കൊച്ചി: വിഴിഞ്ഞം തുറമുഖ കരാർ സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി ഓണാവധിക്കു ശേഷം പരിഗണിക്കാനായി മാറ്റി. കൊല്ലം സ്വദേശി എം.കെ. സലീമാണു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാർ സംസ്ഥാന സർക്കാരിനു വൻ നഷ്ടമുണ്ടാക്കുന്നതാണെന്നും ഇതേക്കുറിച്ചു സിബിഐയോ മറ്റേതെങ്കിലും ദേശീയ ഏജൻസികളോ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കരാറുമായി ബന്ധപ്പെട്ട് ആരെങ്കിലും അനധികൃത നേട്ടമുണ്ടാക്കിയോയെന്നത് അന്വേഷിക്കണം. സംസ്ഥാനത്തിനുണ്ടാകുന്ന ഭീമമായ നഷ്ടത്തിന്റെ ഉത്തരവാദിത്വം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻതുറമുഖ മന്ത്രി കെ. ബാബു എന്നിവർക്കുമേൽ ചുമത്തണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാർ സംസ്ഥാന സർക്കാരിനു വൻ നഷ്ടമുണ്ടാക്കുന്നതാണെന്നും ഇതേക്കുറിച്ചു സിബിഐയോ മറ്റേതെങ്കിലും ദേശീയ ഏജൻസികളോ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കരാറുമായി ബന്ധപ്പെട്ട് ആരെങ്കിലും അനധികൃത നേട്ടമുണ്ടാക്കിയോയെന്നത് അന്വേഷിക്കണം. സംസ്ഥാനത്തിനുണ്ടാകുന്ന ഭീമമായ നഷ്ടത്തിന്റെ ഉത്തരവാദിത്വം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻതുറമുഖ മന്ത്രി കെ. ബാബു എന്നിവർക്കുമേൽ ചുമത്തണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.