മരണത്തെയും വേദനയെയും തോൽപിക്കാനാണ് കളി.. - വിവാദമായ ബ്ലൂവെയ്ൽ ഗെയിം കളിക്കുന്ന കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഇടുക്കി മുരിക്കാശേരി സ്വദേശിയുടേതാണ് ഈ വാക്കുകൾ. ഇതുതന്നെയാണ് ഈ മരണക്കളിയുടെ ഏറ്റവും വലിയ ആകർഷണവും കെണിയും. മരണത്തെ തോൽപിക്കണമെന്ന മോഹമില്ലാത്തവരായി ആരുംതന്നെ ലോകത്ത് ഉണ്ടാവണമെന്നില്ല.
പക്ഷേ, അതൊരു വ്യാമോഹം മാത്രമാണെന്ന ബോധ്യം ബഹുഭൂരിപക്ഷത്തിനും ഉണ്ട്. എന്നാൽ, ചില തന്ത്രങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും മരണത്തെ മറികടക്കാനാകുമെന്ന് ആരെങ്കിലും പ്രലോഭിപ്പിച്ചാൽ അതിൽ വീണുപോകുന്നവരും ഒരുകൈ ശ്രമിച്ചുനോക്കുന്നവരും നമുക്ക് ഇടയിലുണ്ട്. അതുകൊണ്ടാണല്ലോ ആയുസ് നീട്ടിക്കിട്ടാൻ ആഭിചാരകർമങ്ങൾക്കും നരബലിക്കും വരെ മനുഷ്യൻ ഇറങ്ങിത്തിരിക്കുന്നത്. അതേ അന്ധവിശ്വാസത്തിന്റെ മറ്റൊരു രൂപമാണ് ബ്ലൂവെയ്ൽ പോലുള്ള മരണക്കളികൾക്കു തുനിയുന്നവരിലും പ്രകടമാകുന്നതെന്നു കാണാം. ഈ അന്ധവിശ്വാസത്തെയാണ് ഇത്തരം ഗെയിമുകളുടെ അഡ്മിൻമാരും ക്യൂറേറ്റർമാരും മുതലാക്കുന്നത്.
ഗെയിം നിയന്ത്രിക്കുന്ന ക്യുറേറ്ററുടെ സ്വാധീനശക്തിയെ തോൽപിക്കുമെന്നും മറികടക്കുമെന്നും വെല്ലുവിളിച്ചുകൊണ്ട് കളി തുടരുന്നവർ പക്ഷേ, ഈ വാശിക്കിടയിൽ തിരിച്ചറിയാതെ പോകുന്ന ഒരു യാഥാർഥ്യമുണ്ട്, ഒാരോ സ്റ്റേജ് പിന്നിടുന്പോഴും അവർ സത്യത്തിൽ ക്യൂറേറ്റർ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചുകൊണ്ടിരിക്കുകയാണ്! അതുതന്നെയാണ് ക്യുറേറ്റർ പ്രതീക്ഷിക്കുന്നതും.
അമിത ആത്മവിശ്വാസം
ക്യുറേറ്ററുടെ അന്പതാമത്തെ നിർദേശമായ ‘ജീവനൊടുക്കുക’ എന്നതു കിട്ടുന്പോൾ അതു പാലിക്കാതെ ക്യൂറേറ്ററെ തോൽപിച്ചുകളയാം എന്ന ചിന്തയോടെയാണ് പലരും കുഴപ്പമാണെന്ന് അറിഞ്ഞിട്ടും ബ്ലൂ വെയ്ൽ കളി തുടരുന്നതിനു കാരണം. നാലു ടാസ്കുകൾ (നിർദേശിക്കപ്പെട്ട കാര്യങ്ങൾ) പൂർത്തീകരിച്ചെന്നു പറയുന്ന മുരിക്കാശേരി സ്വദേശിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതും ഈ ആത്മവിശ്വാസ’മാണ്. എന്നാൽ, ഓരോ സ്റ്റേജും പിന്നിടാൻ ക്യൂറേറ്ററുടെ വാക്കുകളും നിർദേശങ്ങളും അണുവിട തെറ്റാതെ അനുസരിച്ച ഒരാളുടെ മനസിനെയും ചിന്തകളെയും നിയന്ത്രിക്കാനുള്ള ശേഷി ഏതാനും മാസംകൊണ്ട് ക്യുറേറ്റർ സ്വന്തമാക്കിയിട്ടുണ്ടാവും എന്നതാണ് യാഥാർഥ്യം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്യുറേറ്റർ പറയുന്നത് അക്ഷരംപ്രതി അനുസരിക്കാൻ പാകത്തിൽ കളിക്കാരന്റെ മനസ് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടാകും, കാരണം കളിതുടങ്ങിയാൽ ഇവരുടെ ചിന്തയും പ്രവൃത്തിയുമെല്ലാം മുഴുവൻ സമയവും ബ്ലൂവെയ്ൽ ഗെയിം കേന്ദ്രീകരിച്ചാകും.
