മുളങ്കുന്നത്തുകാവ് (തൃശൂർ): പ്രസവശേഷം വിദഗ്ധ ചികിൽസയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പനിയും അണുബാധയും മൂലം മരിച്ചു.
പാലക്കാട് കിഴക്കഞ്ചേരി മുച്ചിയ്ക്കൽചാൽ കണ്ണപ്പന്റെ ഭാര്യ പങ്കജം (30) ആണ് മരിച്ചത്. ഞായറാഴ്ച തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിലാണു പങ്കജം പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. കുഞ്ഞിനു 2.400 കിലോ തൂക്കം. മുലപ്പാൽ കുടിക്കാൻ കുഞ്ഞിനു പ്രയാസമുള്ളതായി കണ്ട ജനറൽ ആശുപത്രി അധികൃതർ കുഞ്ഞിനേയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ അമ്മയ്ക്ക് ഗൈനക്കോളജി വിഭാഗത്തിലെ വാർഡിൽ തറയിൽ കിടക്കാനുള്ള സൗകര്യമേ നൽകിയുള്ളു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയ്ക്കും കുഞ്ഞിനും മാത്രമേ കട്ടിലും കിടക്കയും നൽകാനാവൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. കട്ടിൽ ലഭിക്കാതിരുന്ന യുവതി തറയിൽ തണുപ്പടിച്ചു കിടക്കേണ്ടിവന്നതാണ് അണുബാധയും പനിയുമുണ്ടാകാൻ കാരണമെന്നു ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി അവശനിലയിലായ പങ്കജത്തെ അർധരാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
പുലർച്ചെ അഞ്ചുമണിയോടെ അവിടെയുണ്ടായിരുന്ന ഡോക്ടർ, പങ്കജം മരിച്ചെന്നും മൃതദേഹം കൊണ്ടുപോകാനുള്ള ഏർപ്പാടു ചെയ്യണമെന്നും ബന്ധുക്കളെ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വച്ചു. മൃതദേഹം കൊണ്ടുപോകില്ലെന്നും അനാസ്ഥയും ചികിത്സാപിഴവും മൂലമാണു മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. എന്നാൽ പങ്കജം മരിച്ചത് ആശുപത്രിക്കാരുടെ അലംഭാവം മൂലമാണെന്ന് പറഞ്ഞ് ബഹളം ശക്തമായതോടെ അധികൃതർ നിലപാടു മാറ്റി. പങ്കജം മരിച്ചിട്ടില്ലെന്നും തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലാണെന്നും അവർ തിരുത്തിപ്പറഞ്ഞു. തുടർന്ന് പോലീസിനും മെഡിക്കൽ കോളജ് സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തു. എന്നാൽ, ഉച്ചയ്ക്കു രണ്ടോടെ തീവ്രപരിചരണ വിഭാഗത്തിന്റെ ചുമതലയുള്ളവർ യുവതി മരിച്ചെന്നു വീണ്ടും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. നാരായണന്റെയും വെള്ളച്ചിയുടേയും മകളാണ് പങ്കജം. കാവ്യ മകളാണ്.
കേന്ദ്ര ആരോഗ്യവകുപ്പ് അനുവദിച്ച അമ്പതു കോടി രൂപയുടെ പദ്ധതി നടപ്പാക്കാതെ തട്ടിക്കളിക്കുകയാണെന്നു കഴിഞ്ഞദിവസം ദീപിക റിപ്പോർട്ടു ചെയ്തിരുന്നു.
പാലക്കാട് കിഴക്കഞ്ചേരി മുച്ചിയ്ക്കൽചാൽ കണ്ണപ്പന്റെ ഭാര്യ പങ്കജം (30) ആണ് മരിച്ചത്. ഞായറാഴ്ച തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിലാണു പങ്കജം പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. കുഞ്ഞിനു 2.400 കിലോ തൂക്കം. മുലപ്പാൽ കുടിക്കാൻ കുഞ്ഞിനു പ്രയാസമുള്ളതായി കണ്ട ജനറൽ ആശുപത്രി അധികൃതർ കുഞ്ഞിനേയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ അമ്മയ്ക്ക് ഗൈനക്കോളജി വിഭാഗത്തിലെ വാർഡിൽ തറയിൽ കിടക്കാനുള്ള സൗകര്യമേ നൽകിയുള്ളു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയ്ക്കും കുഞ്ഞിനും മാത്രമേ കട്ടിലും കിടക്കയും നൽകാനാവൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. കട്ടിൽ ലഭിക്കാതിരുന്ന യുവതി തറയിൽ തണുപ്പടിച്ചു കിടക്കേണ്ടിവന്നതാണ് അണുബാധയും പനിയുമുണ്ടാകാൻ കാരണമെന്നു ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി അവശനിലയിലായ പങ്കജത്തെ അർധരാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
പുലർച്ചെ അഞ്ചുമണിയോടെ അവിടെയുണ്ടായിരുന്ന ഡോക്ടർ, പങ്കജം മരിച്ചെന്നും മൃതദേഹം കൊണ്ടുപോകാനുള്ള ഏർപ്പാടു ചെയ്യണമെന്നും ബന്ധുക്കളെ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വച്ചു. മൃതദേഹം കൊണ്ടുപോകില്ലെന്നും അനാസ്ഥയും ചികിത്സാപിഴവും മൂലമാണു മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. എന്നാൽ പങ്കജം മരിച്ചത് ആശുപത്രിക്കാരുടെ അലംഭാവം മൂലമാണെന്ന് പറഞ്ഞ് ബഹളം ശക്തമായതോടെ അധികൃതർ നിലപാടു മാറ്റി. പങ്കജം മരിച്ചിട്ടില്ലെന്നും തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലാണെന്നും അവർ തിരുത്തിപ്പറഞ്ഞു. തുടർന്ന് പോലീസിനും മെഡിക്കൽ കോളജ് സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തു. എന്നാൽ, ഉച്ചയ്ക്കു രണ്ടോടെ തീവ്രപരിചരണ വിഭാഗത്തിന്റെ ചുമതലയുള്ളവർ യുവതി മരിച്ചെന്നു വീണ്ടും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. നാരായണന്റെയും വെള്ളച്ചിയുടേയും മകളാണ് പങ്കജം. കാവ്യ മകളാണ്.
കേന്ദ്ര ആരോഗ്യവകുപ്പ് അനുവദിച്ച അമ്പതു കോടി രൂപയുടെ പദ്ധതി നടപ്പാക്കാതെ തട്ടിക്കളിക്കുകയാണെന്നു കഴിഞ്ഞദിവസം ദീപിക റിപ്പോർട്ടു ചെയ്തിരുന്നു.