പാലക്കാട്: ബ്ലൂവെയ്ൽ ഗെയിമിന്റെ സ്വാധീനത്തിലാണ് പാലക്കാട്ടു ഇരുപതുകാരൻ ജീവനൊടുക്കിയതെന്നു സംശയം. പിരായിരി കുളത്തിങ്കൽ വീട്ടിൽ ആഷിഖ്(20) കഴിഞ്ഞ മാർച്ചിൽ ആത്മഹത്യ ചെയ്തതു ബ്ലൂവെയ്ൽ കളിക്ക് അടിമപ്പെട്ടാണെന്ന് ഉമ്മ അസ്മാബി കരുതുന്നു. മരണത്തിൽ സംശയമുണ്ടായിരുന്നെങ്കിലും ബ്ളൂവെയ്ൽ സംബന്ധിച്ച വാർത്തകൾ കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്.
അർധരാത്രിയിൽ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ശ്മശാനത്തിൽ പോവുകയും വീടിനു മുകളിൽനിന്നു ചാടാൻ നോക്കുകയും ചെയ്തിരുന്ന ആഷിഖ് ഉറക്കമില്ലാതെ മൊബൈലിൽ ഗെയിം കളിച്ചിരുന്നതായി അസ്മാബി ഓർക്കുന്നു. രക്തംപുരണ്ട കൈകളുമായി കടലിൽ നിൽക്കുന്നതും അപകടകരമായി കരിങ്കൽ ക്വാറിയുടെ സമീപത്ത് ഇരിക്കുന്നതുമായ മൊബൈൽ ചിത്രങ്ങൾ കണ്ടതായും ഇതു ബ്ലൂ വെയ്ൽ ഗെയിമിന് അടിമപ്പെട്ടതിനാലാണെന്നും അസ്മാബി പറഞ്ഞു. എന്നാൽ, മൊബൈലിൽനിന്ന് എല്ലാ ആപ്ലിക്കേഷനുകളും വീഡിയോകളും മായ്ച്ചതിനുശേഷമായിരുന്നു ആഷിഖ് ജീവനൊടുക്കിയത്.
മാർച്ച് 30നാണ് ആഷിഖിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആഷിഖിന്റെ മരണകാരണം കൊലയാളിക്കളിയായ ബ്ലൂവെയ്ൽ ആണെന്നു പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
അർധരാത്രിയിൽ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ശ്മശാനത്തിൽ പോവുകയും വീടിനു മുകളിൽനിന്നു ചാടാൻ നോക്കുകയും ചെയ്തിരുന്ന ആഷിഖ് ഉറക്കമില്ലാതെ മൊബൈലിൽ ഗെയിം കളിച്ചിരുന്നതായി അസ്മാബി ഓർക്കുന്നു. രക്തംപുരണ്ട കൈകളുമായി കടലിൽ നിൽക്കുന്നതും അപകടകരമായി കരിങ്കൽ ക്വാറിയുടെ സമീപത്ത് ഇരിക്കുന്നതുമായ മൊബൈൽ ചിത്രങ്ങൾ കണ്ടതായും ഇതു ബ്ലൂ വെയ്ൽ ഗെയിമിന് അടിമപ്പെട്ടതിനാലാണെന്നും അസ്മാബി പറഞ്ഞു. എന്നാൽ, മൊബൈലിൽനിന്ന് എല്ലാ ആപ്ലിക്കേഷനുകളും വീഡിയോകളും മായ്ച്ചതിനുശേഷമായിരുന്നു ആഷിഖ് ജീവനൊടുക്കിയത്.
മാർച്ച് 30നാണ് ആഷിഖിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആഷിഖിന്റെ മരണകാരണം കൊലയാളിക്കളിയായ ബ്ലൂവെയ്ൽ ആണെന്നു പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.