ചെടികളുടെ വളർച്ചയ്ക്ക് റൈസോബിയം
പയറുവിളകൾ മണ്ണിന്റെ ഫലപുഷ്ടി കൂട്ടും എന്ന വസ്തുത ഒട്ടുമിക്കവർക്കും അറിവുള്ള കാര്യമാണ്. ഈ പ്രക്രിയയ്ക്ക് പയറുവിളകളെ സഹായിക്കുന്നത് വേരുകളിൽ കാണുന്ന മുലാർബുദങ്ങൾ അഥവാ റൂട്ട്നോഡ്യൂൾസ് ആണ്. വേരുകളിലെ ഈ റൈസോബിയം അന്തരീക്ഷത്തിലെ നൈട്രജനെ സ്വാംശീകരിച്ച് അമോണിയയാക്കി മാറ്റുന്നു. അന്യോന്യം സഹായിച്ചുള്ള ഈ പ്രക്രിയയിൽ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന അമോണിയയുടെ പ്രധാന പങ്കും പയറുചെടികൾ ഉപയോഗിക്കുന്പോൾ അമോണിയ ഉത്പാദിപ്പിക്കാവാനാവശ്യമായ ഉൗർജം പയറുചെടി ബാക്ടീരിയയ്ക്ക് തിരിച്ചു നൽകുന്നു.
വേരുമുഴകൾ ഉണ്ടാക്കുന്ന ബാക്ടീരിയകൾ റൈസോബിയം, ബ്രാഡിറൈസോബിയം, അസോറൈസോബിയം എന്നീ മൂന്ന് ജനുസുകളിപ്പെടുന്നു. ഓരോ പയറു ചെടിയിലും മുഴകൾ ഉണ്ടാക്കുന്നത് വ്യത്യസ്ത ജീവാണുക്കൾ മൂലമാണ്. ഇത് ജനിതകമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഈ ജീവാണുക്കൾക്ക് സ്വതന്ത്രമായി മണ്ണിൽ വളരാനുള്ള കഴിവുണ്ടെങ്കിലും ആ സമയത്ത് ഇവ അന്തരീക്ഷത്തിലെ നൈട്രജനെ സ്വാംശീകരിക്കാറില്ല. വേരുകളിലോ തണ്ടുകളിലോ ഉണ്ടാകുന്ന നോഡ്യൂളുകളിൽ മാത്രമേ ഇതു സാധ്യമാകൂ.
പയർ ചെടികൾക്ക് ഏകദേശം രണ്ടുമൂന്നാഴ്ച വളർച്ച എത്തുന്പോഴാണ് അവയുടെ വേരിലോ തണ്ടിലോ നോഡ്യൂളുകൾ ഉണ്ടായിത്തുടങ്ങുന്നത്. പൂർണവളർച്ചയെത്തിയ ഒരു നോഡ്യൂളിൽ ബാക്ടീരിയയും പയറുചെടിയും സംയുക്തമായി ലെഗ്ഹീമോഗ്ലോബിൻ എന്ന ചുവന്ന നിറത്തിലുള്ള ഒരു പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു.
ഈ പ്രക്രിയ ഓക്സിജന്റെ അളവ് കുറയാതെ നിർത്താൻ സഹായിക്കുന്നു. ഈ സ്ഥിതിയിൽ മാത്രമേ നൈട്രോജനേസ് എന്ന രാസാഗ്നി പ്രവർത്തനക്ഷമമായി അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റി ചെടിക്ക് നൽകുകയുള്ളു.
പ്രവർത്തനക്ഷമതയിലുള്ള വേരു മുഴകളുടെ ഉൾവശം ഇളം ചുവപ്പു നിറത്തിലായിരിക്കും.
റൈസോബിയം എന്ന ജീവാണുവളം ഉത്പാദിപ്പിക്കുന്നതിനായി റൈസോബിയം ബാക്ടീരിയകളെ പ്രവർത്തനക്ഷമതയുള്ള നോഡ്യൂളുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നു.
ഇവയെ പ്രത്യേകം തയാർ ചെയ്ത ദ്രവരൂപത്തിലുള്ള മീഡിയത്തിൽ വളർത്തി അതിനെ പൊടിരൂപത്തിലുള്ള ലിഗ്നൈറ്റിൽ ചേർത്ത് വിൽപനയ്ക്കായി തയാറാക്കുന്നു.
