തലശേരി: കൊളശേരി കാവുംഭാഗം നാമത്ത് വീട്ടില് ഹരീന്ദ്രന്-ശാഖി ദമ്പതികളുടെ ഏകമകന് സാവന്ത് (22) ജീവനൊടുക്കിയതിൽ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മരിച്ച വിദ്യാർഥിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ വിശദമായി പരിശോധിക്കും.
കൂടാതെ സാവന്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. സൈബർസെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. സാവന്തിന്റെ സുഹൃത്തുക്കളും ബ്ലൂ വെയ്ൽ ഗെയിമിന്റെ അടിമകളാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. അതിനിടെ, മകന്റെ മരണത്തെക്കുറിച്ച് സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് പിതാവ് എന്.വി.ഹരീന്ദ്രന് മുഖ്യമന്ത്രിക്ക് പരാതി നൽകി.
കൂടാതെ സാവന്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. സൈബർസെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. സാവന്തിന്റെ സുഹൃത്തുക്കളും ബ്ലൂ വെയ്ൽ ഗെയിമിന്റെ അടിമകളാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. അതിനിടെ, മകന്റെ മരണത്തെക്കുറിച്ച് സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് പിതാവ് എന്.വി.ഹരീന്ദ്രന് മുഖ്യമന്ത്രിക്ക് പരാതി നൽകി.