വലകെട്ടി വലച്ചിലന്തികൾ/ ജോൺസൺ പൂവന്തുരുത്ത്-3
ഒരു നേരന്പോക്ക് ആയിട്ടു കടന്നുവരും, പിന്നതു നേരല്ലാതാകും, പിന്നൊന്നിനും നേരമില്ലാതാകും, ഒടുവിൽ നേരമെത്തുംമുന്പേ തീരും... ഓണ്‍ലൈൻ ഗെയിമുകളുടെയും വീഡിയോ ഗെയിമുകളുടെയും ദുരൂഹമായ സ്വാധീനത്തെ ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. നേരല്ലാത്തതാണോ മക്കൾ കാണുന്നതെന്നു നോക്കാൻ നേരമില്ലാത്ത രക്ഷാകർത്താക്കൾ പെരുകുന്ന കാലത്തു വീഡിയോ ഗെയിം ലോകത്തുനിന്നു പുറത്തുവരുന്ന കാഴ്ചകൾ സമൂഹത്തെ കൂടുതൽ ആശങ്കപ്പെടുത്തേണ്ടവയാണ്.
കുട്ടികളെയും യുവതലമുറയെയും ലക്ഷ്യമിട്ടു പുറത്തിറങ്ങുന്ന വീഡിയോ ഗെയിമുകളിലെ കഥാപാത്രങ്ങളെയും വിഷയങ്ങളെയുമൊക്കെ മാതാപിതാക്കൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്ന മുന്നറിയിപ്പുകൂടിയാണിവ. കുറ്റകൃത്യങ്ങളെ മഹത്വവത്കരിച്ചും സാത്താനികമായ ആശയങ്ങൾ വിഷയമാക്കിയും ഡെവിളിനെ കഥാപാത്രമാക്കിയുമൊക്കെ ലോകമെന്പാടും നിരവധി ഗെയിമുകളാണു പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പലതും നമ്മുടെ നാട്ടിലെ കുട്ടികൾക്കും പ്രിയമായിത്തുടങ്ങിയിരിക്കുന്നുവെന്നുള്ളതും ഓർമിക്കുക.
Doom, Dante’s Inferno, Shin Megami Tensei: Nocturne, Tecmo’s Deception, Guitar Hero III, Devil May Cry, The Binding Of Isaac,The Ninja Kids തുടങ്ങിയവയൊക്കെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രചാരം നേടിയിട്ടുള്ള വീഡിയോ ഗെയിമുകളാണ്. The Ninja Kids കുട്ടികൾക്ക് ഇടയിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളിലും ഇത് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു ജാപ്പനീസ് ഗെയിം ആണെങ്കിലും ഇതിൽ നിൻജ ടൗണ്‍ പിടിച്ചെടുക്കാനെത്തുന്ന സാത്താനെയും സംഘത്തെയുമാണു ചിത്രീകരിച്ചിരിക്കുന്നത്.
സാത്താനും കഥാപാത്രം!
നിഗൂഢശക്തികളെ അനാവരണം ചെയ്യുന്ന മറ്റൊരു പ്രചാരം നേടിയ വീഡിയോ ഗെയിം ആണ് Castlevania: Lords of Shadow.. ലൂസിഫറിനെയും മറ്റും ഇതിൽ ചിത്രീകരിക്കുന്നു. നരകത്തെയും നരകസാഹചര്യങ്ങളെയും അവതരിപ്പിക്കുകയാണ് Diablo എന്ന ഗെയിമിൽ. ജപ്പാനിൽനിന്ന് ഉദയംകൊണ്ട് അന്താരാഷ്ട്ര പ്രചാരം നേടിയിട്ടുള്ള ഒന്നാണു പോക്മോൻ(Pokemon). അക്രമവും പോരാട്ടവും നിഗൂഢശക്തികളുടെ പ്രവർത്തനവുമൊക്കെയാണ് പല എപ്പിസോഡുകളുടെയും ഇതിവൃത്തം.
