തൊടുപുഴ: ബ്ലൂ വെയ്ൽ ഗെയിം പ്രചരിപ്പിച്ചതിന്റെ പേരിൽ ഇടുക്കി മുരിക്കാശേരി സ്വദേശിയായ യുവാവിനെതിരേ പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. യുവാവിന്റെ ഫോണ്‍ സൈബർ സെല്ലിന്റെ പരിശോധനയ്ക്കായി മുരിക്കാശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ കൗണ്‍സിലിംഗിനു വിധേയമാക്കാൻ മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചു. നാലു ടാസ്ക് കളിച്ച യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ബ്ലൂവെയ്ൽ കളിച്ചുവെന്നു കാണിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണു പോലീസ് ചോദ്യം ചെയ്യാൻ കാരണം.
എന്നാൽ, ചോദ്യം ചെയ്തശേഷം യുവാവിനെ പറഞ്ഞുവിട്ടിരുന്നു. ഉപദേശിച്ചു വിട്ട യുവാവ് വീണ്ടും കളിക്കുമെന്നും മരണത്തെ അതിജീവിക്കുമെന്നും സുഹൃത്തിനോടു പറഞ്ഞതും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമാണു കസ്റ്റഡിയിലെടുക്കാൻ കാരണം.
ഈ ഗെയിമിനു അന്‍പതു ദിവസം കൊണ്ടു ചെയ്തു തീർക്കാവുന്ന 15 ഘട്ടവും അന്‍പതു ടാസ്ക്കുമുണ്ട്. എഫ് 57 എന്നു ശരീരത്തിൽ എഴുതി ആദ്യ ടാക്സ് ആരംഭിക്കുന്നത്. ബ്ലൂ വെയ്ൽ കളിക്കുന്നതിന്റെ ഭാഗമായി വീട്ടുകാരിൽനിന്ന് അകന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇയാൾ തങ്ങിയിരുന്നതായി വെളിപ്പെടുത്തി. ശരീരത്തു മുറിവുകൾ വരുത്തിയിട്ടുണ്ടോയെന്ന് അറിയാനായി പോലീസ് ഇയാളുടെ ദേഹപരിശോധനയും നടത്തി.
ഗെയിമുമായി മുന്നോട്ടുപോകാതിരിക്കാനാണു യുവാവിനെ കൗണ്‍സലിംഗിനു വിധേയമാക്കുന്നതെന്നു പോലീസ് പറഞ്ഞു. ഇയാളെ തുടർന്ന് നീരിക്ഷിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇയാളെ കൗണ്‍സിലിംഗിനു വിധേയമാക്കാൻ മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചു. നാലു ടാസ്ക് കളിച്ച യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ബ്ലൂവെയ്ൽ കളിച്ചുവെന്നു കാണിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണു പോലീസ് ചോദ്യം ചെയ്യാൻ കാരണം.
എന്നാൽ, ചോദ്യം ചെയ്തശേഷം യുവാവിനെ പറഞ്ഞുവിട്ടിരുന്നു. ഉപദേശിച്ചു വിട്ട യുവാവ് വീണ്ടും കളിക്കുമെന്നും മരണത്തെ അതിജീവിക്കുമെന്നും സുഹൃത്തിനോടു പറഞ്ഞതും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമാണു കസ്റ്റഡിയിലെടുക്കാൻ കാരണം.
ഈ ഗെയിമിനു അന്‍പതു ദിവസം കൊണ്ടു ചെയ്തു തീർക്കാവുന്ന 15 ഘട്ടവും അന്‍പതു ടാസ്ക്കുമുണ്ട്. എഫ് 57 എന്നു ശരീരത്തിൽ എഴുതി ആദ്യ ടാക്സ് ആരംഭിക്കുന്നത്. ബ്ലൂ വെയ്ൽ കളിക്കുന്നതിന്റെ ഭാഗമായി വീട്ടുകാരിൽനിന്ന് അകന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇയാൾ തങ്ങിയിരുന്നതായി വെളിപ്പെടുത്തി. ശരീരത്തു മുറിവുകൾ വരുത്തിയിട്ടുണ്ടോയെന്ന് അറിയാനായി പോലീസ് ഇയാളുടെ ദേഹപരിശോധനയും നടത്തി.
ഗെയിമുമായി മുന്നോട്ടുപോകാതിരിക്കാനാണു യുവാവിനെ കൗണ്‍സലിംഗിനു വിധേയമാക്കുന്നതെന്നു പോലീസ് പറഞ്ഞു. ഇയാളെ തുടർന്ന് നീരിക്ഷിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.