അങ്കമാലി: നട്ടെല്ലിൽ അസാധാരണ വലിപ്പമുള്ള മുഴയുമായി പിറന്നുവീണ ശിശുവിനു ജനിച്ചു മണിക്കൂറുകൾക്കുള്ളിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി. ചാലക്കുടി സ്വദേശി സുമോജ്-മനേഷ ദന്പതികളുടെ 12 മണിക്കൂർ മാത്രം പ്രായമുള്ള ആണ്കുഞ്ഞിനാണു ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയ നടത്തിയത്. ശരീരത്തിനു പിറകിലായി നട്ടെല്ലിനോടു ചേർന്നു വലിയ മുഴ രൂപം കൊള്ളുന്ന അപൂർവ രോഗാവസ്ഥയ്ക്കു മൈലോ മെനിംഗോസീൽ എന്നാണ് പേര്. രക്തം കെട്ടിക്കിടക്കുന്ന നിലയിൽ മുക്കാൽ കിലോഗ്രാമോളം ഭാരമുള്ള മുഴയ്ക്കു കുഞ്ഞിന്റെ തലയേക്കാൾ വലിപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയ മൂന്നു മണിക്കൂർ നീണ്ടു.
മുഴ നീക്കുന്നതിനിടയിൽ പൊട്ടിയാൽ അമിത രക്തസ്രാവത്തിനും ജീവഹാനിക്കും വരെ കാരണമാകുമായിരുന്നെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ സീനിയർ ന്യൂറോസർജൻ ഡോ. അർജുൻ ചാക്കോ പറഞ്ഞു. പിഞ്ചുകുഞ്ഞിന് അനസ്തേഷ്യ നൽകുന്നതും സാഹസമായിരുന്നു. ഡോ. എസ്. ജയ, ഡോ. എൻ.കെ. ലീല, ഡോ. മാത്യു ജോസഫ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിൽ ഉണ്ടായിരുന്നു.
ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് ജേക്കബ് ഗർഭാവസ്ഥയിൽതന്നെ ശിശുവിന്റെ ശരീരത്തിൽ മുഴയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു സിസേറിയൻ. കുഞ്ഞിനെ പുറത്തെടുത്ത ഉടൻ വെന്റിലേറ്ററിലേക്കു മാറ്റി. ആരോഗ്യസ്ഥിതി തൃപ്തികരമായ ഉടൻ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു.
മുഴ നീക്കുന്നതിനിടയിൽ പൊട്ടിയാൽ അമിത രക്തസ്രാവത്തിനും ജീവഹാനിക്കും വരെ കാരണമാകുമായിരുന്നെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ സീനിയർ ന്യൂറോസർജൻ ഡോ. അർജുൻ ചാക്കോ പറഞ്ഞു. പിഞ്ചുകുഞ്ഞിന് അനസ്തേഷ്യ നൽകുന്നതും സാഹസമായിരുന്നു. ഡോ. എസ്. ജയ, ഡോ. എൻ.കെ. ലീല, ഡോ. മാത്യു ജോസഫ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിൽ ഉണ്ടായിരുന്നു.
ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് ജേക്കബ് ഗർഭാവസ്ഥയിൽതന്നെ ശിശുവിന്റെ ശരീരത്തിൽ മുഴയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു സിസേറിയൻ. കുഞ്ഞിനെ പുറത്തെടുത്ത ഉടൻ വെന്റിലേറ്ററിലേക്കു മാറ്റി. ആരോഗ്യസ്ഥിതി തൃപ്തികരമായ ഉടൻ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു.