തിരുവനന്തപുരം : മോട്ടോർ വാഹന നിയമങ്ങളെ സംബന്ധിച്ചു കോടികൾ മുടക്കി ബോധവത്കരണം നടത്തുന്നതിനിടെ അതേ നിയമങ്ങൾ അധികൃതരുടെ കണ്മുന്നിൽ ലംഘിച്ചു പായുന്നവർ നിരവധി പേരുടെ ജീവനെടുക്കുന്നു. അമിത വേഗതയും മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗും തന്നെയാണ് അപകടങ്ങൾക്കുള്ള മൂല ഹേതു.
ഇന്നലെ വർക്കലയിൽ ചാവർകോട് സിഎച്ച്എംഎം കോളജിലെ എംസിഎ വിദ്യാർഥിനി മീര മോഹൻ കാറിടിച്ചു മരിച്ച ദാരുണ സംഭവത്തിനു കാരണമായത് അതേ കോളജിലെ തന്നെ മറ്റൊരു വിദ്യാർഥിയുടെ അമിത വേഗത്തിലുള്ള ഡ്രൈവിംഗായിരുന്നു. കാർ ഓടിച്ചിരുന്ന വിദ്യാർഥിക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തു. ഇതുതന്നെയാണു രണ്ടു വർഷം മുമ്പു തിരുവനന്തപുരം സിഇടി എൻജിനിയറിംഗ് കോളജിനുള്ളിൽ നടന്ന അപകടത്തിലും പോലീസ് സ്വീകരിച്ച നടപടി.
വാഹനങ്ങളുടെ അമിത വേഗംമൂലം നിരവധി അപകടങ്ങളാണു ദിനംപ്രതി ഉണ്ടാകുന്നത്. എന്നാൽ, പോലീസിന്റെ നടപടി കേവലം ഹെൽമറ്റ് വേട്ടയിൽ മാത്രം ഒതുങ്ങുന്ന നിർഭാഗ്യകരമായ കാഴ്ചയാണു മുന്നിലുള്ളത്.
2015-ൽ തിരുവനന്തപുരം ശ്രീകാര്യം സിഇടി എൻജിനിയറിംഗ് കോളജിലെ ഓണഘോഷത്തിനിടെയാണു കോളജ് കാമ്പസിനുള്ളിൽ വിദ്യാർഥികൾ ഓടിച്ചിരുന്ന വാഹനമിടിച്ചു മൂന്നാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർഥിനി തൻസീർ ബഷീർ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് 15 വിദ്യാർഥികൾ വധശ്രമത്തിനുള്ള കേസിൽ പ്രതിയായി. കോളജ് കാമ്പസിനുള്ളിൽ അനുവാദമില്ലാതെയാണു വിദ്യാർഥികൾ വാഹനമോടിച്ചത്. കോളജ് അധികൃതരുടെ അനുവാദമില്ലാതെ വാഹനം കാമ്പസിനുള്ളിൽ കടന്നപ്പോൾ തന്നെ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ തൻസിയെന്ന മിടുക്കിയായ പെണ്കുട്ടിക്കു ജീവൻ നഷ്ടപ്പെടുമായിരുന്നില്ല. വർക്കലയിൽ നടന്ന അപകടവും ക്ഷണിച്ചുവരുത്തിയതാണ്. അപകടം നടന്ന ചാവർകോട് ജംഗ്ഷനിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നതു പോലീസിന്റെ കണ്മുന്നിലൂടെയാണ്. അമിത വേഗത്തിൽ വന്ന കാറാണു മീര മോഹന്റെ ജീവനെടുത്തത്. കാറോടിച്ചിരുന്ന ആറ്റിങ്ങൽ ആലംകോട് സ്വദേശി അഫ്സൽ എന്ന വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തു.
മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചാൽ ലഭിച്ചേക്കാവുന്ന ശിക്ഷകളെ സംബന്ധിച്ചു ജനങ്ങൾ ബോധവാന്മാരാണ്. എന്നാൽ, നിയമങ്ങൾ കടലാസിൽ ഒതുങ്ങുന്നു.
ഇന്നലെ വർക്കലയിൽ ചാവർകോട് സിഎച്ച്എംഎം കോളജിലെ എംസിഎ വിദ്യാർഥിനി മീര മോഹൻ കാറിടിച്ചു മരിച്ച ദാരുണ സംഭവത്തിനു കാരണമായത് അതേ കോളജിലെ തന്നെ മറ്റൊരു വിദ്യാർഥിയുടെ അമിത വേഗത്തിലുള്ള ഡ്രൈവിംഗായിരുന്നു. കാർ ഓടിച്ചിരുന്ന വിദ്യാർഥിക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തു. ഇതുതന്നെയാണു രണ്ടു വർഷം മുമ്പു തിരുവനന്തപുരം സിഇടി എൻജിനിയറിംഗ് കോളജിനുള്ളിൽ നടന്ന അപകടത്തിലും പോലീസ് സ്വീകരിച്ച നടപടി.
വാഹനങ്ങളുടെ അമിത വേഗംമൂലം നിരവധി അപകടങ്ങളാണു ദിനംപ്രതി ഉണ്ടാകുന്നത്. എന്നാൽ, പോലീസിന്റെ നടപടി കേവലം ഹെൽമറ്റ് വേട്ടയിൽ മാത്രം ഒതുങ്ങുന്ന നിർഭാഗ്യകരമായ കാഴ്ചയാണു മുന്നിലുള്ളത്.
2015-ൽ തിരുവനന്തപുരം ശ്രീകാര്യം സിഇടി എൻജിനിയറിംഗ് കോളജിലെ ഓണഘോഷത്തിനിടെയാണു കോളജ് കാമ്പസിനുള്ളിൽ വിദ്യാർഥികൾ ഓടിച്ചിരുന്ന വാഹനമിടിച്ചു മൂന്നാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർഥിനി തൻസീർ ബഷീർ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് 15 വിദ്യാർഥികൾ വധശ്രമത്തിനുള്ള കേസിൽ പ്രതിയായി. കോളജ് കാമ്പസിനുള്ളിൽ അനുവാദമില്ലാതെയാണു വിദ്യാർഥികൾ വാഹനമോടിച്ചത്. കോളജ് അധികൃതരുടെ അനുവാദമില്ലാതെ വാഹനം കാമ്പസിനുള്ളിൽ കടന്നപ്പോൾ തന്നെ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ തൻസിയെന്ന മിടുക്കിയായ പെണ്കുട്ടിക്കു ജീവൻ നഷ്ടപ്പെടുമായിരുന്നില്ല. വർക്കലയിൽ നടന്ന അപകടവും ക്ഷണിച്ചുവരുത്തിയതാണ്. അപകടം നടന്ന ചാവർകോട് ജംഗ്ഷനിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നതു പോലീസിന്റെ കണ്മുന്നിലൂടെയാണ്. അമിത വേഗത്തിൽ വന്ന കാറാണു മീര മോഹന്റെ ജീവനെടുത്തത്. കാറോടിച്ചിരുന്ന ആറ്റിങ്ങൽ ആലംകോട് സ്വദേശി അഫ്സൽ എന്ന വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തു.
മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചാൽ ലഭിച്ചേക്കാവുന്ന ശിക്ഷകളെ സംബന്ധിച്ചു ജനങ്ങൾ ബോധവാന്മാരാണ്. എന്നാൽ, നിയമങ്ങൾ കടലാസിൽ ഒതുങ്ങുന്നു.