വലകെട്ടി വിഷച്ചിലന്തികൾ / ജോൺസൺ പൂവന്തുരുത്ത്-2
കുറെനാൾ മുന്പ് സ്വീഡനിൽനിന്ന് ഒരു സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു: വേൾഡ് ഓഫ് വിച്ച്ക്രാഫ്റ്റ് എന്ന കംപ്യൂട്ടർ ഗെയിമിനു മുന്നിൽ വിശ്രമമില്ലാതെ 20 മണിക്കൂർ ചെലവഴിച്ച പതിനഞ്ചുകാരൻ കുഴഞ്ഞുവീണതായിരുന്നു വാർത്ത. ലാഹോമിലെ വീട്ടിലായിരുന്നു സംഭവം. ഇവനൊപ്പം ആറു സുഹൃത്തുക്കളും ഗെയിം കളിക്കാനുണ്ടായിരുന്നു. രാത്രിയും പകലും മുഴുവൻ കുട്ടികൾ ഈ ഗെയിം കളിക്കുകയായിരുന്നെന്നും ഉറങ്ങാനും ഭക്ഷണം കഴിക്കാനും വളരെ കുറച്ചു സമയം മാത്രമേ അവൻ ചെലവഴിച്ചുള്ളുവെന്നും സംഭവത്തിനുശേഷം കൗമാരക്കാരന്റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.
കുട്ടി കുഴഞ്ഞുവീണതോടെ വീട്ടുകാർ മെഡിക്കൽ സംഘത്തെ വിളിച്ചുവരുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്നു കുട്ടികളുടെ ഇത്തരം ഗെയിമുകളോടുള്ള ഭ്രമത്തിനെതിരേ കടുത്ത ആശങ്കയാണു സ്വീഡനിൽ ഉയർന്നത്. വേൾഡ് ഓഫ് വിച്ച്ക്രാഫ്റ്റ്, കൗണ്ടർ സ്ട്രൈക്ക് എന്നീ വീഡിയോ ഗെയിമുകൾ പുറത്തിറങ്ങിയതിനെത്തുടർന്നു നിരവധി കുട്ടികളും മാതാപിതാക്കളും സമാന പ്രശ്നങ്ങളുമായി തങ്ങളെ സമീപിച്ചതായി മധ്യസ്വീഡനിലെ ഗെയിം ഓവർ ട്രീറ്റ്മെന്റ് സെന്ററിലെ ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നല്കി.
കളിക്കാൻ സ്മാർട്ട് ഫോണ്
കംപ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും കൊച്ചുകുട്ടികൾക്കു പോലും വളരെ എളുപ്പത്തിൽ കൈയിൽ കിട്ടുന്ന സാഹചര്യമാണു കേരളത്തിലും സംജാതമായിരിക്കുന്നത്. കുറേക്കാലം മുന്പു വരെ പാവകളും കളിവണ്ടികളും നിറഞ്ഞിരുന്ന കുട്ടിക്കൈകളിൽ ഇപ്പോൾ സ്മാർട്ട് ഫോണുകളാണു വിശ്രമിക്കുന്നത്. മാതാപിതാക്കൾ ഫോണ് താഴെ വയ്ക്കാൻ കാത്തിരിക്കുകയാണ് മക്കൾ. ചിലർ പുതിയ ഫോണ് വാങ്ങുന്പോൾ പഴയതു മക്കൾക്കു കളിക്കാനായി നൽകിയിരിക്കുകയാണ്. ബ്ലൂ വെയ്ൽ കളിയുടെ ഇരയായി ജീവൻ നഷ്ടപ്പെട്ടെന്നു കരുതുന്ന തിരുവനന്തപുരം വിളപ്പിൽശാലയിലെ മനോജ് ചന്ദ്രൻ എന്ന പതിനാറുകാരന്റെ അമ്മ അനു പറയുന്ന ചില കാര്യങ്ങൾ ഇതിനോടു ചേർത്തുവച്ചു വായിക്കാം. പത്താം ക്ലാസ് ജയിച്ചപ്പോൾ അച്ഛൻ അവനൊരു ഐഫോണ് സമ്മാനമായി നൽകിയിരുന്നു.
തുടക്കത്തിൽ ഫോണ് പരസ്യമായി വച്ചിരുന്നെങ്കിലും പിന്നീട് അവൻ ഫോണിനു പാസ്വേഡ് നൽകി ലോക്കിട്ടു സൂക്ഷിക്കാൻ തുടങ്ങി. അതോടെ ഫോണിലെ കാര്യങ്ങൾ പരിശോധിക്കാൻ മാതാപിതാക്കൾക്കു കഴിയാതായി. എന്തിനാണ് ഫോണിനു ലോക്ക് ഇട്ടതെന്ന് അന്വേഷിച്ച അമ്മയോട് എല്ലാവർക്കും അവരവരുടേതായ സ്വകാര്യതകളുണ്ടെന്നായിരുന്നു അവന്റെ മറുപടി. ആ മറുപടിക്കുമുന്നിൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ അവർക്കു കഴിഞ്ഞില്ല. കൗമാരപ്രായത്തിലെത്തുന്ന മകന്റെ സാധാരണ മാറ്റങ്ങളായിരിക്കുമിതെന്ന് ആശ്വസിക്കുകയായിരുന്നു ഈ മാതാപിതാക്കൾ. എന്നാൽ, ആ മാറ്റങ്ങൾ സ്വാഭാവികമല്ലെന്നാണ് തുടർന്നുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. പക്വതയെത്തുംമുന്പേ സമ്മാനിക്കപ്പെടുന്ന മൊബൈൽ ഫോണുകളിൽ പിന്നീടു മുഴങ്ങുന്നതു ദുരന്തങ്ങളുടെ റിംഗ്ടോണുകളാണെന്നതാണ് സത്യം.
മക്കളെ വിശ്വസിക്കണം, പക്ഷേ
ആർക്കും ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിക്കാനോ തടയാനോ കഴിയാത്ത ലോകമാണ് ഇന്റർനെറ്റിലൂടെ തുറന്നുവരുന്നത്. നല്ലതും ചീത്തയുമൊക്കെ വന്നു ചേരുന്ന സാഗരമാണിത്. പക്വതയില്ലാത്ത ഒരു മനസുമായി ഈ കടലിൽ ഇറങ്ങുന്നവർ ചതിച്ചുഴികൾ പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുമൊക്കെ യഥേഷ്ടം മക്കൾക്കു വിട്ടുകൊടുത്തു ശീലിപ്പിക്കുന്ന മാതാപിതാക്കൾ വലിയ സാഹസമാണ് കാണിക്കുന്നതെന്നു ചുരുക്കം. എന്റെ മകൻ അല്ലെങ്കിൽ മകൾ ഇതിലൊന്നും വീഴില്ലെന്നും കുഴപ്പത്തിൽ ചാടില്ലെന്നുമുള്ള അമിത ആത്മവിശ്വാസമാണു പല മാതാപിതാക്കളെയും നയിക്കുന്നത്. മക്കളുടെ തെറ്റായ ശീലങ്ങളെക്കുറിച്ച് ആരെങ്കിലുമൊക്കെ സൂചന നൽകിയാൽ പോലും ഇങ്ങനെയുള്ളവർ വിശ്വസിക്കാൻ തയാറാവില്ല.
സ്വന്തം മക്കളെ വിശ്വസിക്കുന്നതിൽ തെറ്റില്ല, എന്നാൽ, അവർക്ക് അപക്വമായ ഒരു മനസാണുള്ളതെന്ന ബോധ്യം മാതാപിതാക്കൾക്ക് ഉണ്ടാവണം. പ്രത്യേകിച്ച് കുട്ടികളെ വീഴ്ത്താൻ കെണികളൊരുക്കി കാത്തിരിക്കുന്ന വിഷച്ചിലന്തികൾ സജീവമായ ലോകത്ത്. കുട്ടികളെയും കൗമാരക്കാരെയുമൊക്കെ വളരെ എളുപ്പത്തിൽ തെറ്റായ ദിശയിലേക്കു കൊണ്ടുപോകാൻ ഇത്തരം സംഘങ്ങൾക്കു കഴിയും. അതിനാൽ ആഗ്രഹിക്കാത്ത വഴികളിലൂടെ അവർ ആനയിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. മക്കളെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനു പകരം അവരെ ജാഗ്രതയോടെ കരുതുന്നതാവും ഉചിതം.
കംപ്യൂട്ടറിനെ പേടിക്കേണ്ട
കംപ്യൂട്ടർ ടെക്നോളജിയിൽ മക്കൾ മാതാപിതാക്കളേക്കാൾ ഏറെ മുന്നിലെത്തി എന്നതു സത്യമാണ്. എന്നാൽ, കംപ്യൂട്ടർ പുതിയ തലമുറയ്ക്കു മാത്രമുള്ളതാണെന്ന മട്ടിൽ മാതാപിതാക്കൾ മാറിനിൽക്കുന്നത് അപകടകരമാണ്. വീട്ടിൽ കംപ്യൂട്ടർ സ്ഥാപിക്കുന്പോൾ അതിന്റെ അടിസ്ഥാന കാര്യങ്ങളും സാധ്യതകളുമൊക്കെ മാതാപിതാക്കളും അറിയാവുന്നവരോടു ചോദിച്ചു മനസിലാക്കിവയ്ക്കണം. അല്ലാതെ എല്ലാം മക്കൾക്കു വിട്ടുകൊടുക്കുന്നത് ഒരുപക്ഷേ, അവർക്കു കെണികളിലേക്കു വാതിൽ തുറന്നുകൊടുക്കുന്നതുപോലെ ആയെന്നു വരാം.
നിർദോഷമായ ഒരു വിനോദമെന്ന മട്ടിലാണു പലരും വീഡിയോ ഗെയിമുകളെ ആദ്യമൊക്കെ സമീപിച്ചിരുന്നത്. എന്നാൽ, അധികം വൈകാതെ ഇവയുടെ രൂപവും ഭാവവും മാറിത്തുടങ്ങിയതു ലോകം കണ്ടു. കുറ്റകൃത്യങ്ങളെ കഥകളാക്കിയും ഡെവിളിനെ കഥാപാത്രങ്ങളാക്കിയും സാത്താനികമായ ആശയങ്ങൾ വിഷയമാക്കിയുമൊക്കെ നൂറുകണക്കിനു വീഡിയോ ഗെയിമുകളാണു സൈബർലോകത്തു പ്രചരിക്കുന്നതും പുറത്തിറങ്ങുന്നതും. യുവമനസുകളെ ഇരുണ്ട തുരുത്തുകളിലേക്കു നയിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. ഇത്തരത്തിൽ ലോകമെന്പാടും പ്രചാരം നേടിയിട്ടുള്ള ചില വീഡിയോ ഗെയിമുകളെ തിരിച്ചറിയാം. ഇവയിൽ ചിലതെങ്കിലും നമ്മുടെ നാട്ടിലെ കുട്ടികളെയും തേടിയെത്തിത്തുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.
(തുടരും)
കുറെനാൾ മുന്പ് സ്വീഡനിൽനിന്ന് ഒരു സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു: വേൾഡ് ഓഫ് വിച്ച്ക്രാഫ്റ്റ് എന്ന കംപ്യൂട്ടർ ഗെയിമിനു മുന്നിൽ വിശ്രമമില്ലാതെ 20 മണിക്കൂർ ചെലവഴിച്ച പതിനഞ്ചുകാരൻ കുഴഞ്ഞുവീണതായിരുന്നു വാർത്ത. ലാഹോമിലെ വീട്ടിലായിരുന്നു സംഭവം. ഇവനൊപ്പം ആറു സുഹൃത്തുക്കളും ഗെയിം കളിക്കാനുണ്ടായിരുന്നു. രാത്രിയും പകലും മുഴുവൻ കുട്ടികൾ ഈ ഗെയിം കളിക്കുകയായിരുന്നെന്നും ഉറങ്ങാനും ഭക്ഷണം കഴിക്കാനും വളരെ കുറച്ചു സമയം മാത്രമേ അവൻ ചെലവഴിച്ചുള്ളുവെന്നും സംഭവത്തിനുശേഷം കൗമാരക്കാരന്റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.
കുട്ടി കുഴഞ്ഞുവീണതോടെ വീട്ടുകാർ മെഡിക്കൽ സംഘത്തെ വിളിച്ചുവരുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്നു കുട്ടികളുടെ ഇത്തരം ഗെയിമുകളോടുള്ള ഭ്രമത്തിനെതിരേ കടുത്ത ആശങ്കയാണു സ്വീഡനിൽ ഉയർന്നത്. വേൾഡ് ഓഫ് വിച്ച്ക്രാഫ്റ്റ്, കൗണ്ടർ സ്ട്രൈക്ക് എന്നീ വീഡിയോ ഗെയിമുകൾ പുറത്തിറങ്ങിയതിനെത്തുടർന്നു നിരവധി കുട്ടികളും മാതാപിതാക്കളും സമാന പ്രശ്നങ്ങളുമായി തങ്ങളെ സമീപിച്ചതായി മധ്യസ്വീഡനിലെ ഗെയിം ഓവർ ട്രീറ്റ്മെന്റ് സെന്ററിലെ ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നല്കി.