ഉപയോഗരീതി
വിത്തിൽ പുരട്ടിയാണ് റൈസോബിയം ജീവാണുവളം ഉപയോഗിക്കേണ്ടത്. ഒരു ഹെക്ടർ സ്ഥലത്ത് നടാനുള്ള വിത്തിൽ പുരട്ടുവാൻ ഏകദേശം 500 ഗ്രാം ജീവാണുവളം വേണ്ടിവരും. ഇത് ശർക്കര ലായനിയിലോ കഞ്ഞിവെള്ളത്തിലോ ലയിപ്പിച്ച് കുഴന്പ് പരുവമാക്കി വിത്തു കലർത്തി അരമണിക്കൂർ തണലത്ത് ഉണക്കുക. ഈ വിത്തുകൾ മണ്ണിൽ പാകേണ്ടതാണ്. വേരു മുഴകൾ വഴി ഒരു പയറുചെടിക്ക് അതിന്റെ വളർച്ചയ്ക്കാവശ്യമായ നൈട്രജന്റെ 60-70 ശതമാനം വരെ ലഭിക്കും. ചെടിയുടെ വളർച്ചയ്ക്ക് ചാണകം കന്പോസ്റ്റ് എന്നീ വളങ്ങളും നൽകണം. അമ്ള സ്വഭാവമുള്ള മണ്ണിൽ പുളിപ്പ് ക്രമീകരിക്കുന്നതിനായി കുമ്മായം മണ്ണിൽ ചേർക്കണം.
ജിതിൻ ഷാജു കാർഷിക കോളജ്, പടന്നക്കാട്
കർഷകകൂട്ടായ്മയിൽ വിത്തും വളവും
കർഷകക്കൂട്ടായ്മയിൽ വി ത്തും വളവും നടീൽ വസ്തുക കളും മിതമായനിരക്കിൽ നൽ കുകയാണ് കോട്ടയം നെടുംകു ന്നം നെടുമണ്ണി ജൈവകർഷക സ്വയംസഹായ സംഘം. പത്തു വർഷമായി ഈ സംഘം പ്രവർ ത്തിക്കുന്നു. കർഷകമിത്ര എന്ന പേരിൽ സംഘം തുടങ്ങിയ ഡി പ്പോവഴി പൊതുജനങ്ങൾക്കും കർഷകർക്കും കാർഷിക ഉത്പ ന്നങ്ങളും വളവും വിത്തുമെല്ലാം എത്തിച്ചു നൽകുന്നു. നല്ലയിനം മുരിങ്ങ, കോവൽ, മരച്ചീനി തണ്ടുകൾ, ചേന, ചേന്പ്, കാച്ചി ൽ, ചെറുകിഴങ്ങ് എന്നിവയെല്ലാം കർഷകരിൽ നിന്നുശേഖരി ക്കു കയും വിപണനം ചെയ്യുകയും ചെയ്യുന്നു.
ഏതുതരം കൃഷിക്കുമുള്ള നടീൽവസ്തുക്കൾ ഓഡർ ചെ യ്താൽ ഇവിടെ നിന്നും ലഭി ക്കും. ആട്ടിൻ കാഷ്ഠം, മണ്ണിരക്ക ന്പോസ്റ്റ്, വെർമിവാഷ് തുടങ്ങി ജൈവവളങ്ങളുടെ വിപുലമായ ശേഖരം തന്നെ ഇവിടെയുണ്ട്. പശു, ആട് എന്നിവ വളർത്തുന്ന വരിൽ നിന്നും വിലകൊടുത്ത് ആട്ടിൻകാഷ്ഠവും ചാണകവു മെല്ലാം എടുക്കുക വഴി ഇവയെ വളർത്തുന്നവർക്ക് അധികവരു മാനവും കർഷകർക്ക് ശുദ്ധമായ ജൈവവളങ്ങളും
ലഭ്യമാകുന്നു.
തെങ്ങുകൾക്കുണ്ടാകുന്ന ചെല്ലിയാക്രമണം മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ നാളികേര വികസന ബോർഡിൽ നിന്നു പരിശീലനം ലഭിച്ച തെങ്ങിന്റെ ചങ്ങാതിമാർ സംഘത്തിൽ നിന്നെത്തി ഇവ പരിഹരിച്ചു കൊടുക്കും.
