തിരുവനന്തപുരം: അവശ്യമരുന്നുകൾ വൻ വിലക്കുറവിൽ നൽകുന്ന ജൻ ഔഷധി പദ്ധതിയെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ തന്നെ കൂട്ടുനിൽക്കുന്നുവെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. 2008 ൽ ആരംഭിച്ച പദ്ധതി പ്രകാരം ഒരു മെഡിക്കൽ സ്റ്റോർ പോലും തുടങ്ങാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കാത്തതിനെപ്പറ്റി അന്വേഷണം വേണം. കേരളത്തിലെ ഭരണകക്ഷികൾ മരുന്നു ലോബിയുമായി നടത്തിയ ഗൂഡാലോചന മൂലമാണ് ജൻഒൗഷധി പദ്ധതി അനുസരിച്ചു മെഡിക്കൽ സ്റ്റോറുകൾ സംസ്ഥാനത്തു തുടങ്ങാൻ സാധിക്കാതെ പോയതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ ജൻഔഷധി സ്റ്റോറുകൾക്ക് അനുമതി കിട്ടിയിരിക്കുന്നത് ഭാരത് സേവക് സമാജിനും പണിക്കർ ഫൗണ്ടേഷനുമാണ്. രണ്ടു കൂട്ടർക്കും 200 സ്റ്റോറുകൾ വീതം തുടങ്ങാനുള്ള അനുമതി കിട്ടിയിട്ടുണ്ട്.
എന്നാൽ, സൈനിന് 108 എണ്ണത്തിനുള്ള അനുമതി മാത്രമേ കിട്ടിയിട്ടുള്ളൂ. ജൻ ഔഷധി സ്റ്റോറിന്റെ മറവിൽ കോടികളുടെ അഴിമതിയെന്ന വ്യാജ വാർത്ത നൽകിയ കൈരളി ചാനലിനും ദേശാഭിമാനിക്കും എതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് അയച്ചിട്ടുണ്ടെന്നും എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ ജൻഔഷധി സ്റ്റോറുകൾക്ക് അനുമതി കിട്ടിയിരിക്കുന്നത് ഭാരത് സേവക് സമാജിനും പണിക്കർ ഫൗണ്ടേഷനുമാണ്. രണ്ടു കൂട്ടർക്കും 200 സ്റ്റോറുകൾ വീതം തുടങ്ങാനുള്ള അനുമതി കിട്ടിയിട്ടുണ്ട്.
എന്നാൽ, സൈനിന് 108 എണ്ണത്തിനുള്ള അനുമതി മാത്രമേ കിട്ടിയിട്ടുള്ളൂ. ജൻ ഔഷധി സ്റ്റോറിന്റെ മറവിൽ കോടികളുടെ അഴിമതിയെന്ന വ്യാജ വാർത്ത നൽകിയ കൈരളി ചാനലിനും ദേശാഭിമാനിക്കും എതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് അയച്ചിട്ടുണ്ടെന്നും എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.