മാത്രവുമല്ല, ചെയ്യാൻ നിർദേശിക്കപ്പെടുന്ന ടാസ്കുകളിൽ പലതും നമ്മെ മറ്റൊരു മാനസികാവസ്ഥയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നവയുമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആത്മഹത്യ എന്ന ദുരന്തത്തിലേക്ക് എത്താൻ ഏതാനും മാസം നീളുന്ന കടുത്ത പരിശീലനത്തിനാണ് ബ്ലൂവെയ്ൽ കളിക്കുന്ന ഓരോ വ്യക്തിയും വിധേയനാകുന്നത്. ടാസ്കുകളുടെ ത്രില്ലും ക്യൂറേറ്ററുടെ സ്വാധീനവുംകൂടിയാകുന്പോൾ കളിക്കാർ ഇതു തിരിച്ചറിയാറില്ല എന്നു മാത്രം.
49 നിർദേശങ്ങൾ യാതൊരു പാകപ്പിഴകളുമില്ലാതെ, ത്യാഗപൂർവം പൂർത്തീകരിക്കാൻ തയാറായ ഒരാളെക്കൊണ്ട് ഒരു ടാസ്ക് കൂടി ചെയ്യിക്കാൻ ക്യൂറേറ്റർക്കു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതുന്നതു വിഡ്ഢിത്തമാകും. ബ്ലൂ വെയ്ൽ ഗെയിം കളിച്ച് അവസാന ഘട്ടത്തിൽ കെട്ടിടത്തിനു മുകളിൽനിന്നു ചാടാൻ സന്നദ്ധരായവരെല്ലാംതന്നെ ചാടിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് അറിയാൻ പാടില്ലാതിരുന്നവരല്ല. പിന്നെ അവർ എന്തിന് ഇതിനു തുനിഞ്ഞു? അവരല്ല അവരെ നിയന്ത്രിച്ചുകൊണ്ടിരുന്നത് എന്നതു മാത്രമാണ് ഇതിനുള്ള ലളിതമായ ഉത്തരം.
ആരു രക്ഷിക്കും?
നമ്മുടെ മക്കളെ നിയന്ത്രിക്കാനും നയിക്കാനും നമ്മൾ സന്നദ്ധരാകാതിരിക്കുന്പോഴാണ് അല്ലെങ്കിൽ നമുക്കു സമയമില്ലാതിരിക്കുന്പോഴാണ് ആ സ്ഥാനം മറ്റുള്ള ചില ദുരൂഹശക്തികൾ കൈയടക്കുന്നത്. ബ്ലൂവെയ്ൽ ഗെയിം പോലുള്ള ദുരന്തങ്ങളിൽനിന്നു പോലീസും സൈബർ വിദഗ്ധരും സർക്കാരുമൊക്കെ നമ്മുടെ മക്കളെ കാത്തുകൊള്ളും എന്നാരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അതു വ്യാമോഹം മാത്രമാണെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്. ഡൗണ്ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനോ നേരിട്ടു കയറാവുന്ന ഒരു വെബ്സൈറ്റോ ആയിട്ടല്ല ബ്ലൂ വെയ്ൽ ഗെയിം അവതരിച്ചിട്ടുള്ളത്. നമ്മുടെ കൗമാരക്കാരും യുവാക്കളുമൊക്കെ ഏറെ സജീവമായിട്ടുള്ള ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയയിലൂടെയാണ് മരണത്തിന്റെ കൈ ഇരകളെ തിരഞ്ഞുവരുന്നത്.
