കായംകുളം: റദ്ദാക്കിയ 500 രൂപ, 1000രൂപ നോട്ടുകൾ ഉൾപ്പെടുന്ന എട്ടു കോടി രൂപയുടെ നോട്ടുകൾ കായംകുളത്തു പോലീസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് കൊടുവള്ളി കരിങ്ക മങ്കുഴിയിൽ മുഹമ്മദ് നൗഷാദ്(35), പാലക്കാട് ദാറുൾ മനാറിൽ മുഹമ്മദ് ഹാരിസ് (53), ആലത്തൂർ എരമയൂർ വടക്കുംപുറം വീട്ടിൽ പ്രകാശ് (52), എരമയൂർ ഇറഞ്ചിറ അബ്ദുൾ റസിൽ(37), കൂട്ടാല കുന്നിശേരി മോഴിയിൽ മുച്ചിയിൽമുക്കിൽ അഷ്റഫ് (30) എന്നിവരെ കായംകുളം സിഐ കെ. സദൻ, എസ്ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ രണ്ടോടെ ദേശീയപാതയിൽ കായംകുളം കൃഷ്ണപുരത്തിനു സമീപം വാഹന പരിശോധന്ക്കിടെയാണ് ഇവർ പിടിയിലായത്. നോട്ടുകെട്ടുകൾ ചാക്കുകളിൽ കെട്ടി കാറിനുള്ളിലും കാറിന്റെ ഡിക്കിയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു.
രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ സംഘത്തിനൊപ്പം എത്തിയെന്നു സംശയിക്കുന്ന ഒരു വാഹനം ഒാച്ചിറഭാഗത്തേക്ക് ഒാടിച്ചുപോയി. ഇതു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നോട്ടുകൾ ഓച്ചിറയിൽ ഉള്ള ഒരു സംഘത്തിനു നൽകാൻ കൊണ്ടുവന്നതാണന്നാണു പിടിയിലായവർ പോലീസിനു നൽകിയ മൊഴി. ഒരു കോടി നിരോധിത നോട്ട് നൽകുന്പോൾ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ സംഘം തിരികെ നൽകുമെന്നും ഇവർ പോലീസിനു മൊഴി നൽകി. ഇവർ നൽകിയ മൊഴികളിൽ ചിലതു പരസ്പരവിരുദ്ധമാണ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പ്രതികളെ ചോദ്യംചെയ്തു. കോടതിയിൽ ഹാജരാക്കി പ്രതികളെ കൂടുതൽ അന്വേഷണത്തിനു കസ്റ്റഡിയിൽ വാങ്ങും. ഓച്ചിറയിലെ സംഘം ആരാണന്നു കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങി.
സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് കൊടുവള്ളി കരിങ്ക മങ്കുഴിയിൽ മുഹമ്മദ് നൗഷാദ്(35), പാലക്കാട് ദാറുൾ മനാറിൽ മുഹമ്മദ് ഹാരിസ് (53), ആലത്തൂർ എരമയൂർ വടക്കുംപുറം വീട്ടിൽ പ്രകാശ് (52), എരമയൂർ ഇറഞ്ചിറ അബ്ദുൾ റസിൽ(37), കൂട്ടാല കുന്നിശേരി മോഴിയിൽ മുച്ചിയിൽമുക്കിൽ അഷ്റഫ് (30) എന്നിവരെ കായംകുളം സിഐ കെ. സദൻ, എസ്ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ രണ്ടോടെ ദേശീയപാതയിൽ കായംകുളം കൃഷ്ണപുരത്തിനു സമീപം വാഹന പരിശോധന്ക്കിടെയാണ് ഇവർ പിടിയിലായത്. നോട്ടുകെട്ടുകൾ ചാക്കുകളിൽ കെട്ടി കാറിനുള്ളിലും കാറിന്റെ ഡിക്കിയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു.
രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ സംഘത്തിനൊപ്പം എത്തിയെന്നു സംശയിക്കുന്ന ഒരു വാഹനം ഒാച്ചിറഭാഗത്തേക്ക് ഒാടിച്ചുപോയി. ഇതു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നോട്ടുകൾ ഓച്ചിറയിൽ ഉള്ള ഒരു സംഘത്തിനു നൽകാൻ കൊണ്ടുവന്നതാണന്നാണു പിടിയിലായവർ പോലീസിനു നൽകിയ മൊഴി. ഒരു കോടി നിരോധിത നോട്ട് നൽകുന്പോൾ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ സംഘം തിരികെ നൽകുമെന്നും ഇവർ പോലീസിനു മൊഴി നൽകി. ഇവർ നൽകിയ മൊഴികളിൽ ചിലതു പരസ്പരവിരുദ്ധമാണ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പ്രതികളെ ചോദ്യംചെയ്തു. കോടതിയിൽ ഹാജരാക്കി പ്രതികളെ കൂടുതൽ അന്വേഷണത്തിനു കസ്റ്റഡിയിൽ വാങ്ങും. ഓച്ചിറയിലെ സംഘം ആരാണന്നു കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങി.