പറവൂർ: മതസ്പർധ വളർത്തുന്ന വിധത്തിൽ അഞ്ച് തരത്തിലുള്ള ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്തതിനു വടക്കേക്കര പോലീസ് 39 പേരെ അറസ്റ്റ്ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം 153 എ പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്. എറണാകുളം ജില്ലയിൽ പറവൂരിലെ വടക്കേക്കര, ചേന്ദമംഗലം, ചിറ്റാട്ടുകര പഞ്ചായത്തുകളിലാണ് ഇവർ വീടുകളിൽ കയറി ലഘുലേഖകൾ നൽകിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് 39 പേരെയും അറസ്റ്റ്ചെയ്തത്.
കോഴിക്കോട്-കല്ലായിയിലെ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ പേരിലുള്ള അഞ്ച് ലഘുലേഖകളാണു പ്രവർത്തകർ ഇന്നലെ രാവിലെ 9.30 മുതൽ വിതരണം ചെയ്തത്. ഇവർ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണു ലഘുലേഖകൾ വിതരണം ചെയ്തത്. രണ്ടും മൂന്നും പേരായിരുന്നു സംഘത്തിൽ.
വിമോചനത്തിന്റെ വഴി ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ജനത, ജീവിതം എന്തിനുവേണ്ടി എന്നിവയടക്കമുള്ള ലഘുലേഖകളാണ് ഇവർ വിതരണം ചെയ്തത്. ലഘുലേഖ വിതരണം നടത്തുന്നതിനിടയിൽ വിവിധ പ്രദേശങ്ങളിൽ നാട്ടുകാർ സംഘത്തെ തടഞ്ഞുനിർത്തി ചോദ്യംചെയ്തു.
വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് തറയിൽ കവല എന്നിവിടങ്ങളിലാണു പ്രശ്നങ്ങൾ തുടങ്ങിയത്. മാല്യങ്കര, ചെട്ടിക്കാട്, പുതിയകാവ്, കുര്യാപ്പിള്ളി ലേബർ ജംഗ്ഷൻ, ചേന്ദമംഗലം പഞ്ചായത്തിലെ കരിന്പാടം തുടങ്ങിയ സ്ഥലങ്ങളിൽ ലഘുലേഖ വിതരണം ചെയ്തവരുടെ പക്കൽനിന്നു വിവിധ ദേവാലയങ്ങളുടെ സ്കെച്ചും മറ്റും മൊബൈലിൽ കണ്ടെത്തിയതു ജനങ്ങളിൽ ആശങ്ക പരത്തി.
ഇതുമൂലം കാന്പയിനിൽ പങ്കെടുത്തവർക്കു പല ഭാഗങ്ങളിലും വച്ചു നാട്ടുകാരുടെ മർദനമേറ്റു. ഇവരെ നാട്ടുകാർ തന്നെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഓരോ ഭാഗങ്ങളിലും പരാതി ഉയർന്നതോടെ വിപുലമായ പോലീസ് സംഘവും വിവരമറിഞ്ഞു നാട്ടുകാരും പോലീസ് സ്റ്റേഷൻ പരിസരത്തു തടിച്ചുകൂടിയത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇതേത്തുടർന്ന് റൂറൽ എസ്പി എ.വി.ജോർജ്, ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രൻ തുടങ്ങിയവരും സ്ഥലത്തെത്തി. സിഐ എം.കെ.മുരളിയും വിവിധ സ്റ്റേഷനുകളിലെ എസ്ഐമാരും അടക്കമുള്ള പോലീസ് സംഘവും വടക്കേക്കര സ്റ്റേഷനിൽ ക്യാന്പ് ചെയ്തു കാര്യങ്ങൾ നിയന്ത്രിച്ചു.
ലഘുലേഖകളിൽ ഒന്നിൽ ഒരു മതവിഭാഗത്തിലേക്കു ചേരാൻ ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയുണ്ട്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണു മതസ്പർധ വളർത്തുന്നതിനു നടത്തിയ കാന്പയിനിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇന്നലെ രാവിലെ വാഹനങ്ങളിലാണു കാന്പയിനിൽ പങ്കെടുക്കുന്നവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. മുന്നൂറോളം പേരാണു കാന്പയിനിൽ പങ്കെടുത്തത്. കൈയേറ്റം ചെയ്തവർക്കെതിരേയും കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.
മുൻപ് മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്യുന്നതായി കാട്ടി മൂന്നു പരാതികൾ പോലീസിനു ലഭിച്ചിരുന്നു. വിസ്ഡം ഗ്ലോബൽ മിഷന്റെ ജില്ലാതല കാന്പയിനിന്റെ ഭാഗമായിട്ടായിരുന്നു വടക്കേക്കരയിലും ചേന്ദമംഗലത്തും ഇന്നലെ പ്രചാരണ പരിപാടിക്കായി ഈ സംഘം എത്തിയത്. തീവ്രവാദ ത്തിനെതിരായ പ്രചരണമാണ് തങ്ങൾ നടത്തിയതെന്ന് സംഘാ ടകർ പറഞ്ഞു. എന്നാൽ, പോലീ സ് ഇക്കാര്യത്തിൽ പ്രതികരിച്ചി ട്ടില്ല.
