കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ഇന്നു കാക്കനാട് ജില്ലാ ജയിലിൽനിന്നു വിയ്യൂർ ജില്ലാ ജയിലിലേക്കു മാറ്റും. കാക്കനാട് ജയിലിൽ ചിലർ ദേഹോപദ്രവം ഏൽപിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്ത് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജയിൽ മാറ്റാൻ നിർദേശിക്കുകയായിരുന്നു.
റിമാൻഡ് കാലാവധി അവസാനിച്ചിട്ടും സുനിയെ നേരിട്ട് കോടതിയിൽ ഹാജരാക്കാത്തതു സംബന്ധിച്ച് അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്ന് ഇന്നലെ അങ്കമാലി കോടതിയിൽ ഹാജരാക്കിയപ്പോഴാണു തന്നെ ജയിൽ മാറ്റണമെന്നു സുനി ആവശ്യപ്പെട്ടത്. രഹസ്യമൊഴി ഉൾപ്പെടെ എന്തെങ്കിലും താൻ കോടതിയിൽ പറഞ്ഞാൽ കാക്കനാട് ജയിലിൽ ചെല്ലുന്പോൾ അനുഭവിക്കേണ്ടിവരുമെന്നും സുനി പറഞ്ഞു. ജയിൽ സൂപ്രണ്ടിനോടു പോലും പരാതിപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്. പോലീസ് ഉപദ്രവിക്കുന്നുണ്ട്. കേസിനു പിന്നിലെ മാഡത്തെക്കുറിച്ച് പറയാൻ ഒരുങ്ങുന്പോൾ ഉപദ്രവം ഏൽക്കുന്നുണ്ടെന്നും സുനി കോടതിയിൽ പറഞ്ഞു. തുടർന്നാണു സുനിയെ ജയിൽമാറ്റാൻ കോടതി നിർദേശിച്ചത്. പ്രതിയെ ജയിൽ മാറ്റുന്നതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയതായും ഇന്നു വിയ്യൂരിലേക്കു മാറ്റുമെന്നും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് പറഞ്ഞു.
അതേസമയം, മാഡം ആരെന്നു വെളിപ്പെടുത്താൻ സുനി ഇന്നലെയും തയാറായില്ല. ജയിൽ മാറുന്ന മുറയ്ക്കു പറയാമെന്നു പറഞ്ഞു സുനി മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ മാഡത്തെക്കുറിച്ച് അങ്കമാലി കോടതിയിൽ എത്തിക്കുന്പോൾ പറയാമെന്നായിരുന്നു സുനി പറഞ്ഞിരുന്നത്.
റിമാൻഡ് കാലാവധി അവസാനിച്ചിട്ടും സുനിയെ നേരിട്ട് കോടതിയിൽ ഹാജരാക്കാത്തതു സംബന്ധിച്ച് അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്ന് ഇന്നലെ അങ്കമാലി കോടതിയിൽ ഹാജരാക്കിയപ്പോഴാണു തന്നെ ജയിൽ മാറ്റണമെന്നു സുനി ആവശ്യപ്പെട്ടത്. രഹസ്യമൊഴി ഉൾപ്പെടെ എന്തെങ്കിലും താൻ കോടതിയിൽ പറഞ്ഞാൽ കാക്കനാട് ജയിലിൽ ചെല്ലുന്പോൾ അനുഭവിക്കേണ്ടിവരുമെന്നും സുനി പറഞ്ഞു. ജയിൽ സൂപ്രണ്ടിനോടു പോലും പരാതിപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്. പോലീസ് ഉപദ്രവിക്കുന്നുണ്ട്. കേസിനു പിന്നിലെ മാഡത്തെക്കുറിച്ച് പറയാൻ ഒരുങ്ങുന്പോൾ ഉപദ്രവം ഏൽക്കുന്നുണ്ടെന്നും സുനി കോടതിയിൽ പറഞ്ഞു. തുടർന്നാണു സുനിയെ ജയിൽമാറ്റാൻ കോടതി നിർദേശിച്ചത്. പ്രതിയെ ജയിൽ മാറ്റുന്നതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയതായും ഇന്നു വിയ്യൂരിലേക്കു മാറ്റുമെന്നും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് പറഞ്ഞു.
അതേസമയം, മാഡം ആരെന്നു വെളിപ്പെടുത്താൻ സുനി ഇന്നലെയും തയാറായില്ല. ജയിൽ മാറുന്ന മുറയ്ക്കു പറയാമെന്നു പറഞ്ഞു സുനി മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ മാഡത്തെക്കുറിച്ച് അങ്കമാലി കോടതിയിൽ എത്തിക്കുന്പോൾ പറയാമെന്നായിരുന്നു സുനി പറഞ്ഞിരുന്നത്.