തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ മികച്ച ക്ഷീരകർഷകനുള്ള അവാർഡിന് തൊടുപുഴ കുടയത്തൂർ അലോഷി ജോസഫ് അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വ്യാവസായിക അടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാമിനുള്ള അവാർഡായ ക്ഷീരശ്രീ അമ്പലപ്പുഴ തിരുവൻവണ്ടൂർ സ്വദേശി ടി.വി അനിൽകുമാറിനും മികച്ച സമ്മിശ്ര കർഷക അവാർഡ് ആലപ്പുഴ നൂറനാട് കെ.ജി. സരസമ്മയ്ക്കും സമ്മാനിക്കും. ഇരുവർക്കും ഒരു ലക്ഷം രൂപ വീതവും ഫലകവും പ്രശസ്തിപത്രവും നൽകും.
മികച്ച കോഴികർഷകനായി കോഴിക്കോട് തിരുവമ്പാടി മലബാർ എഗ്ഗർ നഴ്സറിയിലെ വിൽസണ്‍ മാത്യുവിനെയും മികച്ച വനിതാ സംരംഭകയായി കോട്ടയം തലയോലപ്പറമ്പ് പൊതിയിൽ ആഷ്ലി ജോണിനെയും മികച്ച യുവകർഷകനായി കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സോജൻ ജോർജിനെയും തെരഞ്ഞെടുത്തു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഇവർക്കു ലഭിക്കുക.
എറണാകുളം തൃപ്പൂണിത്തുറ ജോണി വി. ജോണിന് ജന്തുക്ഷേമ അവാർഡ് സമ്മാനിക്കും. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. പി.ആർ ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ മൃഗസംരക്ഷണ മന്ത്രി കെ. രാജുവാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
22ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. ജില്ലാതലത്തിലെ മികച്ച ക്ഷീരകർഷകർ, മികച്ച സമ്മിശ്ര കർഷകർ എന്നിവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
അലോഷി ജോസഫ്
മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട അലോഷി ജോസഫ് അഞ്ച് വര്‍ഷമായി ഡയറി ഫാം നടത്തി വരുന്നു. ഫാമില്‍ 37 പശുക്കളുണ്ട്. പ്രതിദിനം 330 ലിറ്റര്‍ പാല് ഉല്പാദിപ്പിച്ച് ക്ഷീരസംഘങ്ങളിലൂടെയും പ്രാദേശികമായും വിറ്റഴിക്കുന്നു. ആറ് ഏക്കര്‍ സ്ഥലത്ത് പുല്‍കൃഷി നടത്തുന്നു. ഈ മേഖലയില്‍ പ്രാവര്‍ത്തികമാക്കാവുന്ന എല്ലാ നൂതന രീതികളും അദ്ദേഹം ഇവിടെ ഉപയോഗിക്കുന്നു. എംഎ സോഷ്യോളജി ബിരുദധാരിയാണ്. ഭാര്യ: ആശ. രണ്ട് മക്കളുണ്ട്. 2012 മുതല്‍ ഈ രംഗത്തുണ്ട്.
ടി. വി. അനില്‍കുമാര്‍
മികച്ച കൊമേഴ്സ്യല്‍ ഡയറി ഫാം (ക്ഷീരശ്രീ) അവർഡിന് അർഹനായ ടി.വി. അനിൽകുമാറിന്റെ ഫാമിൽ 300 പശുക്കള്‍ ഉണ്ട്. ശരാശരി ഒരു പശുവിന് 15 ലിറ്റര്‍ പാല് ലഭിക്കുന്നു. ഫാം ഫ്രഷ് എന്ന പേരില്‍ കവര്‍ പാല് വിപണനം നടത്തുന്നു. കൂടാതെ ക്ഷീരസംഘം വഴിയും വില്‍ക്കുന്നു. ചാണകം ഉണക്കി വില്പന നടത്തുന്നു. ബയോഗ്യാസ് പ്ലാന്റ് ഉപയോഗിച്ച് മാലിന്യ നിർമാര്‍ജനം ചെയ്യുന്നു. ഭാര്യ: ഇന്ദുലേഖ
കെ.ജി. സരസമ്മ
മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാർഡ് നേടിയ കെ.ജി.സരസമ്മയുടെ ഫാമിൽ 85 പശുക്കള്‍, രണ്ട് എരുമ, 77 ആട്, 180 മുട്ടക്കോഴികള്‍ എന്നിവയെ വളര്‍ത്തുന്നു. പ്രതിദിനം 700 ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നു. പ്രതിദിനം 100 മുട്ടയോളം ഫാമില്‍ നിന്നു ലഭിക്കുന്നു. ഒന്നര ഏക്കറില്‍ പുല്‍കൃഷി ചെയ്യുന്നു. അഞ്ചു വര്‍ഷമായി ഈ രംഗത്ത് ഉണ്ട്. ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന മകന്റെ സഹായവുമുണ്ട്.