കളിക്കുന്ന വ്യക്തികളെ വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇതിന്റെ പുതിയ പതിപ്പ് ലോകമെന്പാടുംതന്നെ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. മാജിക്കൽ പവർ ലഭിക്കുന്ന ഓരോ മനുഷ്യനും ദൈവത്തെപ്പോലെയാകാൻ കഴിയുമെന്ന സന്ദേശമാണു പല പോക്മോൻ ഗെയിമുകളും പങ്കുവയ്ക്കുന്നത്. ചിലതിൽ കുരിശിനെ പരാജയചിഹ്നമായും ചിത്രീകരിക്കുന്നു. കുട്ടികളിൽ വാശിയും വൈരാഗ്യവും നിഗൂഢ കർമങ്ങളോടുള്ള പ്രതിപത്തിയും വളർത്താൻ കാരണമാകുന്നതാണ് പോക്മോൻ എന്നു വിദഗ്ധർ വിമർശിക്കുന്നു. യഥാർഥത്തിൽ പോക്മോൻ (Pokemon) എന്നതു പോക്കറ്റ് മോണ്‍സ്റ്റർ (Pocket monster) എന്നതിന്റെ ചുരുക്കപ്പേരാണെന്ന് അറിയാവുന്നവർ അധികമില്ല. കുട്ടികളെ വഴിതെറ്റിക്കുകയും കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യുന്നു എന്ന കുറ്റം ചുമത്തി സൗദി അറേബ്യ പോക്മോൻ ഗെയിമിനു നിരോധനം ഏർപ്പെടുത്തിയിരുന്നു. അമേരിക്കയും പോക്മോന്റെ ജന്മദേശമായ ജപ്പാനും പോലും നിരവധി പോക്മോൻ എപ്പിസോഡുകൾ നിരോധിച്ചിട്ടുണ്ട്. അമിതമായ അക്രമം, വംശീയത തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
ആദ്യം കളി പിന്നെ തീക്കളി
ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി 2000ൽ പുറത്തിറങ്ങിയ വിവാദ വീഡിയോ ഗെയിം ആണ് The Devil Inside. എന്നാൽ, ഇത്തരം വീഡിയോ ഗെയിമുകളിൽ മാത്രമല്ല പല കാർട്ടൂണുകളിലും നെഗറ്റീവ് ആശയങ്ങൾ സജീവമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വയലൻസും തെറ്റായ കാഴ്ചപ്പാടുകളുമൊക്കെ ഇവയിലൂടെ വിതരണം ചെയ്യപ്പെടുന്നു. പക്ഷേ, പല മാതാപിതാക്കളും ഇതിനൊന്നും കാര്യമായ ഗൗരവം കല്പിക്കുന്നില്ല. കുട്ടികൾ ശല്യമില്ലാതെ അടങ്ങിയൊതുങ്ങി ഇരിക്കുമല്ലോയെന്ന ധാരണയിലാണു കുട്ടികൾക്കു കംപ്യൂട്ടറുകൾക്കും കാർട്ടൂണ്‍ ചാനലുകൾക്കും മുന്നിൽ സർവസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്.
സാത്താനികമായ ആശയങ്ങൾക്കും ഇടപെടലുകൾക്കും അതീവ വശീകരണശേഷിയുണ്ട്. നമ്മുടെ കുട്ടികളും കൗമാരക്കാരും യുവതലമുറയുമൊക്കെ അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രവർത്തനങ്ങളിലേക്കു വഴുതി വീഴാനുള്ള സാധ്യതയേറെയാണ്. ഇത്തരം വീഡിയോ ഗെയിമുകളുടെയും മറ്റും അടിമകളായി കുട്ടികൾ എളുപ്പത്തിൽ മാറുന്നതും ഇതിന്റെ ഫലമാണ്. ഇപ്പോൾ വിവാദമായിരിക്കുന്ന ബ്ലൂവെയ്ൽ ഗെയിം കളിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരും ആനയിക്കപ്പെടുന്നതു സാത്താനികമായ പ്രവൃത്തികളിലേക്കും ആശയങ്ങളിലേക്കുമാണ്. പ്രേതസിനിമകൾ തന്നെയിരുന്നു കാണാനും പാതിരാത്രിയിൽ ശവക്കോട്ടയിൽ സമയം ചെലവഴിക്കാനും ശരീരത്തിൽ മുറിവുകൾ സൃഷ്ടിക്കാനുമൊക്കെയുള്ള നിർദേശങ്ങൾ ഈ സൂചനയാണു നൽകുന്നത്. അഡ്മിൻ അയച്ചുതരുന്ന ഭീകരസിനിമകൾ ദിവസം മുഴുവൻ കാണാനുള്ള ടാസ്കും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പൈശാചിക കഥാപാത്രങ്ങൾ ഉൾപ്പെട്ട വീഡിയോ ഗെയിമിന് അടിമകളായി മാറിയ കുട്ടികൾ മണിക്കൂറുകളോളം ഇതിനു മുന്നിൽ ചെലവഴിക്കുന്നതു മനഃശാസ്ത്രജ്ഞർ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമയവും ആരോഗ്യവും മറന്ന് ഇത്തരം അപകടകരമായ വിനോദങ്ങൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾ നേരിട്ട ദുരന്തങ്ങൾ പലപ്പോഴും ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ വലിയ ദുരന്തങ്ങളാണ് ഇത്തരം ഗെയിമുകൾക്ക് അടിമകളാകുന്നവരെ കാത്തിരിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
(തുടരും).
