നിലമ്പൂർ: ജിഎസ്ടി നടപടിക്രമങ്ങൾ വൈകുന്നതു വനംവകുപ്പിനു തലവേദനയാകുന്നു. ലേലത്തിൽ വിളിച്ചെടുത്ത മരങ്ങൾ വിൽക്കാനാകാതെ വ്യാപാരികൾ പ്രതിസന്ധിയിൽ. വനംവകുപ്പിന്റെ അംഗീകൃത ഡിപ്പോകളിൽ നടക്കുന്ന ഓണ്ലൈൻ ലേലത്തിലൂടെ വിളിച്ചെടുക്കുന്ന തേക്കുതടികൾക്കു മെറ്റൽ സ്ക്രാപ്പ് ട്രേഡ് കണ്ഫർമേഷൻ (എംഎസ്ടിസി) ലഭിക്കണം.
എന്നാൽ ജിഎസ്ടി സംബന്ധിച്ചു വനംവകുപ്പിൽ നിന്നു വ്യക്തത വരാത്തതിനാൽ ജൂലൈ ഒന്നു മുതൽ വ്യാപാരികൾ ലേലം വിളിച്ചെടുത്ത മരങ്ങൾ ഡിപ്പോകളിൽ നിന്നു നീക്കം ചെയ്യാനാകാതെ കിടക്കുകയാണ്. ഒരാഴ്ച മുമ്പ് ജിഎസ്ടിയുമായി ബന്ധപ്പെട്ട അനുമതിക്ക് കേന്ദ്ര സർക്കാരിലേക്കു എഴുതിയിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന പ്രകാരം നടപടി സ്വീകരിക്കുമെന്നും പാലക്കാട് ടിമ്പർ സെയിൽസ് ഡിഎഫ്ഒ എസ്. അനീഷ് പറഞ്ഞു. 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. കൂടാതെ എഫ്ഡിടി, ഇൻകംടാക്സ് നികുതികളും തറവാടക ഇനത്തിലെ വാടകയും ഉൾപ്പെടെ 26 ശതമാനം നികുതി വ്യാപാരികൾ നൽകേണ്ടിവരും.
ജിഎസ്ടി നടപടിക്രമം വൈകിയതോടെ്ക് മരത്തിന്റെ ആവശ്യത്തിനായി വ്യാപാരികൾക മുൻകൂർ പണം നൽകിയവരും പ്രതിസന്ധിയിലായിരിക്കുകയാണ്. ജിഎസ്ടിയിൽ വ്യക്തത വരാത്ത സാഹചര്യത്തിൽ ഡിപ്പോകളിലെ ലേലത്തിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. ലേലം കഴിഞ്ഞാൽ നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ കണ്ഫർമേഷൻ ലഭിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ 50 ദിവസമായിട്ടും കണ്ഫർമേഷൻ ലഭിക്കാതെ വരുന്നത്. ഓരോ മാസവും കോടിക്കണക്കിനു രൂപയാണ് തേക്ക് ലേലങ്ങളിൽ നിന്നു നികുതി ഇനത്തിൽ സർക്കാരിനു ലഭിക്കുന്നത്. ജിഎസ്ടി വരുന്നതിനു മുമ്പ് 23.5 ശതമാനമായിരുന്നു ആകെ നികുതി. നിലവിൽ 26 ശതമാനമായി ഉയർന്നു.
കോട്ടയം, കോഴിക്കോട് ഡിപ്പോകളിൽ ജിഎസ്ടി നിലവിൽ വന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരങ്ങൾ ലേലം ചെയ്യപ്പെടുന്ന പാലക്കാട് ടിമ്പർ സെയിൽസ് ഡിവിഷനിലെ നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും നെടുങ്കയം ഡിപ്പോയിലും ജിഎസ്ടി വൈകുന്നതു മൂലം 500 ഘനമീറ്ററോളം മരങ്ങളാണ് കണ്ഫർമേഷൻ ലഭിക്കാത്തതിനാൽ കെട്ടിക്കിടക്കുന്നത്.
എന്നാൽ ജിഎസ്ടി സംബന്ധിച്ചു വനംവകുപ്പിൽ നിന്നു വ്യക്തത വരാത്തതിനാൽ ജൂലൈ ഒന്നു മുതൽ വ്യാപാരികൾ ലേലം വിളിച്ചെടുത്ത മരങ്ങൾ ഡിപ്പോകളിൽ നിന്നു നീക്കം ചെയ്യാനാകാതെ കിടക്കുകയാണ്. ഒരാഴ്ച മുമ്പ് ജിഎസ്ടിയുമായി ബന്ധപ്പെട്ട അനുമതിക്ക് കേന്ദ്ര സർക്കാരിലേക്കു എഴുതിയിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന പ്രകാരം നടപടി സ്വീകരിക്കുമെന്നും പാലക്കാട് ടിമ്പർ സെയിൽസ് ഡിഎഫ്ഒ എസ്. അനീഷ് പറഞ്ഞു. 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. കൂടാതെ എഫ്ഡിടി, ഇൻകംടാക്സ് നികുതികളും തറവാടക ഇനത്തിലെ വാടകയും ഉൾപ്പെടെ 26 ശതമാനം നികുതി വ്യാപാരികൾ നൽകേണ്ടിവരും.
ജിഎസ്ടി നടപടിക്രമം വൈകിയതോടെ്ക് മരത്തിന്റെ ആവശ്യത്തിനായി വ്യാപാരികൾക മുൻകൂർ പണം നൽകിയവരും പ്രതിസന്ധിയിലായിരിക്കുകയാണ്. ജിഎസ്ടിയിൽ വ്യക്തത വരാത്ത സാഹചര്യത്തിൽ ഡിപ്പോകളിലെ ലേലത്തിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. ലേലം കഴിഞ്ഞാൽ നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ കണ്ഫർമേഷൻ ലഭിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ 50 ദിവസമായിട്ടും കണ്ഫർമേഷൻ ലഭിക്കാതെ വരുന്നത്. ഓരോ മാസവും കോടിക്കണക്കിനു രൂപയാണ് തേക്ക് ലേലങ്ങളിൽ നിന്നു നികുതി ഇനത്തിൽ സർക്കാരിനു ലഭിക്കുന്നത്. ജിഎസ്ടി വരുന്നതിനു മുമ്പ് 23.5 ശതമാനമായിരുന്നു ആകെ നികുതി. നിലവിൽ 26 ശതമാനമായി ഉയർന്നു.
കോട്ടയം, കോഴിക്കോട് ഡിപ്പോകളിൽ ജിഎസ്ടി നിലവിൽ വന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരങ്ങൾ ലേലം ചെയ്യപ്പെടുന്ന പാലക്കാട് ടിമ്പർ സെയിൽസ് ഡിവിഷനിലെ നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും നെടുങ്കയം ഡിപ്പോയിലും ജിഎസ്ടി വൈകുന്നതു മൂലം 500 ഘനമീറ്ററോളം മരങ്ങളാണ് കണ്ഫർമേഷൻ ലഭിക്കാത്തതിനാൽ കെട്ടിക്കിടക്കുന്നത്.