വില്‍സണ്‍ മാത്യു
മികച്ച പൗള്‍ട്രി കര്‍ഷകനുള്ള അവാർഡ് നേടിയ വിൽസൺ മാത്യുവിന്റെ ഫാമില്‍ 300 മുട്ടക്കോഴികളെ വളര്‍ത്തുന്നുണ്ട്. പ്രതിദിന മുട്ട ലഭ്യത 200 ആണ്. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ ഹാച്ചറികളില്‍ നിന്നും ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തി വരുന്നു. ശാസ്ത്രീയ പരിപാലന മുറകള്‍ അവലംബിച്ച് നടത്തുന്ന ഫാമിന് നിയമാനുസൃതമായ ലൈസന്‍സും ഉണ്ട്. 1994 മുതല്‍ ഇറച്ചിക്കോഴി വളര്‍ത്തലും 2004 മുതല്‍ എഗ്ഗര്‍ നഴ്സറിയും നടത്തുന്നു. ഭാര്യ: സെലിന്
ആഷ്ലി ജോണ്‍
മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാർഡ് നേടിയ ആഷ്ലി ജോണിന്റെ ഫാമിൽ എരുമകള്‍ ഉള്‍പ്പെടെ എഴുപതോളം കന്നുകാലികള്‍ ഉണ്ട്. 350 ലിറ്റര്‍ പാല് പ്രതിദിനം ഉത്പാദിപ്പിക്കുന്നു. കൃത്യമായി വാക്സിനേഷന് എടുക്കുകയും ചെയ്യുന്നു.
പാല് വിപണനത്തിലൂടെയും പശുക്കുട്ടിവിപണനത്തിലൂടെയും ലാഭം നേടുന്നു. പുല്‍കൃഷി നടത്തുന്നു. ബയോഗ്യാസ് പ്ലാന്റ് സ്ഥാപി ച്ചിട്ടുണ്ട്. ചാണകം ഉണക്കി വില്‍ക്കുന്നു. ഈ മേഖലയില്‍ പ്രാവര്‍ത്തികമാക്കാവുന്ന എല്ലാ നൂതന രീതികളും ഇവിടെ ഉപയോഗിച്ചു വരുന്നു. ബിരുദാനന്തര ബിരുദവും ബിഎഡുമാണ് വിദ്യാഭ്യാസയോഗ്യത. ഭര്‍ത്താവ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നു. സ്വന്തമായി വാഹനത്തില്‍ പാലും മറ്റ് ഉല്പന്നങ്ങളും വിതരണം നടത്തുന്നു.
സോജന് ജോര്‍ജ്
മികച്ച യുവ കര്‍ഷകനുള്ള അവാർഡ് നേടിയ സോജൻ ജോർജിന്റെ ഫാമില്‍ 200 ഓളം ആടുകളുണ്ട്. പുല്‍കൃഷി നടത്തുന്നു. പാല് പ്രാദേശികമായി വിപണനം നടത്തുന്നു. മാലിന്യ സംസ്കരണത്തിനായി ബയോ ഗ്യാസ് പ്ലാന്റ് ഉപയോഗിക്കുന്നു. ബികോം ബിരുദധാരിയാണ്. ഭാര്യ അധ്യാപികയാണ്. സംഗീതജ്ഞന് കൂടിയാണ് സോജന്. രണ്ട് മക്കള്‍.
ജോണി വി. ജോണ്‍
ജന്തുക്ഷേമ അവാര്‍ഡ് നേടിയ ജോണി വി. ജോൺ 1993ല്‍ മുംബൈയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം താമസം തുടരവേ അപകടത്തില്‍ പെട്ട് അനങ്ങാനാകാത്തവിധം അവശനായ നായയെ കാണുകയും അതിനെ എടുത്ത് വീട്ടില്‍ പാര്‍പ്പിച്ച് രക്ഷപ്പെടുത്തി പരിപാലിച്ചാണ് ഈ മേഖലയിലെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഉപേക്ഷിക്കപ്പെട്ടതോ അപകടത്തില്‍ അവശരായതോ ആയ നായ്ക്കളെ ഏറ്റെടുത്ത് പരിപാലിക്കുകയും ആരോഗ്യം വീണ്ടെടുക്കുന്ന നായ്ക്കളെ ആവശ്യക്കാര്‍ക്ക് വളര്‍ത്താനായി നല്‍കുകയും ചെയ്തുവരുന്നു. ഇരുമ്പനത്ത് ഫാമില്‍ മൂന്ന് കെന്നല്‍ സ്ഥാപിച്ചിട്ടു ണ്ട്.
ഭാര്യയുടെയും മകന്റെയും മകളുടെയുംപിന്തുണയും പരിപാലനത്തില്‍ സഹകരണവും ലഭിക്കുന്നുണ്ട്.
വ്യാവസായിക അടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാമിനുള്ള അവാർഡായ ക്ഷീരശ്രീ അമ്പലപ്പുഴ തിരുവൻവണ്ടൂർ സ്വദേശി ടി.വി അനിൽകുമാറിനും മികച്ച സമ്മിശ്ര കർഷക അവാർഡ് ആലപ്പുഴ നൂറനാട് കെ.ജി. സരസമ്മയ്ക്കും സമ്മാനിക്കും. ഇരുവർക്കും ഒരു ലക്ഷം രൂപ വീതവും ഫലകവും പ്രശസ്തിപത്രവും നൽകും.
മികച്ച കോഴികർഷകനായി കോഴിക്കോട് തിരുവമ്പാടി മലബാർ എഗ്ഗർ നഴ്സറിയിലെ വിൽസണ്‍ മാത്യുവിനെയും മികച്ച വനിതാ സംരംഭകയായി കോട്ടയം തലയോലപ്പറമ്പ് പൊതിയിൽ ആഷ്ലി ജോണിനെയും മികച്ച യുവകർഷകനായി കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സോജൻ ജോർജിനെയും തെരഞ്ഞെടുത്തു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഇവർക്കു ലഭിക്കുക.
എറണാകുളം തൃപ്പൂണിത്തുറ ജോണി വി. ജോണിന് ജന്തുക്ഷേമ അവാർഡ് സമ്മാനിക്കും. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. പി.ആർ ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ മൃഗസംരക്ഷണ മന്ത്രി കെ. രാജുവാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
22ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. ജില്ലാതലത്തിലെ മികച്ച ക്ഷീരകർഷകർ, മികച്ച സമ്മിശ്ര കർഷകർ എന്നിവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
അലോഷി ജോസഫ്
മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട അലോഷി ജോസഫ് അഞ്ച് വര്‍ഷമായി ഡയറി ഫാം നടത്തി വരുന്നു. ഫാമില്‍ 37 പശുക്കളുണ്ട്. പ്രതിദിനം 330 ലിറ്റര്‍ പാല് ഉല്പാദിപ്പിച്ച് ക്ഷീരസംഘങ്ങളിലൂടെയും പ്രാദേശികമായും വിറ്റഴിക്കുന്നു. ആറ് ഏക്കര്‍ സ്ഥലത്ത് പുല്‍കൃഷി നടത്തുന്നു. ഈ മേഖലയില്‍ പ്രാവര്‍ത്തികമാക്കാവുന്ന എല്ലാ നൂതന രീതികളും അദ്ദേഹം ഇവിടെ ഉപയോഗിക്കുന്നു. എംഎ സോഷ്യോളജി ബിരുദധാരിയാണ്. ഭാര്യ: ആശ. രണ്ട് മക്കളുണ്ട്. 2012 മുതല്‍ ഈ രംഗത്തുണ്ട്.
ടി. വി. അനില്‍കുമാര്‍
മികച്ച കൊമേഴ്സ്യല്‍ ഡയറി ഫാം (ക്ഷീരശ്രീ) അവർഡിന് അർഹനായ ടി.വി. അനിൽകുമാറിന്റെ ഫാമിൽ 300 പശുക്കള്‍ ഉണ്ട്. ശരാശരി ഒരു പശുവിന് 15 ലിറ്റര്‍ പാല് ലഭിക്കുന്നു. ഫാം ഫ്രഷ് എന്ന പേരില്‍ കവര്‍ പാല് വിപണനം നടത്തുന്നു. കൂടാതെ ക്ഷീരസംഘം വഴിയും വില്‍ക്കുന്നു. ചാണകം ഉണക്കി വില്പന നടത്തുന്നു. ബയോഗ്യാസ് പ്ലാന്റ് ഉപയോഗിച്ച് മാലിന്യ നിർമാര്‍ജനം ചെയ്യുന്നു. ഭാര്യ: ഇന്ദുലേഖ
കെ.ജി. സരസമ്മ
മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാർഡ് നേടിയ കെ.ജി.സരസമ്മയുടെ ഫാമിൽ 85 പശുക്കള്‍, രണ്ട് എരുമ, 77 ആട്, 180 മുട്ടക്കോഴികള്‍ എന്നിവയെ വളര്‍ത്തുന്നു. പ്രതിദിനം 700 ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നു. പ്രതിദിനം 100 മുട്ടയോളം ഫാമില്‍ നിന്നു ലഭിക്കുന്നു. ഒന്നര ഏക്കറില്‍ പുല്‍കൃഷി ചെയ്യുന്നു. അഞ്ചു വര്‍ഷമായി ഈ രംഗത്ത് ഉണ്ട്. ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന മകന്റെ സഹായവുമുണ്ട്.