വ്യക്തിപരമായി അയച്ചുകിട്ടുന്ന ലിങ്കുകളിലൂടെയാണ് അവർ കെണിയിലേക്കു വീണുപോകുന്നത്. ആരൊക്കെ ഇതിൽ വീണിട്ടുണ്ടെന്നോ കളിക്കുന്നുണ്ടെന്നോ ആർക്കുമറിയില്ല. ഫേസ്ബുക്കിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മുരിക്കാശേരി സ്വദേശിയായ യുവാവ് ബ്ലൂ വെയ്ൽ ഗെയിം കളിക്കുന്നുണ്ടെന്ന കാര്യം പോലീസ് അറിയുന്നത്. ഈ കൊലയാളി ഗെയിമിന്റെ ലിങ്കുകൾ നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യണമെന്ന് സോഷ്യൽ മീഡിയ അധികൃതരോടു നിർദേശിക്കാൻ മാത്രമാണു കേന്ദ്രസർക്കാരിനു പോലും കഴിഞ്ഞിട്ടുള്ളത്. ഇന്ന് അവ നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്താൽ നാളെ മറ്റൊരു പേരിലോ രൂപത്തിലോ പ്രത്യക്ഷപ്പെടില്ലേ എന്ന ചോദ്യത്തിനും ഉത്തരമില്ല. അപ്പോൾ പിന്നെ ആരാണ് ഇത്തരം ദുരന്തങ്ങളിൽനിന്നു നമ്മുടെ മക്കളെ രക്ഷിക്കേണ്ടതെന്നതാണു പ്രസക്തമാകുന്ന ചോദ്യം. നമ്മൾ മാത്രമാണ് എന്നതാണ് അതിനുള്ള ഉത്തരം. മാനസികാരോഗ്യരംഗത്തെ വിദഗ്ധരും ഒറ്റസ്വരത്തിൽ പറയുന്നതു രക്ഷിതാക്കൾക്കു മാത്രമാണ് ഇത്തരം ദുരന്തങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാൻ ആവുക എന്നതാണ്.
തിരക്കിൽ തകരാതെ
ഒന്നിനും കുറവില്ലാതെ സുഖസൗകര്യങ്ങളോടെ ജീവിക്കാൻ വേണ്ടതൊക്കെ ഒരുക്കിക്കൊടുക്കുക, പേരുകേട്ട സ്ഥാപനങ്ങളിൽ ചേർത്തു പഠിപ്പിക്കുക... ഇതു മാത്രമാണ് മാതാപിതാക്കൾ എന്ന നിലയിൽ മക്കൾക്കു വേണ്ടി ചെയ്തുകൊടുക്കേണ്ട പ്രധാന കാര്യമെന്ന മിഥ്യാധാരണയിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ രക്ഷിതാക്കളിൽ വലിയൊരു വിഭാഗം. അതിനാൽ അവർ മക്കൾക്കു വേണ്ടി പണം സന്പാദിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയിൽ പലർക്കും മക്കളോടു സംസാരിക്കാൻ പോലും സമയം തികയുന്നില്ല, മറ്റു ചിലർ മക്കളെ നോക്കാനുള്ള ചുമതല കൂലിക്കാരെ ഏൽപിച്ചിരിക്കുകയാണ്. തങ്ങൾ ചെറുപ്പത്തിൽ അനുഭവിച്ച ഇല്ലായ്മകളും പോരായ്മകളുമൊന്നും മക്കൾ അനുഭവിച്ചുകൂടെന്ന കാഴ്ചപ്പാട് ആണ് മറ്റു ചിലർ വച്ചുപുലർത്തുന്നത്. ചോദിക്കുന്നതിലും അതിൽ കൂടുതലും കൊടുത്തു മക്കളെ വളർത്തുന്നതിൽ ഇവർ സംതൃപ്തി കണ്ടെത്തുന്നു. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ പക്വതയുള്ള വ്യക്തികളായി കുട്ടികൾ വളരുന്നതിനു പലപ്പോഴും സഹായകമല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. പരക്കംപാച്ചിലുകൾക്കു ശേഷം മാതാപിതാക്കൾ തിരിഞ്ഞുനോക്കുന്പോഴേക്കും കുട്ടികൾ അവരുടെ വഴിക്കു പോയിട്ടുണ്ടാവും.
നിരവധി പേരോടു സംവദിച്ചും ഇടപഴകിയും വളരാൻ കുട്ടികൾക്കു കൂട്ടുകുടുംബങ്ങളിൽ സാഹചര്യമുണ്ടായിരുന്നു.
