രമായിരുന്നു. ഈ സാഹചര്യത്തിൽ രാജീവ് ഗാന്ധിയുടെ സ്ത്രീശാക്തീകരണ നടപടികളെ പരാമർശിച്ചാണ് അദ്ദേഹം വിമർശനം നടത്തിയത്.
ഇന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 32 ലക്ഷത്തോളം ജനപ്രതിനിധികളുള്ളതിൽ 11 ലക്ഷവും സ്ത്രീകളാണ്. ഒരു ലക്ഷം വനിതകൾ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർപേഴ്സണ്‍, കോർപറേഷൻ മേയർ സ്ഥാനങ്ങളിലുണ്ട്. ഇതെല്ലാം രാജീവ് ഗാന്ധിയുടെ ഭരണമികവിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.