ഡിസ്പോസിബിൾ ഗ്ലാസുക ളിൽ കിളിർപ്പിച്ച പച്ചക്കറിത്തൈ കൾ നൽകുന്ന പദ്ധതിയും നിലവിലുണ്ട്. ചെന്പരത്തി വരിക്ക, തേൻവരിക്ക, സിന്ദൂര വരിക്ക തുടങ്ങിയവയുടെ ബഡ്ഡു ചെയ്ത തൈകളും എല്ലായിനം വാഴവിത്തുകളും ഡിപ്പോവഴി ഗ്രാമീണരിലെത്തുന്നു.
വി.ഒ. ഒൗതക്കുട്ടി
ഫോണ്: ഒൗതക്കുട്ടി- 94461 25 632.
ഇടവിളയായി കാപ്പി
കാർഷികവിളകളുടെ വിലയി ടിവ് കേരളത്തിലെ കർഷകരെ വലയ്ക്കുന്ന ഒന്നാണ്. ഏകവിള സംവിധാനമാണ് തോട്ടവിള കൃ ഷിയിൽ കേരളം അധികവും പിന്തുടരുന്നതെന്നാണ് ഇതിനു പ്രധാന കാരണം. വിലയിടിഞ്ഞാൽ അത് കർഷകരെ തകർച്ചയിലേക്ക് ഉന്തിവീഴ്ത്തുമെന്നത് സത്യമാണ്. ഇതിന് പരിഹാരം ഇടവിളകളാണ്്. ഒന്നു വീണാലും മറ്റൊന്ന് തുണയാകുമെന്നതാണ്് ഇതിനു പിന്നിലെ ലളിതമായ തത്വം. ഇക്കാര്യം ചെറുപ്പത്തിലേ കൃത്യമായി തിരിച്ചറിഞ്ഞത ു മുതൽ വയനാട് പുൽപ്പള്ളി ശശിമല പാടിച്ചിറ കാവളക്കാട്ട് റോയി ആന്റണി ഇടവിളകളുടെ പ്രചാരകനാണ്.
പ്രധാനവിളകൾക്ക് അനുരൂപമായ ഇടവിളകൾ ഏതൊക്കെ എന്ന അന്വേഷണം റോയിയെ കൊണ്ടുചെന്നെത്തിച്ചത് കാപ്പിച്ചെടികളിലേക്കാണ്. ഏത് തണലിലും വളരാനും പുറ്റുപോലെ കായ് പിടിക്കാനും കഴിവുള്ള അറബിക്ക ഇനമായിരുന്നു അത്. റോയീസ് സെലക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ കാപ്പിക്ക് ഒരു പിടി ഗുണങ്ങളുണ്ടായിരുന്നു. മുപ്പതു മുതൽ എണ്പത് ശതമാനം വരെ തണൽ കുറയു ന്നതിനനുസരിച്ച് ഈ കാപ്പിച്ചെടികളുടെ വളർച്ചയും കായ്പിടുത്തവും മെച്ചപ്പെട്ടുവരും.
ഈയിനത്തിന് പക്കുവേരുകൾ കുറവാണ്. തായ് വേരുകൾ ആഴത്തിലേയ്ക്ക് പോകും. അതുകൊണ്ടുതന്നെ പ്രധാനവിളയായ റബറുമായോ കമുകുമായോ മത്സരമില്ല. ഇലത്തുരുന്പ് എന്ന രോഗം ഈയിനത്തെ ഇതുവരെയും ബാധിച്ചിട്ടില്ല. മുകൾച്ചിനപ്പുകൾ നുള്ളിവിട്ടാൽ താഴേക്ക് തൂങ്ങിവളരുന്ന ഈ ചെടികൾ റബറിന്റെ ടാപ്പിംഗിനോ പാലെടുക്കുന്നതിനോ തടസമാകുന്നില്ല. രണ്ടുവർഷം പ്രായമാകുന്ന സമയത്ത് ആദ്യ പ്രൂണിംഗ് നടത്തിയാൽ ചെടികൾ ഉയർന്നുപൊങ്ങാതെ കുടപോലെ വിടർന്നുവളരും. നാലാമത്തെ വർഷത്തിൽ രണ്ടാമത്തെ പ്രൂണിംഗ് നടത്താം. ചുവട്ടിൽ നേരിട്ട് നല്കുന്ന വളം വലിച്ചെടുത്ത് അതിനനുസരിച്ച് വിളവ് നല്കാൻ ഇവയ്ക്ക് ഉത്സാഹമാണ്. പരിചരണം എത്രമാത്രമുണ്ടോ അത്രയും വിളവും നല്കും.