വില്‍സണ്‍ മാത്യു
മികച്ച പൗള്‍ട്രി കര്‍ഷകനുള്ള അവാർഡ് നേടിയ വിൽസൺ മാത്യുവിന്റെ ഫാമില്‍ 300 മുട്ടക്കോഴികളെ വളര്‍ത്തുന്നുണ്ട്. പ്രതിദിന മുട്ട ലഭ്യത 200 ആണ്. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ ഹാച്ചറികളില്‍ നിന്നും ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തി വരുന്നു. ശാസ്ത്രീയ പരിപാലന മുറകള്‍ അവലംബിച്ച് നടത്തുന്ന ഫാമിന് നിയമാനുസൃതമായ ലൈസന്‍സും ഉണ്ട്. 1994 മുതല്‍ ഇറച്ചിക്കോഴി വളര്‍ത്തലും 2004 മുതല്‍ എഗ്ഗര്‍ നഴ്സറിയും നടത്തുന്നു. ഭാര്യ: സെലിന്
ആഷ്ലി ജോണ്‍
മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാർഡ് നേടിയ ആഷ്ലി ജോണിന്റെ ഫാമിൽ എരുമകള്‍ ഉള്‍പ്പെടെ എഴുപതോളം കന്നുകാലികള്‍ ഉണ്ട്. 350 ലിറ്റര്‍ പാല് പ്രതിദിനം ഉത്പാദിപ്പിക്കുന്നു. കൃത്യമായി വാക്സിനേഷന് എടുക്കുകയും ചെയ്യുന്നു.
പാല് വിപണനത്തിലൂടെയും പശുക്കുട്ടിവിപണനത്തിലൂടെയും ലാഭം നേടുന്നു. പുല്‍കൃഷി നടത്തുന്നു. ബയോഗ്യാസ് പ്ലാന്റ് സ്ഥാപി ച്ചിട്ടുണ്ട്. ചാണകം ഉണക്കി വില്‍ക്കുന്നു. ഈ മേഖലയില്‍ പ്രാവര്‍ത്തികമാക്കാവുന്ന എല്ലാ നൂതന രീതികളും ഇവിടെ ഉപയോഗിച്ചു വരുന്നു. ബിരുദാനന്തര ബിരുദവും ബിഎഡുമാണ് വിദ്യാഭ്യാസയോഗ്യത. ഭര്‍ത്താവ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നു. സ്വന്തമായി വാഹനത്തില്‍ പാലും മറ്റ് ഉല്പന്നങ്ങളും വിതരണം നടത്തുന്നു.
സോജന് ജോര്‍ജ്
മികച്ച യുവ കര്‍ഷകനുള്ള അവാർഡ് നേടിയ സോജൻ ജോർജിന്റെ ഫാമില്‍ 200 ഓളം ആടുകളുണ്ട്. പുല്‍കൃഷി നടത്തുന്നു. പാല് പ്രാദേശികമായി വിപണനം നടത്തുന്നു. മാലിന്യ സംസ്കരണത്തിനായി ബയോ ഗ്യാസ് പ്ലാന്റ് ഉപയോഗിക്കുന്നു. ബികോം ബിരുദധാരിയാണ്. ഭാര്യ അധ്യാപികയാണ്. സംഗീതജ്ഞന് കൂടിയാണ് സോജന്. രണ്ട് മക്കള്‍.
ജോണി വി. ജോണ്‍
ജന്തുക്ഷേമ അവാര്‍ഡ് നേടിയ ജോണി വി. ജോൺ 1993ല്‍ മുംബൈയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം താമസം തുടരവേ അപകടത്തില്‍ പെട്ട് അനങ്ങാനാകാത്തവിധം അവശനായ നായയെ കാണുകയും അതിനെ എടുത്ത് വീട്ടില്‍ പാര്‍പ്പിച്ച് രക്ഷപ്പെടുത്തി പരിപാലിച്ചാണ് ഈ മേഖലയിലെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഉപേക്ഷിക്കപ്പെട്ടതോ അപകടത്തില്‍ അവശരായതോ ആയ നായ്ക്കളെ ഏറ്റെടുത്ത് പരിപാലിക്കുകയും ആരോഗ്യം വീണ്ടെടുക്കുന്ന നായ്ക്കളെ ആവശ്യക്കാര്‍ക്ക് വളര്‍ത്താനായി നല്‍കുകയും ചെയ്തുവരുന്നു. ഇരുമ്പനത്ത് ഫാമില്‍ മൂന്ന് കെന്നല്‍ സ്ഥാപിച്ചിട്ടു ണ്ട്.
ഭാര്യയുടെയും മകന്റെയും മകളുടെയുംപിന്തുണയും പരിപാലനത്തില്‍ സഹകരണവും ലഭിക്കുന്നുണ്ട്.