തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു സ്വാശ്രയ കോളജുകളിലെ എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷമെന്ന ഉയർന്ന ഫീസ് നിശ്ചയിച്ച വിധിക്കെതിരേ സംസ്ഥാന സർക്കാർ നാളെ സുപ്രീം കോടതിയെ സമീപിക്കും. കോളജുകളുടെ വരവും ചെലവും കണക്കാക്കിയാണു ഫീസ് നിർണയ സമിതി അഞ്ചു ലക്ഷമെന്ന ഏകീകൃത ഫീസ് നിശ്ചയിച്ചതെന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്താനാണു തീരുമാനം.
എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ എന്ന വാർഷിക ഫീസ് സുപ്രീം കോടതിയിൽ കേസ് നടത്തുന്ന രണ്ടു കോളജുകൾക്കു മാത്രമായി പരിമിതപ്പെടുത്തി. മറ്റു കോളജുകൾക്ക് അഞ്ചുലക്ഷം രൂപ മാത്രം വാർഷിക ഫീസായി ഈടാക്കാനാണ് അനുമതി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ഫീസ് സംബന്ധിച്ച് 21നു പ്രതീക്ഷിക്കുന്ന ഹൈക്കോടതിവിധിയനുസരിച്ചു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. കോഴിക്കോട് കെഎം സിടി, എറണാകുളം ശ്രീനാരായണ കോളജുകൾക്കാണ് 11 ലക്ഷം രൂപ ഈടാക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്.
എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ എന്ന വാർഷിക ഫീസ് സുപ്രീം കോടതിയിൽ കേസ് നടത്തുന്ന രണ്ടു കോളജുകൾക്കു മാത്രമായി പരിമിതപ്പെടുത്തി. മറ്റു കോളജുകൾക്ക് അഞ്ചുലക്ഷം രൂപ മാത്രം വാർഷിക ഫീസായി ഈടാക്കാനാണ് അനുമതി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ഫീസ് സംബന്ധിച്ച് 21നു പ്രതീക്ഷിക്കുന്ന ഹൈക്കോടതിവിധിയനുസരിച്ചു മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. കോഴിക്കോട് കെഎം സിടി, എറണാകുളം ശ്രീനാരായണ കോളജുകൾക്കാണ് 11 ലക്ഷം രൂപ ഈടാക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്.