തൃശൂർ: മാനേജരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കണ്ണൂർ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാമിനെതിരേ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന നിസാം കഴിഞ്ഞദിവസം ജയിലിൽ നിന്ന് തന്റെ കമ്പനി മാനേജർ ചന്ദ്രശേഖരനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ശബ്ദരേഖയടക്കം ചന്ദ്രശേഖരൻ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകുകയായിരുന്നു.
നിസാമിന്റെ കമ്പനിയായ കിംഗ്സ് സ്പെയ്സ് വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അവിടേക്കു കൈമാറുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ അറിയാൻ ചന്ദ്രശേഖരന്റെ മൊഴിയെടുക്കും. ഫോണ് വന്നതു കണ്ണൂർ ജയിലിൽ നിന്നായതിനാൽ കണ്ണൂരിലേക്കും അന്വേഷണം നീളും. ജയിലിൽനിന്നു നിസാം എങ്ങനെ ഫോണ് ചെയ്തുവെന്ന കാര്യവും അന്വേഷണപരിധിയിൽ പെടും.
നിസാമിന്റെ കമ്പനിയായ കിംഗ്സ് സ്പെയ്സ് വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അവിടേക്കു കൈമാറുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ അറിയാൻ ചന്ദ്രശേഖരന്റെ മൊഴിയെടുക്കും. ഫോണ് വന്നതു കണ്ണൂർ ജയിലിൽ നിന്നായതിനാൽ കണ്ണൂരിലേക്കും അന്വേഷണം നീളും. ജയിലിൽനിന്നു നിസാം എങ്ങനെ ഫോണ് ചെയ്തുവെന്ന കാര്യവും അന്വേഷണപരിധിയിൽ പെടും.