മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കാറിനു നേരേ കെഎസ്യു പ്രവർത്തകരുടെ അക്രമം. കക്കാടംപൊയിൽ അമ്യൂസ്മെന്റ് പാർക്ക് വിവാദവുമായി ബന്ധപ്പെട്ട് ഇന്നലെ മലപ്പുറം പ്രസ്ക്ലബിൽ വാർത്താസമ്മേളനം നടത്താൻ എത്തിയപ്പോഴാണ് സംഭവം. വാർത്താസമ്മേളനം നടത്തുന്നതിനിടെ പ്രസ്ക്ലബിനു പുറത്തു നിർത്തിയിട്ട കാറിൽ കല്ലുകൊണ്ടു ഇടിക്കുകയും എംഎൽഎക്കെതിരെ സ്റ്റിക്കർ പതിക്കുകയും ചെയ്തു. തുടർന്നു പ്രവർത്തകർ പ്രസ്ക്ലബിലേക്കു അതിക്രമിച്ചു കയറാൻ ശ്രമിച്ചെങ്കിലും മാധ്യമപ്രവർത്തകർ തടഞ്ഞു.
എംഎൽഎയുടെ കാറിന്റെ ഡ്രൈവറെ കെഎസ്യു പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്. വിവരമറിഞ്ഞ് മലപ്പുറം പോലീസ് എത്തിയതോടെ പ്രതിഷേധക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 25 പേർക്കെതിരേ കേസെടുത്തു.
അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അറിയിച്ചു. എംഎൽഎയുടെ കാറിനു നേരെ നടന്ന അക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.
എംഎൽഎയുടെ കാറിന്റെ ഡ്രൈവറെ കെഎസ്യു പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്. വിവരമറിഞ്ഞ് മലപ്പുറം പോലീസ് എത്തിയതോടെ പ്രതിഷേധക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 25 പേർക്കെതിരേ കേസെടുത്തു.
അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അറിയിച്ചു. എംഎൽഎയുടെ കാറിനു നേരെ നടന്ന അക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.