മലപ്പുറം: കക്കാടംപൊയിലിൽ നിയമം മറികടന്നു അമ്യൂസ്മെന്റ് പാർക്ക് ആരംഭിക്കാനുള്ള പി.വി. അൻവർ എംഎൽഎയുടെ നീക്കത്തെകുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അൻവർ പാർക്ക് തുടങ്ങുന്നതിൽ എതിർപ്പില്ല. ആർക്കും എന്തു ബിസിനസും ആരംഭിക്കാം. എന്നാൽ അതു നിയമപ്രകാരമാണെന്ന് ഉറപ്പുവരുത്തണം.
കക്കാടംപൊയിലിലെ പാർക്കിന് അൻവർ അനുമതി വാങ്ങിയത് എംഎൽഎ ആകുന്നതിനു മുമ്പാണോ ശേഷമാണോ എന്നു കൃത്യമായി പരിശോധിക്കണം. എംഎൽഎ ആയതിനു ശേഷമാണെങ്കിൽ അത് അധികാര ദുർവിനിയോ ഗമാണ്. അതിനെക്കുറിച്ച് അന്വേഷണം നടക്കേണ്ടതുണ്ട്. ജഡ്ജിയെ കൊണ്ടോ വിജിലൻസിനെ കൊണ്ടോ അന്വേഷിപ്പിക്കാം. അക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
അൻവറിനെതിരെ പരാതി നൽകിയ മുരുകേഷ് നരേന്ദ്രൻ എന്നയാളുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാനമില്ലാത്തതാണ്. മുരുകേഷിന്റെ കുടുംബവുമായി വർഷങ്ങളോളം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്തിയയാളാണ് താൻ. ആ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റിലെ ഐഎൻടിയുസിക്കാരായ ആറ് തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. തന്റെ കേസിൽ എതിർകക്ഷിയായ ഒരാൾ തന്റെ ബിനാമിയാണെന്ന് ഏതുതരത്തിലാണ് വിശ്വസിക്കാനാകുകയെന്നും അദ്ദേഹം ചോദിച്ചു.
താൻ മന്ത്രിയും എംഎൽഎയുമായിരുന്നപ്പോൾ നടത്തിയ വികസനം മാത്രമാണ് ഇപ്പോഴും നിലമ്പൂരിലുള്ളതെന്ന കാര്യം മറച്ചുവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കക്കാടംപൊയിലിലെ പാർക്കിന് അൻവർ അനുമതി വാങ്ങിയത് എംഎൽഎ ആകുന്നതിനു മുമ്പാണോ ശേഷമാണോ എന്നു കൃത്യമായി പരിശോധിക്കണം. എംഎൽഎ ആയതിനു ശേഷമാണെങ്കിൽ അത് അധികാര ദുർവിനിയോ ഗമാണ്. അതിനെക്കുറിച്ച് അന്വേഷണം നടക്കേണ്ടതുണ്ട്. ജഡ്ജിയെ കൊണ്ടോ വിജിലൻസിനെ കൊണ്ടോ അന്വേഷിപ്പിക്കാം. അക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
അൻവറിനെതിരെ പരാതി നൽകിയ മുരുകേഷ് നരേന്ദ്രൻ എന്നയാളുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാനമില്ലാത്തതാണ്. മുരുകേഷിന്റെ കുടുംബവുമായി വർഷങ്ങളോളം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്തിയയാളാണ് താൻ. ആ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റിലെ ഐഎൻടിയുസിക്കാരായ ആറ് തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. തന്റെ കേസിൽ എതിർകക്ഷിയായ ഒരാൾ തന്റെ ബിനാമിയാണെന്ന് ഏതുതരത്തിലാണ് വിശ്വസിക്കാനാകുകയെന്നും അദ്ദേഹം ചോദിച്ചു.
താൻ മന്ത്രിയും എംഎൽഎയുമായിരുന്നപ്പോൾ നടത്തിയ വികസനം മാത്രമാണ് ഇപ്പോഴും നിലമ്പൂരിലുള്ളതെന്ന കാര്യം മറച്ചുവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.