കളിക്കാൻ സ്മാർട്ട് ഫോണ്
കംപ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും കൊച്ചുകുട്ടികൾക്കു പോലും വളരെ എളുപ്പത്തിൽ കൈയിൽ കിട്ടുന്ന സാഹചര്യമാണു കേരളത്തിലും സംജാതമായിരിക്കുന്നത്. കുറേക്കാലം മുന്പു വരെ പാവകളും കളിവണ്ടികളും നിറഞ്ഞിരുന്ന കുട്ടിക്കൈകളിൽ ഇപ്പോൾ സ്മാർട്ട് ഫോണുകളാണു വിശ്രമിക്കുന്നത്. മാതാപിതാക്കൾ ഫോണ് താഴെ വയ്ക്കാൻ കാത്തിരിക്കുകയാണ് മക്കൾ. ചിലർ പുതിയ ഫോണ് വാങ്ങുന്പോൾ പഴയതു മക്കൾക്കു കളിക്കാനായി നൽകിയിരിക്കുകയാണ്. ബ്ലൂ വെയ്ൽ കളിയുടെ ഇരയായി ജീവൻ നഷ്ടപ്പെട്ടെന്നു കരുതുന്ന തിരുവനന്തപുരം വിളപ്പിൽശാലയിലെ മനോജ് ചന്ദ്രൻ എന്ന പതിനാറുകാരന്റെ അമ്മ അനു പറയുന്ന ചില കാര്യങ്ങൾ ഇതിനോടു ചേർത്തുവച്ചു വായിക്കാം. പത്താം ക്ലാസ് ജയിച്ചപ്പോൾ അച്ഛൻ അവനൊരു ഐഫോണ് സമ്മാനമായി നൽകിയിരുന്നു.
തുടക്കത്തിൽ ഫോണ് പരസ്യമായി വച്ചിരുന്നെങ്കിലും പിന്നീട് അവൻ ഫോണിനു പാസ്വേഡ് നൽകി ലോക്കിട്ടു സൂക്ഷിക്കാൻ തുടങ്ങി. അതോടെ ഫോണിലെ കാര്യങ്ങൾ പരിശോധിക്കാൻ മാതാപിതാക്കൾക്കു കഴിയാതായി. എന്തിനാണ് ഫോണിനു ലോക്ക് ഇട്ടതെന്ന് അന്വേഷിച്ച അമ്മയോട് എല്ലാവർക്കും അവരവരുടേതായ സ്വകാര്യതകളുണ്ടെന്നായിരുന്നു അവന്റെ മറുപടി. ആ മറുപടിക്കുമുന്നിൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ അവർക്കു കഴിഞ്ഞില്ല. കൗമാരപ്രായത്തിലെത്തുന്ന മകന്റെ സാധാരണ മാറ്റങ്ങളായിരിക്കുമിതെന്ന് ആശ്വസിക്കുകയായിരുന്നു ഈ മാതാപിതാക്കൾ. എന്നാൽ, ആ മാറ്റങ്ങൾ സ്വാഭാവികമല്ലെന്നാണ് തുടർന്നുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. പക്വതയെത്തുംമുന്പേ സമ്മാനിക്കപ്പെടുന്ന മൊബൈൽ ഫോണുകളിൽ പിന്നീടു മുഴങ്ങുന്നതു ദുരന്തങ്ങളുടെ റിംഗ്ടോണുകളാണെന്നതാണ് സത്യം.
മക്കളെ വിശ്വസിക്കണം, പക്ഷേ
ആർക്കും ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിക്കാനോ തടയാനോ കഴിയാത്ത ലോകമാണ് ഇന്റർനെറ്റിലൂടെ തുറന്നുവരുന്നത്. നല്ലതും ചീത്തയുമൊക്കെ വന്നു ചേരുന്ന സാഗരമാണിത്. പക്വതയില്ലാത്ത ഒരു മനസുമായി ഈ കടലിൽ ഇറങ്ങുന്നവർ ചതിച്ചുഴികൾ പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുമൊക്കെ യഥേഷ്ടം മക്കൾക്കു വിട്ടുകൊടുത്തു ശീലിപ്പിക്കുന്ന മാതാപിതാക്കൾ വലിയ സാഹസമാണ് കാണിക്കുന്നതെന്നു ചുരുക്കം. എന്റെ മകൻ അല്ലെങ്കിൽ മകൾ ഇതിലൊന്നും വീഴില്ലെന്നും കുഴപ്പത്തിൽ ചാടില്ലെന്നുമുള്ള അമിത ആത്മവിശ്വാസമാണു പല മാതാപിതാക്കളെയും നയിക്കുന്നത്. മക്കളുടെ തെറ്റായ ശീലങ്ങളെക്കുറിച്ച് ആരെങ്കിലുമൊക്കെ സൂചന നൽകിയാൽ പോലും ഇങ്ങനെയുള്ളവർ വിശ്വസിക്കാൻ തയാറാവില്ല.