ഒരു നേരന്പോക്ക് ആയിട്ടു കടന്നുവരും, പിന്നതു നേരല്ലാതാകും, പിന്നൊന്നിനും നേരമില്ലാതാകും, ഒടുവിൽ നേരമെത്തുംമുന്പേ തീരും... ഓണ്‍ലൈൻ ഗെയിമുകളുടെയും വീഡിയോ ഗെയിമുകളുടെയും ദുരൂഹമായ സ്വാധീനത്തെ ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. നേരല്ലാത്തതാണോ മക്കൾ കാണുന്നതെന്നു നോക്കാൻ നേരമില്ലാത്ത രക്ഷാകർത്താക്കൾ പെരുകുന്ന കാലത്തു വീഡിയോ ഗെയിം ലോകത്തുനിന്നു പുറത്തുവരുന്ന കാഴ്ചകൾ സമൂഹത്തെ കൂടുതൽ ആശങ്കപ്പെടുത്തേണ്ടവയാണ്.
കുട്ടികളെയും യുവതലമുറയെയും ലക്ഷ്യമിട്ടു പുറത്തിറങ്ങുന്ന വീഡിയോ ഗെയിമുകളിലെ കഥാപാത്രങ്ങളെയും വിഷയങ്ങളെയുമൊക്കെ മാതാപിതാക്കൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്ന മുന്നറിയിപ്പുകൂടിയാണിവ. കുറ്റകൃത്യങ്ങളെ മഹത്വവത്കരിച്ചും സാത്താനികമായ ആശയങ്ങൾ വിഷയമാക്കിയും ഡെവിളിനെ കഥാപാത്രമാക്കിയുമൊക്കെ ലോകമെന്പാടും നിരവധി ഗെയിമുകളാണു പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പലതും നമ്മുടെ നാട്ടിലെ കുട്ടികൾക്കും പ്രിയമായിത്തുടങ്ങിയിരിക്കുന്നുവെന്നുള്ളതും ഓർമിക്കുക.
Doom, Dante’s Inferno, Shin Megami Tensei: Nocturne, Tecmo’s Deception, Guitar Hero III, Devil May Cry, The Binding Of Isaac,The Ninja Kids തുടങ്ങിയവയൊക്കെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രചാരം നേടിയിട്ടുള്ള വീഡിയോ ഗെയിമുകളാണ്. The Ninja Kids കുട്ടികൾക്ക് ഇടയിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളിലും ഇത് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു ജാപ്പനീസ് ഗെയിം ആണെങ്കിലും ഇതിൽ നിൻജ ടൗണ്‍ പിടിച്ചെടുക്കാനെത്തുന്ന സാത്താനെയും സംഘത്തെയുമാണു ചിത്രീകരിച്ചിരിക്കുന്നത്.
സാത്താനും കഥാപാത്രം!
നിഗൂഢശക്തികളെ അനാവരണം ചെയ്യുന്ന മറ്റൊരു പ്രചാരം നേടിയ വീഡിയോ ഗെയിം ആണ് Castlevania: Lords of Shadow.. ലൂസിഫറിനെയും മറ്റും ഇതിൽ ചിത്രീകരിക്കുന്നു. നരകത്തെയും നരകസാഹചര്യങ്ങളെയും അവതരിപ്പിക്കുകയാണ് Diablo എന്ന ഗെയിമിൽ. ജപ്പാനിൽനിന്ന് ഉദയംകൊണ്ട് അന്താരാഷ്ട്ര പ്രചാരം നേടിയിട്ടുള്ള ഒന്നാണു പോക്മോൻ(Pokemon). അക്രമവും പോരാട്ടവും നിഗൂഢശക്തികളുടെ പ്രവർത്തനവുമൊക്കെയാണ് പല എപ്പിസോഡുകളുടെയും ഇതിവൃത്തം.