ഒരേക്കർ റബർ തോട്ടത്തിൽ 1800 കാപ്പിത്തൈകൾ നടാൻ സാധിക്കുമെന്നാണ് റോയിയുടെ കണക്ക്. അതായത് 15 x 15 അകലത്തിൽ നട്ട റബർമരങ്ങൾക്കിടയിൽ രണ്ട് നിരയായും 20x10 അടി അകലത്തിൽ നട്ട മരങ്ങൾക്കിടയിൽ മൂന്നുനിരയായും കാപ്പി നടാം. ചെടികൾ തമ്മിൽ നാലരയടി അകലം വേണം. ടാപ്പ് ചെയ്യുന്ന മരങ്ങളിൽനിന്ന് അഞ്ചടി അകലം പാലിക്കണം. അങ്ങനെ വരുന്പോൾ ഇരുവശങ്ങളിലുമായി പത്തടി അകലം കിട്ടും. വേനലിൽ പോലും നനയ്ക്കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പതിനെട്ടാം മാസത്തിൽ പൂവിട്ടുതുടങ്ങും. റോയിയുടെ തോട്ടത്തിൽ മികച്ച പരിചരണം ലഭിക്കുന്ന തൈകളിൽനിന്ന് നാലുകിലോ വരെ കായ്കൾ ലഭിക്കുന്നുണ്ട്. എന്നാൽ, സാധാരണ പരിചരണം മാത്രം കിട്ടുന്ന ചെടികളിൽനിന്നുപോലും ഏറ്റവും കുറഞ്ഞത് ഒരു കിലോ ഉണങ്ങിയ കായ്കൾ ഉറപ്പായും കിട്ടുമെന്നാണ് റോയി പറയുന്നത്. ഇപ്പോൾ അറബിക്ക ഇനം കാപ്പിക്കുരുവിന് 100-120 രൂപ വരെ വിലയുണ്ട്. വലിപ്പം കൂടിയ എഎ ഗ്രേഡിലുള്ള കേടുകളില്ലാത്ത കായ്കളാണ് ഇവയുടേത് എന്നതിനാൽ മികച്ച വില കിട്ടും.
തൈകൾ കേടുവരാതെ കേരളത്തിൽ എവിടെയും എത്തിച്ചുകൊടുക്കുന്നതാണ് റോയിയുടെ രീതി. റോയിയുടെ തോട്ടത്തിലെത്തിയ കൃഷിമന്ത്രി ഇടവിളകൃ ഷി വിലയിരുത്തിയിരുന്നു.
റബറിനൊപ്പം മാത്രമല്ല ജാതിത്തോട്ടത്തിലും കവുങ്ങിൻതോട്ടത്തിലും കശുമാവിൻതോട്ടത്തിലും റോയീസ് സെലക്ഷൻ കാപ്പി മികച്ച വിളവുനല്കുന്നുണ്ട്. വടക്കാഞ്ചേരിയിൽ ജൈവരീതിയിൽ 15 ഏക്കർ സ്്ഥലത്ത് കൃഷി ചെയ്യുന്നു.
സർക്കാരിന്റെ മേൽനോട്ടത്തിലുള്ള തോട്ടത്തിൽ വൻതോതിൽ കാപ്പി ഇടവിളയായി ചെയ്യുന്നതിന് റോയിയാണ് മേൽനോട്ടം വഹിക്കുന്നത്. 1963-ൽ പുൽപ്പള്ളിയിലെത്തിയ തൊടുപുഴ കരിങ്കുന്നം കാവളക്കാട്ട് പാപ്പൻചേട്ടന്റെ ഇളയമകനാണ് റോയി.
