കൊച്ചി: സീറോ മലബാർ സഭ സിനഡിനു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നു തുടക്കമാകും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സിനഡിൽ സഭയിലെ എല്ലാ മെത്രാൻമാരും പങ്കെടുക്കും.
സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാന കാര്യാലയത്തിൽ നടക്കുക.സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ സിനഡ് ചർച്ചചെയ്യും. ജൻമശതാബ്ദി ആഘോഷിക്കുന്ന മാർത്തോമാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ സ്വീകരണം നൽകും. സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുമായി സിനഡിലെ മെത്രാൻമാർ സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും.
ഇന്നു രാവിലെ സാഗർ ബിഷപ് മാർ ആന്റണി ചിറയത്ത് പ്രാരംഭ ധ്യാനം നയിക്കും. ഉച്ചകഴിഞ്ഞു 2.30നു മേജർ ആർച്ച്ബിഷപ് ദീപം തെളിച്ചു സിനഡിന്റെ ഉദ്ഘാടനം നിർവഹിക്കും. സെപ്റ്റംബർ ഒന്നിനു സിനഡ് സമാപിക്കും.
സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാന കാര്യാലയത്തിൽ നടക്കുക.സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ സിനഡ് ചർച്ചചെയ്യും. ജൻമശതാബ്ദി ആഘോഷിക്കുന്ന മാർത്തോമാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ സ്വീകരണം നൽകും. സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുമായി സിനഡിലെ മെത്രാൻമാർ സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും.
ഇന്നു രാവിലെ സാഗർ ബിഷപ് മാർ ആന്റണി ചിറയത്ത് പ്രാരംഭ ധ്യാനം നയിക്കും. ഉച്ചകഴിഞ്ഞു 2.30നു മേജർ ആർച്ച്ബിഷപ് ദീപം തെളിച്ചു സിനഡിന്റെ ഉദ്ഘാടനം നിർവഹിക്കും. സെപ്റ്റംബർ ഒന്നിനു സിനഡ് സമാപിക്കും.