കളിക്കുന്ന വ്യക്തികളെ വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇതിന്റെ പുതിയ പതിപ്പ് ലോകമെന്പാടുംതന്നെ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. മാജിക്കൽ പവർ ലഭിക്കുന്ന ഓരോ മനുഷ്യനും ദൈവത്തെപ്പോലെയാകാൻ കഴിയുമെന്ന സന്ദേശമാണു പല പോക്മോൻ ഗെയിമുകളും പങ്കുവയ്ക്കുന്നത്. ചിലതിൽ കുരിശിനെ പരാജയചിഹ്നമായും ചിത്രീകരിക്കുന്നു. കുട്ടികളിൽ വാശിയും വൈരാഗ്യവും നിഗൂഢ കർമങ്ങളോടുള്ള പ്രതിപത്തിയും വളർത്താൻ കാരണമാകുന്നതാണ് പോക്മോൻ എന്നു വിദഗ്ധർ വിമർശിക്കുന്നു. യഥാർഥത്തിൽ പോക്മോൻ (Pokemon) എന്നതു പോക്കറ്റ് മോണ്‍സ്റ്റർ (Pocket monster) എന്നതിന്റെ ചുരുക്കപ്പേരാണെന്ന് അറിയാവുന്നവർ അധികമില്ല. കുട്ടികളെ വഴിതെറ്റിക്കുകയും കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യുന്നു എന്ന കുറ്റം ചുമത്തി സൗദി അറേബ്യ പോക്മോൻ ഗെയിമിനു നിരോധനം ഏർപ്പെടുത്തിയിരുന്നു. അമേരിക്കയും പോക്മോന്റെ ജന്മദേശമായ ജപ്പാനും പോലും നിരവധി പോക്മോൻ എപ്പിസോഡുകൾ നിരോധിച്ചിട്ടുണ്ട്. അമിതമായ അക്രമം, വംശീയത തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
ആദ്യം കളി പിന്നെ തീക്കളി
ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി 2000ൽ പുറത്തിറങ്ങിയ വിവാദ വീഡിയോ ഗെയിം ആണ് The Devil Inside. എന്നാൽ, ഇത്തരം വീഡിയോ ഗെയിമുകളിൽ മാത്രമല്ല പല കാർട്ടൂണുകളിലും നെഗറ്റീവ് ആശയങ്ങൾ സജീവമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വയലൻസും തെറ്റായ കാഴ്ചപ്പാടുകളുമൊക്കെ ഇവയിലൂടെ വിതരണം ചെയ്യപ്പെടുന്നു. പക്ഷേ, പല മാതാപിതാക്കളും ഇതിനൊന്നും കാര്യമായ ഗൗരവം കല്പിക്കുന്നില്ല. കുട്ടികൾ ശല്യമില്ലാതെ അടങ്ങിയൊതുങ്ങി ഇരിക്കുമല്ലോയെന്ന ധാരണയിലാണു കുട്ടികൾക്കു കംപ്യൂട്ടറുകൾക്കും കാർട്ടൂണ്‍ ചാനലുകൾക്കും മുന്നിൽ സർവസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്.
സാത്താനികമായ ആശയങ്ങൾക്കും ഇടപെടലുകൾക്കും അതീവ വശീകരണശേഷിയുണ്ട്. നമ്മുടെ കുട്ടികളും കൗമാരക്കാരും യുവതലമുറയുമൊക്കെ അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രവർത്തനങ്ങളിലേക്കു വഴുതി വീഴാനുള്ള സാധ്യതയേറെയാണ്. ഇത്തരം വീഡിയോ ഗെയിമുകളുടെയും മറ്റും അടിമകളായി കുട്ടികൾ എളുപ്പത്തിൽ മാറുന്നതും ഇതിന്റെ ഫലമാണ്. ഇപ്പോൾ വിവാദമായിരിക്കുന്ന ബ്ലൂവെയ്ൽ ഗെയിം കളിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരും ആനയിക്കപ്പെടുന്നതു സാത്താനികമായ പ്രവൃത്തികളിലേക്കും ആശയങ്ങളിലേക്കുമാണ്. പ്രേതസിനിമകൾ തന്നെയിരുന്നു കാണാനും പാതിരാത്രിയിൽ ശവക്കോട്ടയിൽ സമയം ചെലവഴിക്കാനും ശരീരത്തിൽ മുറിവുകൾ സൃഷ്ടിക്കാനുമൊക്കെയുള്ള നിർദേശങ്ങൾ ഈ സൂചനയാണു നൽകുന്നത്. അഡ്മിൻ അയച്ചുതരുന്ന ഭീകരസിനിമകൾ ദിവസം മുഴുവൻ കാണാനുള്ള ടാസ്കും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പൈശാചിക കഥാപാത്രങ്ങൾ ഉൾപ്പെട്ട വീഡിയോ ഗെയിമിന് അടിമകളായി മാറിയ കുട്ടികൾ മണിക്കൂറുകളോളം ഇതിനു മുന്നിൽ ചെലവഴിക്കുന്നതു മനഃശാസ്ത്രജ്ഞർ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമയവും ആരോഗ്യവും മറന്ന് ഇത്തരം അപകടകരമായ വിനോദങ്ങൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾ നേരിട്ട ദുരന്തങ്ങൾ പലപ്പോഴും ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ വലിയ ദുരന്തങ്ങളാണ് ഇത്തരം ഗെയിമുകൾക്ക് അടിമകളാകുന്നവരെ കാത്തിരിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
(തുടരും).