കൂടുതൽ വിവരങ്ങൾക്ക്: റോയി ആന്റണി - 9447907464
പയറുവിളകൾ മണ്ണിന്റെ ഫലപുഷ്ടി കൂട്ടും എന്ന വസ്തുത ഒട്ടുമിക്കവർക്കും അറിവുള്ള കാര്യമാണ്. ഈ പ്രക്രിയയ്ക്ക് പയറുവിളകളെ സഹായിക്കുന്നത് വേരുകളിൽ കാണുന്ന മുലാർബുദങ്ങൾ അഥവാ റൂട്ട്നോഡ്യൂൾസ് ആണ്. വേരുകളിലെ ഈ റൈസോബിയം അന്തരീക്ഷത്തിലെ നൈട്രജനെ സ്വാംശീകരിച്ച് അമോണിയയാക്കി മാറ്റുന്നു. അന്യോന്യം സഹായിച്ചുള്ള ഈ പ്രക്രിയയിൽ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന അമോണിയയുടെ പ്രധാന പങ്കും പയറുചെടികൾ ഉപയോഗിക്കുന്പോൾ അമോണിയ ഉത്പാദിപ്പിക്കാവാനാവശ്യമായ ഉൗർജം പയറുചെടി ബാക്ടീരിയയ്ക്ക് തിരിച്ചു നൽകുന്നു.
വേരുമുഴകൾ ഉണ്ടാക്കുന്ന ബാക്ടീരിയകൾ റൈസോബിയം, ബ്രാഡിറൈസോബിയം, അസോറൈസോബിയം എന്നീ മൂന്ന് ജനുസുകളിപ്പെടുന്നു. ഓരോ പയറു ചെടിയിലും മുഴകൾ ഉണ്ടാക്കുന്നത് വ്യത്യസ്ത ജീവാണുക്കൾ മൂലമാണ്. ഇത് ജനിതകമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഈ ജീവാണുക്കൾക്ക് സ്വതന്ത്രമായി മണ്ണിൽ വളരാനുള്ള കഴിവുണ്ടെങ്കിലും ആ സമയത്ത് ഇവ അന്തരീക്ഷത്തിലെ നൈട്രജനെ സ്വാംശീകരിക്കാറില്ല. വേരുകളിലോ തണ്ടുകളിലോ ഉണ്ടാകുന്ന നോഡ്യൂളുകളിൽ മാത്രമേ ഇതു സാധ്യമാകൂ.
പയർ ചെടികൾക്ക് ഏകദേശം രണ്ടുമൂന്നാഴ്ച വളർച്ച എത്തുന്പോഴാണ് അവയുടെ വേരിലോ തണ്ടിലോ നോഡ്യൂളുകൾ ഉണ്ടായിത്തുടങ്ങുന്നത്. പൂർണവളർച്ചയെത്തിയ ഒരു നോഡ്യൂളിൽ ബാക്ടീരിയയും പയറുചെടിയും സംയുക്തമായി ലെഗ്ഹീമോഗ്ലോബിൻ എന്ന ചുവന്ന നിറത്തിലുള്ള ഒരു പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു.
ഈ പ്രക്രിയ ഓക്സിജന്റെ അളവ് കുറയാതെ നിർത്താൻ സഹായിക്കുന്നു. ഈ സ്ഥിതിയിൽ മാത്രമേ നൈട്രോജനേസ് എന്ന രാസാഗ്നി പ്രവർത്തനക്ഷമമായി അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റി ചെടിക്ക് നൽകുകയുള്ളു.
പ്രവർത്തനക്ഷമതയിലുള്ള വേരു മുഴകളുടെ ഉൾവശം ഇളം ചുവപ്പു നിറത്തിലായിരിക്കും.
റൈസോബിയം എന്ന ജീവാണുവളം ഉത്പാദിപ്പിക്കുന്നതിനായി റൈസോബിയം ബാക്ടീരിയകളെ പ്രവർത്തനക്ഷമതയുള്ള നോഡ്യൂളുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നു.
ഇവയെ പ്രത്യേകം തയാർ ചെയ്ത ദ്രവരൂപത്തിലുള്ള മീഡിയത്തിൽ വളർത്തി അതിനെ പൊടിരൂപത്തിലുള്ള ലിഗ്നൈറ്റിൽ ചേർത്ത് വിൽപനയ്ക്കായി തയാറാക്കുന്നു.
