തിരുവനന്തപുരം: ബോണക്കാട് കുരിശുമല നെറുകയിലെ പ്രധാന കുരിശുൾപ്പെടെ രണ്ട് കുരിശുകളും അൾത്താരയും തകർത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. വനം വകുപ്പിലുളളവർ കുരിശ് തകർക്കാനുളള സാഹചര്യം ഇല്ലെന്നും കുരിശ് തകർത്തതു രാത്രിയുടെ മറവിലായതിനാൽ സാമൂഹ്യ വിരുദ്ധരാവും സംഭവത്തിനു പിന്നിലെന്നാണു കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ വസതിയിൽ നെയ്യാറ്റിൻകര രൂപതാ നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച നടത്തി. കുരിശ് തകർത്ത സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി സഭാ നേതൃത്വത്തിന് ഉറപ്പു നൽകി . കുരിശ് പുനഃസ്ഥാപിക്കുന്നതിനു വനം വകുപ്പുകായി ചർച്ചനടത്തിയശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുരിശ് പുനഃസ്ഥാപിക്കണം, കുരിശ് തകർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം, ആരാധനാ സ്വാതന്ത്ര്യം നൽകണം, വൈദികർക്കും വിശ്വാസികൾക്കുമെതിരെ വനം വകുപ്പ് എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണം, ഭാവിയിൽ വിശ്വാസികൾക്ക് തീർഥാടനം നടത്താനുളള സ്വാതന്ത്ര്യം നൽകണം തുടങ്ങി അഞ്ച് ആവശ്യങ്ങളാണു നിവേദനത്തിലൂടെ സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചത്.
കെ.എസ് ശബരീനാഥൻ എംഎൽഎ, നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ്, ഫാ. ഷാജ്കുമാർ , കെഎൽസിഎ നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് രാജു, കെഎൽസിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ആന്റണി, കെഎൽസിഡബ്ല്യൂഎ സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോണ്‍സ അൽറ്റിസ് തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, ബോണക്കാട്ടെ കുരിശ് തകർത്ത സംഭവത്തിൽ കുരിശുമല നെറുകയിലെ പ്രധാന കുരിശ് പുനഃസ്ഥാപിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നെയ്യാറ്റിൻകര രൂപത അറിയിച്ചു. ഇന്നലെ ബോണക്കാട് കുരിശുമലയിൽ കുർബാനയ്ക്കെത്തിയ വിശ്വാസികളെ വനംവകുപ്പ് ചെക്പോസ്റ്റിൽ തടഞ്ഞ സാഹചര്യത്തിൽ ബിഷപ്സ് ഹൗസിൽ അടിയന്തര പാസ്റ്ററൽ കൗണ്‍സിൽ വിളിച്ച് ചേർത്താണ് തീരുമാനം എടുത്തത്.
വനം വകുപ്പ് ഉദ്യോഗസ്ഥരല്ല കുരിശ് തകർത്തതെങ്കിൽ വിശ്വാസികളെ എന്തിനാണു ചെക്പോസ്റ്റിൽ തടഞ്ഞതെന്ന് വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ് ചോദിച്ചു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് വനം വകുപ്പ് നടത്തിയ നീചമായ പ്രവർത്തി അത്യന്തം വേദനയുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ പറഞ്ഞു. രൂപത ചാൻസലർ ഡോ. ജോസ് റാഫേൽ, മോണ്‍. വി.പി. ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇതുസംബന്ധിച്ച് ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ വസതിയിൽ നെയ്യാറ്റിൻകര രൂപതാ നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച നടത്തി. കുരിശ് തകർത്ത സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി സഭാ നേതൃത്വത്തിന് ഉറപ്പു നൽകി . കുരിശ് പുനഃസ്ഥാപിക്കുന്നതിനു വനം വകുപ്പുകായി ചർച്ചനടത്തിയശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുരിശ് പുനഃസ്ഥാപിക്കണം, കുരിശ് തകർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം, ആരാധനാ സ്വാതന്ത്ര്യം നൽകണം, വൈദികർക്കും വിശ്വാസികൾക്കുമെതിരെ വനം വകുപ്പ് എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണം, ഭാവിയിൽ വിശ്വാസികൾക്ക് തീർഥാടനം നടത്താനുളള സ്വാതന്ത്ര്യം നൽകണം തുടങ്ങി അഞ്ച് ആവശ്യങ്ങളാണു നിവേദനത്തിലൂടെ സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചത്.
കെ.എസ് ശബരീനാഥൻ എംഎൽഎ, നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ്, ഫാ. ഷാജ്കുമാർ , കെഎൽസിഎ നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് രാജു, കെഎൽസിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ആന്റണി, കെഎൽസിഡബ്ല്യൂഎ സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോണ്‍സ അൽറ്റിസ് തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, ബോണക്കാട്ടെ കുരിശ് തകർത്ത സംഭവത്തിൽ കുരിശുമല നെറുകയിലെ പ്രധാന കുരിശ് പുനഃസ്ഥാപിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നെയ്യാറ്റിൻകര രൂപത അറിയിച്ചു. ഇന്നലെ ബോണക്കാട് കുരിശുമലയിൽ കുർബാനയ്ക്കെത്തിയ വിശ്വാസികളെ വനംവകുപ്പ് ചെക്പോസ്റ്റിൽ തടഞ്ഞ സാഹചര്യത്തിൽ ബിഷപ്സ് ഹൗസിൽ അടിയന്തര പാസ്റ്ററൽ കൗണ്‍സിൽ വിളിച്ച് ചേർത്താണ് തീരുമാനം എടുത്തത്.
വനം വകുപ്പ് ഉദ്യോഗസ്ഥരല്ല കുരിശ് തകർത്തതെങ്കിൽ വിശ്വാസികളെ എന്തിനാണു ചെക്പോസ്റ്റിൽ തടഞ്ഞതെന്ന് വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ് ചോദിച്ചു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് വനം വകുപ്പ് നടത്തിയ നീചമായ പ്രവർത്തി അത്യന്തം വേദനയുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ പറഞ്ഞു. രൂപത ചാൻസലർ ഡോ. ജോസ് റാഫേൽ, മോണ്‍. വി.പി. ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.