തിരുവനന്തപുരം: കേന്ദ്ര നിർദേശം കൃത്യമായി നടപ്പാക്കിയാൽ സംസ്ഥാനത്തു നിർമാണത്തിലിരിക്കുന്ന 144 കുടിവെള്ളപദ്ധതികൾ മുടങ്ങുന്ന അവസ്ഥയുണ്ടാകുമെന്നു ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിയമസഭയിൽ പറഞ്ഞു.
25 ശതമാനമെങ്കിലും പൂർത്തീകരിക്കാത്ത പദ്ധതികൾക്കായി പണം മുടക്കേണ്ടതില്ലെന്ന കേന്ദ്ര നിർദേശമാണു ലഭിച്ചിരിക്കുന്നത്.അങ്ങനെയെങ്കിൽ സംസ്ഥാനത്തു നടപ്പാക്കി വരുന്ന 144 പദ്ധതികൾ മുടങ്ങുന്ന അവസ്ഥ വരും.
ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള നിർമാണ പദ്ധതികൾ പൂർത്തിയാക്കാൻ 1449 കോടി രൂപ വേണ്ടി വരും. ജലവിഭവ വകുപ്പിന്റെ പദ്ധതികൾക്കു പ്രതിവർഷം 500 കോടി രൂപയായിരുന്നു കേന്ദ്ര സർക്കാർ നൽകി വന്നിരുന്നത്. ഇപ്പോഴത് 200 കോടിയായി വെട്ടിക്കുറച്ചു. നടപ്പാക്കി വരുന്ന പദ്ധതികൾ പൂർത്തീകരിക്കാനായി ഫണ്ട് അനുവദിക്കണമെന്നു കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. നടപ്പാക്കി വരുന്ന പദ്ധതികൾ കേന്ദ്ര ഫണ്ട് ലഭിച്ചില്ല എന്ന കാരണത്താൽ മുടക്കില്ല. തൃപ്പൂണിത്തുറ- ചൂണ്ടയിൽ പദ്ധതി കേന്ദ്ര ഫണ്ടിന്റെ പേരു പറഞ്ഞു മുടക്കില്ല. തൃപ്പൂണിത്തുറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ചൂണ്ടിയിൽ സ്ഥിരം തടയണ നിർമിക്കുന്നതിന് വീണ്ടും ടെൻഡർ ചെയ്യും.
ജല വിഭവ വകുപ്പിന്റെ പദ്ധതികൾ നടപ്പാക്കുമ്പോൾ മുറിക്കേണ്ടി വരുന്ന റോഡ് പുനർ നിർമിക്കാൻ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ജല വിഭവ വകുപ്പും പൊതുമരാമത്തു വകുപ്പും തമ്മിൽ ചില പരാതികൾ നിലനിൽക്കുന്നുണ്ട്. ഇവ ചർച്ചയിലൂടെ പരിഹരിക്കുമെന്നും എം. സ്വരാജിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
ഫണ്ടിന്റെ ലഭ്യതയനുസരിച്ച് റോഡുകൾ നന്നാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് പുനരുദ്ധാരണത്തിനായി ഒറ്റത്തവണ നിർമാണ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ പൊതുമരാമത്തു വകുപ്പു നടപടി സ്വീകരിക്കുമെന്നു മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു.
1000 കോടി രൂപയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിക്കെങ്കിലും ധനവകുപ്പ് വൈകാതെ അനുമതി നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ഫീഷറീസിന്റെയും ജലവിഭവ വകുപ്പിന്റെയും കൈവശമുള്ള റോഡുകൾ പൊതുമരാമത്തു വകുപ്പ് അറ്റകുറ്റപ്പണി നടത്തിയ ശേഷം റോഡ് ഇവർക്കു തന്നെ കൈമാറും. ജില്ലാ പഞ്ചായത്തുകളുടെ കൈവശമുള്ള റോഡുകൾ ഇപ്പോൾ ഏറ്റെടുക്കാൻ പൊതുമരാമത്തു വകുപ്പിനു കഴിയില്ലെന്നും ടി.എ. അഹമ്മദ് കബീറിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി ജി. സുധാകരൻ പറഞ്ഞു.