എന്നാൽ, മാതാപിതാക്കളും മക്കളും മാത്രമുള്ള കൂടുകളിലേക്കു ജീവിതം ചുരുങ്ങിയപ്പോൾ അതിനുള്ള സാധ്യതകൾ കുറഞ്ഞു. ഇവിടെ തങ്ങളുടെ സാന്നിധ്യംകൊണ്ടും ഇടപെടൽകൊണ്ടും ആ കുറവ് പരിഹരിക്കാൻ മാതാപിതാക്കൾക്കു കടമയുണ്ട്. എന്നാൽ, ജീവിതത്തിരക്കുകളിൽ മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പലരും മറക്കുന്നു, അവരോടു സംസാരിക്കാൻ അവസരമുണ്ടാക്കുന്നില്ല, സ്വന്തം വീടുകളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികൾ അവർക്ക് എളുപ്പത്തിൽ കിട്ടുന്ന ഓണ്ലൈൻ സൗഹൃദങ്ങളുടെയും കൗതുകങ്ങളുടെയും പിന്നാലെ പോകുന്നതിൽ അതിശയിക്കാനില്ല.
തിരിച്ചുപിടിക്കാം
എത്ര തിരക്കുണ്ടെങ്കിലും കുറച്ചുസമയം മക്കളോടൊപ്പം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. രണ്ടുപേരില്ലെങ്കിലും ഒരാളെങ്കിലും മക്കളുടെ കൊച്ചുകൊച്ചു കാര്യങ്ങളിൽ അവരോടൊപ്പം ഉണ്ടാവണം. പഠനം, കൂട്ടുകാരെ തെരഞ്ഞെടുക്കൽ, കംപ്യൂട്ടർ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലൊക്കെ കൃത്യമായ നിർദേശവും മേൽനോട്ടവും പുലർത്താൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്കൂൾ പാഠങ്ങൾക്കൊപ്പമോ അതിനേക്കാൾ പ്രധാനമോ ആണ് സാന്മാർഗിക പഠനമെന്നതും മറക്കരുത്. മക്കൾക്കു നല്ല മൂല്യങ്ങൾ പകർന്നുകിട്ടുന്ന വേദികളെയും അവസരങ്ങളെയും അവഗണിക്കരുത്. ഏതു മതവിശ്വാസിയാണെങ്കിലും ആ നല്ല മൂല്യങ്ങളിൽ അവരെ വളർത്താനും പരിശീലിപ്പിക്കാനും സമയം നീക്കിവയ്ക്കണം. ചെറുപ്പം മുതൽ നല്ല പ്രസിദ്ധീകരണങ്ങൾ വായിക്കാൻ പ്രേരിപ്പിക്കണം. കംപ്യൂട്ടറും ഇന്റർനെറ്റും കരുതലോടെ കൈകാര്യം ചെയ്യേണ്ടവയാണെന്ന ബോധ്യം മക്കൾക്കു നൽകണം. അതിന്റെ ചതിക്കുഴികളെക്കുറിച്ച് ഓർമിപ്പിക്കണം.
ഒരു കുടുംബത്തിലെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് തീൻമേശ. ഭക്ഷണമേശ എന്നതിലുപരി എല്ലാവരും ഒരുമിച്ചുകൂടുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്ന ഇടം എന്ന നിലയ്ക്കാണ് ഇതിന്റെ പ്രാധാന്യം. എന്നാൽ, പല വീടുകളിലും ഡൈനിംഗ് ടേബിളുകൾ ഇന്ന് അലങ്കാര വസ്തുക്കൾ മാത്രമായിരിക്കുന്നു അല്ലെങ്കിൽ വിരുന്നുകാർ വരുന്പോൾ മാത്രം ആളനക്കമുള്ള ഇടമായി മാറിയിരിക്കുന്നു. മക്കളും മാതാപിതാക്കളും പല സമയത്തും പലേടത്തായി ഇരുന്ന് ആഹാരം കഴിച്ചുപായുന്നു. തിരക്കുള്ള ജീവിതത്തിനിടയിൽ എന്നും സാധ്യമായില്ലെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും കുട്ടികളോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനും അവരോടു വിശേഷങ്ങൾ തിരക്കാനും മാതാപിതാക്കൾ മറക്കരുത്, അവർക്കു നിങ്ങളോടു പറയാൻ നിരവധി കൊച്ചുകൊച്ചു കാര്യങ്ങളുണ്ട്, അതു നിങ്ങൾക്കു കേൾക്കാൻ സമയമില്ലെങ്കിൽ, ഓർക്കുക അതു കേൾക്കാൻ തയാറുള്ള നിരവധി പേർ ഈ സമൂഹത്തിൽ ചൂണ്ടകളിൽ ഇര കോർത്തു പതിയിരിപ്പുണ്ട്. അതിനാൽ ജീവിതങ്ങളിലേക്ക് ഒരുമയുടെ തീൻമേശകളെ തിരിച്ചുപിടിക്കാം.