ഉപയോഗരീതി
വിത്തിൽ പുരട്ടിയാണ് റൈസോബിയം ജീവാണുവളം ഉപയോഗിക്കേണ്ടത്. ഒരു ഹെക്ടർ സ്ഥലത്ത് നടാനുള്ള വിത്തിൽ പുരട്ടുവാൻ ഏകദേശം 500 ഗ്രാം ജീവാണുവളം വേണ്ടിവരും. ഇത് ശർക്കര ലായനിയിലോ കഞ്ഞിവെള്ളത്തിലോ ലയിപ്പിച്ച് കുഴന്പ് പരുവമാക്കി വിത്തു കലർത്തി അരമണിക്കൂർ തണലത്ത് ഉണക്കുക. ഈ വിത്തുകൾ മണ്ണിൽ പാകേണ്ടതാണ്. വേരു മുഴകൾ വഴി ഒരു പയറുചെടിക്ക് അതിന്റെ വളർച്ചയ്ക്കാവശ്യമായ നൈട്രജന്റെ 60-70 ശതമാനം വരെ ലഭിക്കും. ചെടിയുടെ വളർച്ചയ്ക്ക് ചാണകം കന്പോസ്റ്റ് എന്നീ വളങ്ങളും നൽകണം. അമ്ള സ്വഭാവമുള്ള മണ്ണിൽ പുളിപ്പ് ക്രമീകരിക്കുന്നതിനായി കുമ്മായം മണ്ണിൽ ചേർക്കണം.
ജിതിൻ ഷാജു കാർഷിക കോളജ്, പടന്നക്കാട്
കർഷകകൂട്ടായ്മയിൽ വിത്തും വളവും
കർഷകക്കൂട്ടായ്മയിൽ വി ത്തും വളവും നടീൽ വസ്തുക കളും മിതമായനിരക്കിൽ നൽ കുകയാണ് കോട്ടയം നെടുംകു ന്നം നെടുമണ്ണി ജൈവകർഷക സ്വയംസഹായ സംഘം. പത്തു വർഷമായി ഈ സംഘം പ്രവർ ത്തിക്കുന്നു. കർഷകമിത്ര എന്ന പേരിൽ സംഘം തുടങ്ങിയ ഡി പ്പോവഴി പൊതുജനങ്ങൾക്കും കർഷകർക്കും കാർഷിക ഉത്പ ന്നങ്ങളും വളവും വിത്തുമെല്ലാം എത്തിച്ചു നൽകുന്നു. നല്ലയിനം മുരിങ്ങ, കോവൽ, മരച്ചീനി തണ്ടുകൾ, ചേന, ചേന്പ്, കാച്ചി ൽ, ചെറുകിഴങ്ങ് എന്നിവയെല്ലാം കർഷകരിൽ നിന്നുശേഖരി ക്കു കയും വിപണനം ചെയ്യുകയും ചെയ്യുന്നു.
ഏതുതരം കൃഷിക്കുമുള്ള നടീൽവസ്തുക്കൾ ഓഡർ ചെ യ്താൽ ഇവിടെ നിന്നും ലഭി ക്കും. ആട്ടിൻ കാഷ്ഠം, മണ്ണിരക്ക ന്പോസ്റ്റ്, വെർമിവാഷ് തുടങ്ങി ജൈവവളങ്ങളുടെ വിപുലമായ ശേഖരം തന്നെ ഇവിടെയുണ്ട്. പശു, ആട് എന്നിവ വളർത്തുന്ന വരിൽ നിന്നും വിലകൊടുത്ത് ആട്ടിൻകാഷ്ഠവും ചാണകവു മെല്ലാം എടുക്കുക വഴി ഇവയെ വളർത്തുന്നവർക്ക് അധികവരു മാനവും കർഷകർക്ക് ശുദ്ധമായ ജൈവവളങ്ങളും
ലഭ്യമാകുന്നു.
തെങ്ങുകൾക്കുണ്ടാകുന്ന ചെല്ലിയാക്രമണം മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ നാളികേര വികസന ബോർഡിൽ നിന്നു പരിശീലനം ലഭിച്ച തെങ്ങിന്റെ ചങ്ങാതിമാർ സംഘത്തിൽ നിന്നെത്തി ഇവ പരിഹരിച്ചു കൊടുക്കും.