കോഴിക്കോട്-കല്ലായിയിലെ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ പേരിലുള്ള അഞ്ച് ലഘുലേഖകളാണു പ്രവർത്തകർ ഇന്നലെ രാവിലെ 9.30 മുതൽ വിതരണം ചെയ്തത്. ഇവർ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണു ലഘുലേഖകൾ വിതരണം ചെയ്തത്. രണ്ടും മൂന്നും പേരായിരുന്നു സംഘത്തിൽ.
വിമോചനത്തിന്റെ വഴി ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ജനത, ജീവിതം എന്തിനുവേണ്ടി എന്നിവയടക്കമുള്ള ലഘുലേഖകളാണ് ഇവർ വിതരണം ചെയ്തത്. ലഘുലേഖ വിതരണം നടത്തുന്നതിനിടയിൽ വിവിധ പ്രദേശങ്ങളിൽ നാട്ടുകാർ സംഘത്തെ തടഞ്ഞുനിർത്തി ചോദ്യംചെയ്തു.
വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് തറയിൽ കവല എന്നിവിടങ്ങളിലാണു പ്രശ്നങ്ങൾ തുടങ്ങിയത്. മാല്യങ്കര, ചെട്ടിക്കാട്, പുതിയകാവ്, കുര്യാപ്പിള്ളി ലേബർ ജംഗ്ഷൻ, ചേന്ദമംഗലം പഞ്ചായത്തിലെ കരിന്പാടം തുടങ്ങിയ സ്ഥലങ്ങളിൽ ലഘുലേഖ വിതരണം ചെയ്തവരുടെ പക്കൽനിന്നു വിവിധ ദേവാലയങ്ങളുടെ സ്കെച്ചും മറ്റും മൊബൈലിൽ കണ്ടെത്തിയതു ജനങ്ങളിൽ ആശങ്ക പരത്തി.
ഇതുമൂലം കാന്പയിനിൽ പങ്കെടുത്തവർക്കു പല ഭാഗങ്ങളിലും വച്ചു നാട്ടുകാരുടെ മർദനമേറ്റു. ഇവരെ നാട്ടുകാർ തന്നെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഓരോ ഭാഗങ്ങളിലും പരാതി ഉയർന്നതോടെ വിപുലമായ പോലീസ് സംഘവും വിവരമറിഞ്ഞു നാട്ടുകാരും പോലീസ് സ്റ്റേഷൻ പരിസരത്തു തടിച്ചുകൂടിയത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇതേത്തുടർന്ന് റൂറൽ എസ്പി എ.വി.ജോർജ്, ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രൻ തുടങ്ങിയവരും സ്ഥലത്തെത്തി. സിഐ എം.കെ.മുരളിയും വിവിധ സ്റ്റേഷനുകളിലെ എസ്ഐമാരും അടക്കമുള്ള പോലീസ് സംഘവും വടക്കേക്കര സ്റ്റേഷനിൽ ക്യാന്പ് ചെയ്തു കാര്യങ്ങൾ നിയന്ത്രിച്ചു.
ലഘുലേഖകളിൽ ഒന്നിൽ ഒരു മതവിഭാഗത്തിലേക്കു ചേരാൻ ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയുണ്ട്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണു മതസ്പർധ വളർത്തുന്നതിനു നടത്തിയ കാന്പയിനിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇന്നലെ രാവിലെ വാഹനങ്ങളിലാണു കാന്പയിനിൽ പങ്കെടുക്കുന്നവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. മുന്നൂറോളം പേരാണു കാന്പയിനിൽ പങ്കെടുത്തത്. കൈയേറ്റം ചെയ്തവർക്കെതിരേയും കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.
മുൻപ് മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്യുന്നതായി കാട്ടി മൂന്നു പരാതികൾ പോലീസിനു ലഭിച്ചിരുന്നു. വിസ്ഡം ഗ്ലോബൽ മിഷന്റെ ജില്ലാതല കാന്പയിനിന്റെ ഭാഗമായിട്ടായിരുന്നു വടക്കേക്കരയിലും ചേന്ദമംഗലത്തും ഇന്നലെ പ്രചാരണ പരിപാടിക്കായി ഈ സംഘം എത്തിയത്. തീവ്രവാദ ത്തിനെതിരായ പ്രചരണമാണ് തങ്ങൾ നടത്തിയതെന്ന് സംഘാ ടകർ പറഞ്ഞു. എന്നാൽ, പോലീ സ് ഇക്കാര്യത്തിൽ പ്രതികരിച്ചി ട്ടില്ല.