(അവസാനിച്ചു)
പക്ഷേ, അതൊരു വ്യാമോഹം മാത്രമാണെന്ന ബോധ്യം ബഹുഭൂരിപക്ഷത്തിനും ഉണ്ട്. എന്നാൽ, ചില തന്ത്രങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും മരണത്തെ മറികടക്കാനാകുമെന്ന് ആരെങ്കിലും പ്രലോഭിപ്പിച്ചാൽ അതിൽ വീണുപോകുന്നവരും ഒരുകൈ ശ്രമിച്ചുനോക്കുന്നവരും നമുക്ക് ഇടയിലുണ്ട്. അതുകൊണ്ടാണല്ലോ ആയുസ് നീട്ടിക്കിട്ടാൻ ആഭിചാരകർമങ്ങൾക്കും നരബലിക്കും വരെ മനുഷ്യൻ ഇറങ്ങിത്തിരിക്കുന്നത്. അതേ അന്ധവിശ്വാസത്തിന്റെ മറ്റൊരു രൂപമാണ് ബ്ലൂവെയ്ൽ പോലുള്ള മരണക്കളികൾക്കു തുനിയുന്നവരിലും പ്രകടമാകുന്നതെന്നു കാണാം. ഈ അന്ധവിശ്വാസത്തെയാണ് ഇത്തരം ഗെയിമുകളുടെ അഡ്മിൻമാരും ക്യൂറേറ്റർമാരും മുതലാക്കുന്നത്.
ഗെയിം നിയന്ത്രിക്കുന്ന ക്യുറേറ്ററുടെ സ്വാധീനശക്തിയെ തോൽപിക്കുമെന്നും മറികടക്കുമെന്നും വെല്ലുവിളിച്ചുകൊണ്ട് കളി തുടരുന്നവർ പക്ഷേ, ഈ വാശിക്കിടയിൽ തിരിച്ചറിയാതെ പോകുന്ന ഒരു യാഥാർഥ്യമുണ്ട്, ഒാരോ സ്റ്റേജ് പിന്നിടുന്പോഴും അവർ സത്യത്തിൽ ക്യൂറേറ്റർ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചുകൊണ്ടിരിക്കുകയാണ്! അതുതന്നെയാണ് ക്യുറേറ്റർ പ്രതീക്ഷിക്കുന്നതും.
അമിത ആത്മവിശ്വാസം
ക്യുറേറ്ററുടെ അന്പതാമത്തെ നിർദേശമായ ‘ജീവനൊടുക്കുക’ എന്നതു കിട്ടുന്പോൾ അതു പാലിക്കാതെ ക്യൂറേറ്ററെ തോൽപിച്ചുകളയാം എന്ന ചിന്തയോടെയാണ് പലരും കുഴപ്പമാണെന്ന് അറിഞ്ഞിട്ടും ബ്ലൂ വെയ്ൽ കളി തുടരുന്നതിനു കാരണം. നാലു ടാസ്കുകൾ (നിർദേശിക്കപ്പെട്ട കാര്യങ്ങൾ) പൂർത്തീകരിച്ചെന്നു പറയുന്ന മുരിക്കാശേരി സ്വദേശിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതും ഈ ആത്മവിശ്വാസ’മാണ്. എന്നാൽ, ഓരോ സ്റ്റേജും പിന്നിടാൻ ക്യൂറേറ്ററുടെ വാക്കുകളും നിർദേശങ്ങളും അണുവിട തെറ്റാതെ അനുസരിച്ച ഒരാളുടെ മനസിനെയും ചിന്തകളെയും നിയന്ത്രിക്കാനുള്ള ശേഷി ഏതാനും മാസംകൊണ്ട് ക്യുറേറ്റർ സ്വന്തമാക്കിയിട്ടുണ്ടാവും എന്നതാണ് യാഥാർഥ്യം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്യുറേറ്റർ പറയുന്നത് അക്ഷരംപ്രതി അനുസരിക്കാൻ പാകത്തിൽ കളിക്കാരന്റെ മനസ് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടാകും, കാരണം കളിതുടങ്ങിയാൽ ഇവരുടെ ചിന്തയും പ്രവൃത്തിയുമെല്ലാം മുഴുവൻ സമയവും ബ്ലൂവെയ്ൽ ഗെയിം കേന്ദ്രീകരിച്ചാകും.