ഡിസ്പോസിബിൾ ഗ്ലാസുക ളിൽ കിളിർപ്പിച്ച പച്ചക്കറിത്തൈ കൾ നൽകുന്ന പദ്ധതിയും നിലവിലുണ്ട്. ചെന്പരത്തി വരിക്ക, തേൻവരിക്ക, സിന്ദൂര വരിക്ക തുടങ്ങിയവയുടെ ബഡ്ഡു ചെയ്ത തൈകളും എല്ലായിനം വാഴവിത്തുകളും ഡിപ്പോവഴി ഗ്രാമീണരിലെത്തുന്നു.
വി.ഒ. ഒൗതക്കുട്ടി
ഫോണ്: ഒൗതക്കുട്ടി- 94461 25 632.
ഇടവിളയായി കാപ്പി
കാർഷികവിളകളുടെ വിലയി ടിവ് കേരളത്തിലെ കർഷകരെ വലയ്ക്കുന്ന ഒന്നാണ്. ഏകവിള സംവിധാനമാണ് തോട്ടവിള കൃ ഷിയിൽ കേരളം അധികവും പിന്തുടരുന്നതെന്നാണ് ഇതിനു പ്രധാന കാരണം. വിലയിടിഞ്ഞാൽ അത് കർഷകരെ തകർച്ചയിലേക്ക് ഉന്തിവീഴ്ത്തുമെന്നത് സത്യമാണ്. ഇതിന് പരിഹാരം ഇടവിളകളാണ്്. ഒന്നു വീണാലും മറ്റൊന്ന് തുണയാകുമെന്നതാണ്് ഇതിനു പിന്നിലെ ലളിതമായ തത്വം. ഇക്കാര്യം ചെറുപ്പത്തിലേ കൃത്യമായി തിരിച്ചറിഞ്ഞത ു മുതൽ വയനാട് പുൽപ്പള്ളി ശശിമല പാടിച്ചിറ കാവളക്കാട്ട് റോയി ആന്റണി ഇടവിളകളുടെ പ്രചാരകനാണ്.
പ്രധാനവിളകൾക്ക് അനുരൂപമായ ഇടവിളകൾ ഏതൊക്കെ എന്ന അന്വേഷണം റോയിയെ കൊണ്ടുചെന്നെത്തിച്ചത് കാപ്പിച്ചെടികളിലേക്കാണ്. ഏത് തണലിലും വളരാനും പുറ്റുപോലെ കായ് പിടിക്കാനും കഴിവുള്ള അറബിക്ക ഇനമായിരുന്നു അത്. റോയീസ് സെലക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ കാപ്പിക്ക് ഒരു പിടി ഗുണങ്ങളുണ്ടായിരുന്നു. മുപ്പതു മുതൽ എണ്പത് ശതമാനം വരെ തണൽ കുറയു ന്നതിനനുസരിച്ച് ഈ കാപ്പിച്ചെടികളുടെ വളർച്ചയും കായ്പിടുത്തവും മെച്ചപ്പെട്ടുവരും.
ഈയിനത്തിന് പക്കുവേരുകൾ കുറവാണ്. തായ് വേരുകൾ ആഴത്തിലേയ്ക്ക് പോകും. അതുകൊണ്ടുതന്നെ പ്രധാനവിളയായ റബറുമായോ കമുകുമായോ മത്സരമില്ല. ഇലത്തുരുന്പ് എന്ന രോഗം ഈയിനത്തെ ഇതുവരെയും ബാധിച്ചിട്ടില്ല. മുകൾച്ചിനപ്പുകൾ നുള്ളിവിട്ടാൽ താഴേക്ക് തൂങ്ങിവളരുന്ന ഈ ചെടികൾ റബറിന്റെ ടാപ്പിംഗിനോ പാലെടുക്കുന്നതിനോ തടസമാകുന്നില്ല. രണ്ടുവർഷം പ്രായമാകുന്ന സമയത്ത് ആദ്യ പ്രൂണിംഗ് നടത്തിയാൽ ചെടികൾ ഉയർന്നുപൊങ്ങാതെ കുടപോലെ വിടർന്നുവളരും. നാലാമത്തെ വർഷത്തിൽ രണ്ടാമത്തെ പ്രൂണിംഗ് നടത്താം. ചുവട്ടിൽ നേരിട്ട് നല്കുന്ന വളം വലിച്ചെടുത്ത് അതിനനുസരിച്ച് വിളവ് നല്കാൻ ഇവയ്ക്ക് ഉത്സാഹമാണ്. പരിചരണം എത്രമാത്രമുണ്ടോ അത്രയും വിളവും നല്കും.