സ്വന്തം മക്കളെ വിശ്വസിക്കുന്നതിൽ തെറ്റില്ല, എന്നാൽ, അവർക്ക് അപക്വമായ ഒരു മനസാണുള്ളതെന്ന ബോധ്യം മാതാപിതാക്കൾക്ക് ഉണ്ടാവണം. പ്രത്യേകിച്ച് കുട്ടികളെ വീഴ്ത്താൻ കെണികളൊരുക്കി കാത്തിരിക്കുന്ന വിഷച്ചിലന്തികൾ സജീവമായ ലോകത്ത്. കുട്ടികളെയും കൗമാരക്കാരെയുമൊക്കെ വളരെ എളുപ്പത്തിൽ തെറ്റായ ദിശയിലേക്കു കൊണ്ടുപോകാൻ ഇത്തരം സംഘങ്ങൾക്കു കഴിയും. അതിനാൽ ആഗ്രഹിക്കാത്ത വഴികളിലൂടെ അവർ ആനയിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. മക്കളെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനു പകരം അവരെ ജാഗ്രതയോടെ കരുതുന്നതാവും ഉചിതം.
കംപ്യൂട്ടറിനെ പേടിക്കേണ്ട
കംപ്യൂട്ടർ ടെക്നോളജിയിൽ മക്കൾ മാതാപിതാക്കളേക്കാൾ ഏറെ മുന്നിലെത്തി എന്നതു സത്യമാണ്. എന്നാൽ, കംപ്യൂട്ടർ പുതിയ തലമുറയ്ക്കു മാത്രമുള്ളതാണെന്ന മട്ടിൽ മാതാപിതാക്കൾ മാറിനിൽക്കുന്നത് അപകടകരമാണ്. വീട്ടിൽ കംപ്യൂട്ടർ സ്ഥാപിക്കുന്പോൾ അതിന്റെ അടിസ്ഥാന കാര്യങ്ങളും സാധ്യതകളുമൊക്കെ മാതാപിതാക്കളും അറിയാവുന്നവരോടു ചോദിച്ചു മനസിലാക്കിവയ്ക്കണം. അല്ലാതെ എല്ലാം മക്കൾക്കു വിട്ടുകൊടുക്കുന്നത് ഒരുപക്ഷേ, അവർക്കു കെണികളിലേക്കു വാതിൽ തുറന്നുകൊടുക്കുന്നതുപോലെ ആയെന്നു വരാം.
നിർദോഷമായ ഒരു വിനോദമെന്ന മട്ടിലാണു പലരും വീഡിയോ ഗെയിമുകളെ ആദ്യമൊക്കെ സമീപിച്ചിരുന്നത്. എന്നാൽ, അധികം വൈകാതെ ഇവയുടെ രൂപവും ഭാവവും മാറിത്തുടങ്ങിയതു ലോകം കണ്ടു. കുറ്റകൃത്യങ്ങളെ കഥകളാക്കിയും ഡെവിളിനെ കഥാപാത്രങ്ങളാക്കിയും സാത്താനികമായ ആശയങ്ങൾ വിഷയമാക്കിയുമൊക്കെ നൂറുകണക്കിനു വീഡിയോ ഗെയിമുകളാണു സൈബർലോകത്തു പ്രചരിക്കുന്നതും പുറത്തിറങ്ങുന്നതും. യുവമനസുകളെ ഇരുണ്ട തുരുത്തുകളിലേക്കു നയിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. ഇത്തരത്തിൽ ലോകമെന്പാടും പ്രചാരം നേടിയിട്ടുള്ള ചില വീഡിയോ ഗെയിമുകളെ തിരിച്ചറിയാം. ഇവയിൽ ചിലതെങ്കിലും നമ്മുടെ നാട്ടിലെ കുട്ടികളെയും തേടിയെത്തിത്തുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.
(തുടരും)