ചെറുതോണി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മുന്പ് ജോലിചെയ്തിരുന്ന വനിതാ ഡോക്ടറെ അധിക ഡോസ് മരുന്ന് കഴിച്ച് അബോധാവസ്ഥയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിലുള്ള ഭർതൃഗൃഹത്തിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 16-നായിരുന്നു സംഭവം. ഡോക്ടറെ ഭർതൃവീട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടറുടെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർചെയ്തു. എന്നാൽ, തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പോലീസ് ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഇന്നു മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുക്കും.
കഴിഞ്ഞ 16-നായിരുന്നു സംഭവം. ഡോക്ടറെ ഭർതൃവീട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടറുടെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർചെയ്തു. എന്നാൽ, തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പോലീസ് ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഇന്നു മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുക്കും.