ഒരേക്കർ റബർ തോട്ടത്തിൽ 1800 കാപ്പിത്തൈകൾ നടാൻ സാധിക്കുമെന്നാണ് റോയിയുടെ കണക്ക്. അതായത് 15 x 15 അകലത്തിൽ നട്ട റബർമരങ്ങൾക്കിടയിൽ രണ്ട് നിരയായും 20x10 അടി അകലത്തിൽ നട്ട മരങ്ങൾക്കിടയിൽ മൂന്നുനിരയായും കാപ്പി നടാം. ചെടികൾ തമ്മിൽ നാലരയടി അകലം വേണം. ടാപ്പ് ചെയ്യുന്ന മരങ്ങളിൽനിന്ന് അഞ്ചടി അകലം പാലിക്കണം. അങ്ങനെ വരുന്പോൾ ഇരുവശങ്ങളിലുമായി പത്തടി അകലം കിട്ടും. വേനലിൽ പോലും നനയ്ക്കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പതിനെട്ടാം മാസത്തിൽ പൂവിട്ടുതുടങ്ങും. റോയിയുടെ തോട്ടത്തിൽ മികച്ച പരിചരണം ലഭിക്കുന്ന തൈകളിൽനിന്ന് നാലുകിലോ വരെ കായ്കൾ ലഭിക്കുന്നുണ്ട്. എന്നാൽ, സാധാരണ പരിചരണം മാത്രം കിട്ടുന്ന ചെടികളിൽനിന്നുപോലും ഏറ്റവും കുറഞ്ഞത് ഒരു കിലോ ഉണങ്ങിയ കായ്കൾ ഉറപ്പായും കിട്ടുമെന്നാണ് റോയി പറയുന്നത്. ഇപ്പോൾ അറബിക്ക ഇനം കാപ്പിക്കുരുവിന് 100-120 രൂപ വരെ വിലയുണ്ട്. വലിപ്പം കൂടിയ എഎ ഗ്രേഡിലുള്ള കേടുകളില്ലാത്ത കായ്കളാണ് ഇവയുടേത് എന്നതിനാൽ മികച്ച വില കിട്ടും.
തൈകൾ കേടുവരാതെ കേരളത്തിൽ എവിടെയും എത്തിച്ചുകൊടുക്കുന്നതാണ് റോയിയുടെ രീതി. റോയിയുടെ തോട്ടത്തിലെത്തിയ കൃഷിമന്ത്രി ഇടവിളകൃ ഷി വിലയിരുത്തിയിരുന്നു.
റബറിനൊപ്പം മാത്രമല്ല ജാതിത്തോട്ടത്തിലും കവുങ്ങിൻതോട്ടത്തിലും കശുമാവിൻതോട്ടത്തിലും റോയീസ് സെലക്ഷൻ കാപ്പി മികച്ച വിളവുനല്കുന്നുണ്ട്. വടക്കാഞ്ചേരിയിൽ ജൈവരീതിയിൽ 15 ഏക്കർ സ്്ഥലത്ത് കൃഷി ചെയ്യുന്നു.
സർക്കാരിന്റെ മേൽനോട്ടത്തിലുള്ള തോട്ടത്തിൽ വൻതോതിൽ കാപ്പി ഇടവിളയായി ചെയ്യുന്നതിന് റോയിയാണ് മേൽനോട്ടം വഹിക്കുന്നത്. 1963-ൽ പുൽപ്പള്ളിയിലെത്തിയ തൊടുപുഴ കരിങ്കുന്നം കാവളക്കാട്ട് പാപ്പൻചേട്ടന്റെ ഇളയമകനാണ് റോയി.
കൂടുതൽ വിവരങ്ങൾക്ക്: റോയി ആന്റണി - 9447907464