മാത്രവുമല്ല, ചെയ്യാൻ നിർദേശിക്കപ്പെടുന്ന ടാസ്കുകളിൽ പലതും നമ്മെ മറ്റൊരു മാനസികാവസ്ഥയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നവയുമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആത്മഹത്യ എന്ന ദുരന്തത്തിലേക്ക് എത്താൻ ഏതാനും മാസം നീളുന്ന കടുത്ത പരിശീലനത്തിനാണ് ബ്ലൂവെയ്ൽ കളിക്കുന്ന ഓരോ വ്യക്തിയും വിധേയനാകുന്നത്. ടാസ്കുകളുടെ ത്രില്ലും ക്യൂറേറ്ററുടെ സ്വാധീനവുംകൂടിയാകുന്പോൾ കളിക്കാർ ഇതു തിരിച്ചറിയാറില്ല എന്നു മാത്രം.
49 നിർദേശങ്ങൾ യാതൊരു പാകപ്പിഴകളുമില്ലാതെ, ത്യാഗപൂർവം പൂർത്തീകരിക്കാൻ തയാറായ ഒരാളെക്കൊണ്ട് ഒരു ടാസ്ക് കൂടി ചെയ്യിക്കാൻ ക്യൂറേറ്റർക്കു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതുന്നതു വിഡ്ഢിത്തമാകും. ബ്ലൂ വെയ്ൽ ഗെയിം കളിച്ച് അവസാന ഘട്ടത്തിൽ കെട്ടിടത്തിനു മുകളിൽനിന്നു ചാടാൻ സന്നദ്ധരായവരെല്ലാംതന്നെ ചാടിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് അറിയാൻ പാടില്ലാതിരുന്നവരല്ല. പിന്നെ അവർ എന്തിന് ഇതിനു തുനിഞ്ഞു? അവരല്ല അവരെ നിയന്ത്രിച്ചുകൊണ്ടിരുന്നത് എന്നതു മാത്രമാണ് ഇതിനുള്ള ലളിതമായ ഉത്തരം.
ആരു രക്ഷിക്കും?
നമ്മുടെ മക്കളെ നിയന്ത്രിക്കാനും നയിക്കാനും നമ്മൾ സന്നദ്ധരാകാതിരിക്കുന്പോഴാണ് അല്ലെങ്കിൽ നമുക്കു സമയമില്ലാതിരിക്കുന്പോഴാണ് ആ സ്ഥാനം മറ്റുള്ള ചില ദുരൂഹശക്തികൾ കൈയടക്കുന്നത്. ബ്ലൂവെയ്ൽ ഗെയിം പോലുള്ള ദുരന്തങ്ങളിൽനിന്നു പോലീസും സൈബർ വിദഗ്ധരും സർക്കാരുമൊക്കെ നമ്മുടെ മക്കളെ കാത്തുകൊള്ളും എന്നാരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അതു വ്യാമോഹം മാത്രമാണെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്. ഡൗണ്ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനോ നേരിട്ടു കയറാവുന്ന ഒരു വെബ്സൈറ്റോ ആയിട്ടല്ല ബ്ലൂ വെയ്ൽ ഗെയിം അവതരിച്ചിട്ടുള്ളത്. നമ്മുടെ കൗമാരക്കാരും യുവാക്കളുമൊക്കെ ഏറെ സജീവമായിട്ടുള്ള ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയയിലൂടെയാണ് മരണത്തിന്റെ കൈ ഇരകളെ തിരഞ്ഞുവരുന്നത്.
