കൊച്ചി: യുവനടിയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ(ലാൽ ജൂണിയർ) അടക്കം പരാതിയിൽ പറയുന്ന നാലു പേർക്കും മുൻകൂർ ജാമ്യം ലഭിച്ചു. ജീൻ പോളിനെ കൂടാതെ യുവനടൻ ശ്രീനാഥ് ഭാസി, ഹണീ ബീ ടൂ സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവർക്കാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. 50,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാൾ ഉറപ്പിൻമേലുമാണു ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പരാതിക്കാരിയായ യുവനടി കേസ് ഒത്തുതീർപ്പായതായി കാണിച്ചു നൽകിയ സത്യവാങ്മൂലവും പോലീസ് സമർപ്പിച്ച കേസ് ഡയറി അടക്കമുള്ള രേഖകളും പരിശോധിച്ച ശേഷമാണു കോടതി ജാമ്യം നൽകിയത്.
സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പരാതിക്കാരിയായ യുവനടി കേസ് ഒത്തുതീർപ്പായതായി കാണിച്ചു നൽകിയ സത്യവാങ്മൂലവും പോലീസ് സമർപ്പിച്ച കേസ് ഡയറി അടക്കമുള്ള രേഖകളും പരിശോധിച്ച ശേഷമാണു കോടതി ജാമ്യം നൽകിയത്.