അടൂർ: മലങ്കര കത്തോലിക്കാ സഭ കൂരിയയുടെ നിയുക്ത മെത്രാൻ മോണ്‍. ഡോ. ജോണ്‍ കൊച്ചുതുണ്ടിലിനു റന്പാൻ സ്ഥാനം നൽകി. അടൂർ പുതുശേരിഭാഗം സെന്റ് ജോണ്‍സ് ദേവാലയത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ ഇന്നലെ രാവിലെ നടന്ന കുർബാന മധ്യേയാണു യൂഹാനോൻ എന്ന പേരിൽ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു റന്പാൻ സ്ഥാനം നൽകിയത്.
പൂർണസന്ന്യാസ പട്ടത്തിന്റെ ഭാഗമായി സ്ഥാനവസ്ത്രവും മസ്നപ്സായും (ശിരോവസ്ത്രം) അരക്കെട്ടും ധരിപ്പിച്ചു മുഖ്യകാർമികൻ അഭിനവ റന്പാന്റെ പാദങ്ങൾ കഴുകി ചെരിപ്പ് അണിയിക്കുകയും തോളിൽ വഹിക്കാൻ മരക്കുരിശും കഴുത്തിലണിയാൻ കുരിശുമാലയും നൽകിയതോടെയുമാണു ശുശ്രൂഷകൾ പൂർത്തിയായത്.
രാവിലെ വിശുദ്ധ കുർബാനയോടെയാണു ശുശ്രൂഷകൾ ആരംഭിച്ചത്.
പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ്, തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ സാമുവേൽ മാർ ഐറേനിയോസ് എന്നിവർ കുർബാനയിൽ സഹകാർമികരായിരുന്നു.
യൂഹാനോൻ റന്പാന്റെ മാതൃദേവാലയത്തിൽ നടന്ന ശുശ്രൂഷകളിൽ വൈദികരും വിശ്വാസികളും അടക്കം നിരവധി പേർ പങ്കെടുത്തു.
വികാരി ജനറാൾമാരായ മോണ്‍. ദാനിയേൽ മാണിക്കുളം (ഗുഡ്ഗാവ്), മോണ്‍. മാത്യു മനക്കരക്കാവിൽ (തിരുവനന്തപുരം), മോണ്‍. ജോണ്‍ തുണ്ടിയത്ത് (പത്തനംതിട്ട),മോണ്‍. എസ്. വർഗീസ് (മാർത്താണ്ഡം), മേജർ സെമിനാരി റെക്ടർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഗീവർഗീസ് മണ്ണിക്കരോട്ട് കോർ എപ്പിസ്കോപ്പ, റവ. ജോണ്‍ പുത്തൻവിളയിൽ കോർ എപ്പിസ്കോപ്പ, റവ. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവരും ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.
യൂഹാനോൻ റന്പാന്റെ മെത്രാഭിഷേകം സെപ്റ്റംബർ 21ന് അടൂർ മാർ ഈവാനിയോസ് നഗറിൽ പുനരൈക്യവാർഷികത്തോടനുബന്ധിച്ചു നടക്കും.
പൂർണസന്ന്യാസ പട്ടത്തിന്റെ ഭാഗമായി സ്ഥാനവസ്ത്രവും മസ്നപ്സായും (ശിരോവസ്ത്രം) അരക്കെട്ടും ധരിപ്പിച്ചു മുഖ്യകാർമികൻ അഭിനവ റന്പാന്റെ പാദങ്ങൾ കഴുകി ചെരിപ്പ് അണിയിക്കുകയും തോളിൽ വഹിക്കാൻ മരക്കുരിശും കഴുത്തിലണിയാൻ കുരിശുമാലയും നൽകിയതോടെയുമാണു ശുശ്രൂഷകൾ പൂർത്തിയായത്.
രാവിലെ വിശുദ്ധ കുർബാനയോടെയാണു ശുശ്രൂഷകൾ ആരംഭിച്ചത്.
പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ്, തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ സാമുവേൽ മാർ ഐറേനിയോസ് എന്നിവർ കുർബാനയിൽ സഹകാർമികരായിരുന്നു.
യൂഹാനോൻ റന്പാന്റെ മാതൃദേവാലയത്തിൽ നടന്ന ശുശ്രൂഷകളിൽ വൈദികരും വിശ്വാസികളും അടക്കം നിരവധി പേർ പങ്കെടുത്തു.
വികാരി ജനറാൾമാരായ മോണ്‍. ദാനിയേൽ മാണിക്കുളം (ഗുഡ്ഗാവ്), മോണ്‍. മാത്യു മനക്കരക്കാവിൽ (തിരുവനന്തപുരം), മോണ്‍. ജോണ്‍ തുണ്ടിയത്ത് (പത്തനംതിട്ട),മോണ്‍. എസ്. വർഗീസ് (മാർത്താണ്ഡം), മേജർ സെമിനാരി റെക്ടർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഗീവർഗീസ് മണ്ണിക്കരോട്ട് കോർ എപ്പിസ്കോപ്പ, റവ. ജോണ്‍ പുത്തൻവിളയിൽ കോർ എപ്പിസ്കോപ്പ, റവ. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവരും ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.
യൂഹാനോൻ റന്പാന്റെ മെത്രാഭിഷേകം സെപ്റ്റംബർ 21ന് അടൂർ മാർ ഈവാനിയോസ് നഗറിൽ പുനരൈക്യവാർഷികത്തോടനുബന്ധിച്ചു നടക്കും.