വ്യക്തിപരമായി അയച്ചുകിട്ടുന്ന ലിങ്കുകളിലൂടെയാണ് അവർ കെണിയിലേക്കു വീണുപോകുന്നത്. ആരൊക്കെ ഇതിൽ വീണിട്ടുണ്ടെന്നോ കളിക്കുന്നുണ്ടെന്നോ ആർക്കുമറിയില്ല. ഫേസ്ബുക്കിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മുരിക്കാശേരി സ്വദേശിയായ യുവാവ് ബ്ലൂ വെയ്ൽ ഗെയിം കളിക്കുന്നുണ്ടെന്ന കാര്യം പോലീസ് അറിയുന്നത്. ഈ കൊലയാളി ഗെയിമിന്റെ ലിങ്കുകൾ നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യണമെന്ന് സോഷ്യൽ മീഡിയ അധികൃതരോടു നിർദേശിക്കാൻ മാത്രമാണു കേന്ദ്രസർക്കാരിനു പോലും കഴിഞ്ഞിട്ടുള്ളത്. ഇന്ന് അവ നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്താൽ നാളെ മറ്റൊരു പേരിലോ രൂപത്തിലോ പ്രത്യക്ഷപ്പെടില്ലേ എന്ന ചോദ്യത്തിനും ഉത്തരമില്ല. അപ്പോൾ പിന്നെ ആരാണ് ഇത്തരം ദുരന്തങ്ങളിൽനിന്നു നമ്മുടെ മക്കളെ രക്ഷിക്കേണ്ടതെന്നതാണു പ്രസക്തമാകുന്ന ചോദ്യം. നമ്മൾ മാത്രമാണ് എന്നതാണ് അതിനുള്ള ഉത്തരം. മാനസികാരോഗ്യരംഗത്തെ വിദഗ്ധരും ഒറ്റസ്വരത്തിൽ പറയുന്നതു രക്ഷിതാക്കൾക്കു മാത്രമാണ് ഇത്തരം ദുരന്തങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാൻ ആവുക എന്നതാണ്.
തിരക്കിൽ തകരാതെ
ഒന്നിനും കുറവില്ലാതെ സുഖസൗകര്യങ്ങളോടെ ജീവിക്കാൻ വേണ്ടതൊക്കെ ഒരുക്കിക്കൊടുക്കുക, പേരുകേട്ട സ്ഥാപനങ്ങളിൽ ചേർത്തു പഠിപ്പിക്കുക... ഇതു മാത്രമാണ് മാതാപിതാക്കൾ എന്ന നിലയിൽ മക്കൾക്കു വേണ്ടി ചെയ്തുകൊടുക്കേണ്ട പ്രധാന കാര്യമെന്ന മിഥ്യാധാരണയിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ രക്ഷിതാക്കളിൽ വലിയൊരു വിഭാഗം. അതിനാൽ അവർ മക്കൾക്കു വേണ്ടി പണം സന്പാദിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയിൽ പലർക്കും മക്കളോടു സംസാരിക്കാൻ പോലും സമയം തികയുന്നില്ല, മറ്റു ചിലർ മക്കളെ നോക്കാനുള്ള ചുമതല കൂലിക്കാരെ ഏൽപിച്ചിരിക്കുകയാണ്. തങ്ങൾ ചെറുപ്പത്തിൽ അനുഭവിച്ച ഇല്ലായ്മകളും പോരായ്മകളുമൊന്നും മക്കൾ അനുഭവിച്ചുകൂടെന്ന കാഴ്ചപ്പാട് ആണ് മറ്റു ചിലർ വച്ചുപുലർത്തുന്നത്. ചോദിക്കുന്നതിലും അതിൽ കൂടുതലും കൊടുത്തു മക്കളെ വളർത്തുന്നതിൽ ഇവർ സംതൃപ്തി കണ്ടെത്തുന്നു. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ പക്വതയുള്ള വ്യക്തികളായി കുട്ടികൾ വളരുന്നതിനു പലപ്പോഴും സഹായകമല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. പരക്കംപാച്ചിലുകൾക്കു ശേഷം മാതാപിതാക്കൾ തിരിഞ്ഞുനോക്കുന്പോഴേക്കും കുട്ടികൾ അവരുടെ വഴിക്കു പോയിട്ടുണ്ടാവും.
നിരവധി പേരോടു സംവദിച്ചും ഇടപഴകിയും വളരാൻ കുട്ടികൾക്കു കൂട്ടുകുടുംബങ്ങളിൽ സാഹചര്യമുണ്ടായിരുന്നു.
എന്നാൽ, മാതാപിതാക്കളും മക്കളും മാത്രമുള്ള കൂടുകളിലേക്കു ജീവിതം ചുരുങ്ങിയപ്പോൾ അതിനുള്ള സാധ്യതകൾ കുറഞ്ഞു. ഇവിടെ തങ്ങളുടെ സാന്നിധ്യംകൊണ്ടും ഇടപെടൽകൊണ്ടും ആ കുറവ് പരിഹരിക്കാൻ മാതാപിതാക്കൾക്കു കടമയുണ്ട്. എന്നാൽ, ജീവിതത്തിരക്കുകളിൽ മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പലരും മറക്കുന്നു, അവരോടു സംസാരിക്കാൻ അവസരമുണ്ടാക്കുന്നില്ല, സ്വന്തം വീടുകളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികൾ അവർക്ക് എളുപ്പത്തിൽ കിട്ടുന്ന ഓണ്ലൈൻ സൗഹൃദങ്ങളുടെയും കൗതുകങ്ങളുടെയും പിന്നാലെ പോകുന്നതിൽ അതിശയിക്കാനില്ല.
തിരിച്ചുപിടിക്കാം
എത്ര തിരക്കുണ്ടെങ്കിലും കുറച്ചുസമയം മക്കളോടൊപ്പം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. രണ്ടുപേരില്ലെങ്കിലും ഒരാളെങ്കിലും മക്കളുടെ കൊച്ചുകൊച്ചു കാര്യങ്ങളിൽ അവരോടൊപ്പം ഉണ്ടാവണം. പഠനം, കൂട്ടുകാരെ തെരഞ്ഞെടുക്കൽ, കംപ്യൂട്ടർ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലൊക്കെ കൃത്യമായ നിർദേശവും മേൽനോട്ടവും പുലർത്താൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്കൂൾ പാഠങ്ങൾക്കൊപ്പമോ അതിനേക്കാൾ പ്രധാനമോ ആണ് സാന്മാർഗിക പഠനമെന്നതും മറക്കരുത്. മക്കൾക്കു നല്ല മൂല്യങ്ങൾ പകർന്നുകിട്ടുന്ന വേദികളെയും അവസരങ്ങളെയും അവഗണിക്കരുത്. ഏതു മതവിശ്വാസിയാണെങ്കിലും ആ നല്ല മൂല്യങ്ങളിൽ അവരെ വളർത്താനും പരിശീലിപ്പിക്കാനും സമയം നീക്കിവയ്ക്കണം. ചെറുപ്പം മുതൽ നല്ല പ്രസിദ്ധീകരണങ്ങൾ വായിക്കാൻ പ്രേരിപ്പിക്കണം. കംപ്യൂട്ടറും ഇന്റർനെറ്റും കരുതലോടെ കൈകാര്യം ചെയ്യേണ്ടവയാണെന്ന ബോധ്യം മക്കൾക്കു നൽകണം. അതിന്റെ ചതിക്കുഴികളെക്കുറിച്ച് ഓർമിപ്പിക്കണം.
ഒരു കുടുംബത്തിലെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് തീൻമേശ. ഭക്ഷണമേശ എന്നതിലുപരി എല്ലാവരും ഒരുമിച്ചുകൂടുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്ന ഇടം എന്ന നിലയ്ക്കാണ് ഇതിന്റെ പ്രാധാന്യം. എന്നാൽ, പല വീടുകളിലും ഡൈനിംഗ് ടേബിളുകൾ ഇന്ന് അലങ്കാര വസ്തുക്കൾ മാത്രമായിരിക്കുന്നു അല്ലെങ്കിൽ വിരുന്നുകാർ വരുന്പോൾ മാത്രം ആളനക്കമുള്ള ഇടമായി മാറിയിരിക്കുന്നു. മക്കളും മാതാപിതാക്കളും പല സമയത്തും പലേടത്തായി ഇരുന്ന് ആഹാരം കഴിച്ചുപായുന്നു. തിരക്കുള്ള ജീവിതത്തിനിടയിൽ എന്നും സാധ്യമായില്ലെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും കുട്ടികളോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനും അവരോടു വിശേഷങ്ങൾ തിരക്കാനും മാതാപിതാക്കൾ മറക്കരുത്, അവർക്കു നിങ്ങളോടു പറയാൻ നിരവധി കൊച്ചുകൊച്ചു കാര്യങ്ങളുണ്ട്, അതു നിങ്ങൾക്കു കേൾക്കാൻ സമയമില്ലെങ്കിൽ, ഓർക്കുക അതു കേൾക്കാൻ തയാറുള്ള നിരവധി പേർ ഈ സമൂഹത്തിൽ ചൂണ്ടകളിൽ ഇര കോർത്തു പതിയിരിപ്പുണ്ട്. അതിനാൽ ജീവിതങ്ങളിലേക്ക് ഒരുമയുടെ തീൻമേശകളെ തിരിച്ചുപിടിക്കാം.
(അവസാനിച്ചു)