25 ശതമാനമെങ്കിലും പൂർത്തീകരിക്കാത്ത പദ്ധതികൾക്കായി പണം മുടക്കേണ്ടതില്ലെന്ന കേന്ദ്ര നിർദേശമാണു ലഭിച്ചിരിക്കുന്നത്.അങ്ങനെയെങ്കിൽ സംസ്ഥാനത്തു നടപ്പാക്കി വരുന്ന 144 പദ്ധതികൾ മുടങ്ങുന്ന അവസ്ഥ വരും.
ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള നിർമാണ പദ്ധതികൾ പൂർത്തിയാക്കാൻ 1449 കോടി രൂപ വേണ്ടി വരും. ജലവിഭവ വകുപ്പിന്റെ പദ്ധതികൾക്കു പ്രതിവർഷം 500 കോടി രൂപയായിരുന്നു കേന്ദ്ര സർക്കാർ നൽകി വന്നിരുന്നത്. ഇപ്പോഴത് 200 കോടിയായി വെട്ടിക്കുറച്ചു. നടപ്പാക്കി വരുന്ന പദ്ധതികൾ പൂർത്തീകരിക്കാനായി ഫണ്ട് അനുവദിക്കണമെന്നു കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. നടപ്പാക്കി വരുന്ന പദ്ധതികൾ കേന്ദ്ര ഫണ്ട് ലഭിച്ചില്ല എന്ന കാരണത്താൽ മുടക്കില്ല. തൃപ്പൂണിത്തുറ- ചൂണ്ടയിൽ പദ്ധതി കേന്ദ്ര ഫണ്ടിന്റെ പേരു പറഞ്ഞു മുടക്കില്ല. തൃപ്പൂണിത്തുറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ചൂണ്ടിയിൽ സ്ഥിരം തടയണ നിർമിക്കുന്നതിന് വീണ്ടും ടെൻഡർ ചെയ്യും.
ജല വിഭവ വകുപ്പിന്റെ പദ്ധതികൾ നടപ്പാക്കുമ്പോൾ മുറിക്കേണ്ടി വരുന്ന റോഡ് പുനർ നിർമിക്കാൻ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ജല വിഭവ വകുപ്പും പൊതുമരാമത്തു വകുപ്പും തമ്മിൽ ചില പരാതികൾ നിലനിൽക്കുന്നുണ്ട്. ഇവ ചർച്ചയിലൂടെ പരിഹരിക്കുമെന്നും എം. സ്വരാജിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
ഫണ്ടിന്റെ ലഭ്യതയനുസരിച്ച് റോഡുകൾ നന്നാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് പുനരുദ്ധാരണത്തിനായി ഒറ്റത്തവണ നിർമാണ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ പൊതുമരാമത്തു വകുപ്പു നടപടി സ്വീകരിക്കുമെന്നു മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു.
1000 കോടി രൂപയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിക്കെങ്കിലും ധനവകുപ്പ് വൈകാതെ അനുമതി നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ഫീഷറീസിന്റെയും ജലവിഭവ വകുപ്പിന്റെയും കൈവശമുള്ള റോഡുകൾ പൊതുമരാമത്തു വകുപ്പ് അറ്റകുറ്റപ്പണി നടത്തിയ ശേഷം റോഡ് ഇവർക്കു തന്നെ കൈമാറും. ജില്ലാ പഞ്ചായത്തുകളുടെ കൈവശമുള്ള റോഡുകൾ ഇപ്പോൾ ഏറ്റെടുക്കാൻ പൊതുമരാമത്തു വകുപ്പിനു കഴിയില്ലെന്നും ടി.എ. അഹമ്മദ് കബീറിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി ജി. സുധാകരൻ പറഞ്ഞു.